എന്നിലൊരു മരം വളരുന്നു

നീളമേറിയ നിഴലുകള്‍ പരത്തിയ ആല്‍മരങ്ങള്‍.
ഋതുക്കള്‍ ഒഴുകിവരുന്ന പച്ചില മണമുള്ള കാറ്റുകള്.
ചിതലരിക്കുന്ന ഓര്‍മ്മകളുടെ കുമ്പസാരങ്ങള്.
പൊളിഞ്ഞു വീഴുന്ന ചുമരുകള്‍ പറയുന്ന പഴങ്കഥകള്‍.
എന്റെ മുടിയിടുക്കുകളില്‍ തഴച്ചു വരുന്ന താഴുതാമകള്‍.

എല്ലാമുറങ്ങിയിട്ടും ഞാനെന്നെ നോക്കി നെടുവീര്‍പ്പിടുന്ന നേരം
പകപോക്കുന്ന ഇരുട്ട് മാത്രം ബാക്കിയായി.

വിരൂപത

കാല്പനികതയുടെ താഴവരകളില്‍ എവിടെയോ തളിരിട്ട പ്രണയത്തില്‍ മുങ്ങിത്താഴന്ന എന്റെ മനസ്സിനു ഇനി തിരിച്ചു വരാന്‍ കഴിയില്ല. സ്വപ്നങ്ങളുടെ കിളിവതിലുകളില്‍ ഒളിഞ്ഞുനോക്കുന്ന നേര്‍ത്ത വികാരമായി അതെന്നെ മടക്കുകളില്ലാത്ത മേഘകെട്ടുകളിലെക്ക് പൂര്‍ണ്ണമായും താഴ്ത്തിയിരിക്കുന്നു. എന്റെ പഴയ ജന്മത്തെ പൊതിഞ്ഞു കിടക്കുന്ന ഓര്‍മ്മകളും നിരാശകളും എന്നെ വരിഞ്ഞു കെട്ടിയിരിക്കുന്നു. ഞാനെന്ന സത്വം അതിലാണ്ട് കിടക്കുന്നു.

ഗാഢമായ നിശ്ശബ്ദതയില്‍ എന്റെ മനസ്സ് കരയുമ്പോഴും ഒരു കോണില്‍ അവളുടെ നേര്‍ത്ത ചിരികള്‍ എനിക്ക് കേള്‍ക്കാം..

എനിക്കൊരു തിരിച്ചുവരവ്...  അതില്ല. പുതിയ ലോകത്ത് എന്റെയീ എളിയ വിരൂപതയില്‍ ഞാന്‍ സന്തുഷ്ടനാണ്.. അതില്‍ ഞാന്‍ ആനന്ദം കണ്ടത്തുന്നു.. 

നിഴലുപറ്റി ഞാനും നീയും.

മൗനത്തിലുറങ്ങുന്ന പ്രണയത്തിന്‍റെ പക്ഷികള്‍ കാണുന്ന സ്വപ്നങ്ങളുണ്ട്‍. അതിലെന്നും ഋതുക്കളുടെ പിറകെയായി വരുന്ന മനസ്സിന്‍റെ നൊമ്പരങ്ങളുമുണ്ട്‍. അതിനിടയില്‍ സ്വപ്നങ്ങളുടെ നിഴലുപറ്റി ഞാനും നീയുമുണ്ട്.

നിരാലംബമായ സ്വപ്നങ്ങളെ കൂട്ടുപിടിച്ച് നീയെന്‍റെ മനസ്സിനെ പ്രണയത്തിന്‍റെ സങ്കീര്‍ണ്ണതകളിലേക്ക് കൂട്ടിക്കൊണ്ടുപോവും. വഴിതെറ്റിയ കുട്ടിയെപ്പോലെ ഞാനവിടെ പക്ഷികളുടെ സ്വപ്നങ്ങളെ തിരയുന്ന നേരം അതിനുള്ളിലെവിടെയോ തേങ്ങുന്ന നിന്‍റെ സ്വപ്‌നങ്ങങ്ങളെ നീ കാണിച്ചു തന്നു‍.

നീ തടങ്കലിലിട്ട നിന്‍റെ പ്രണയ സ്വപ്‌നങ്ങളെ. 

ആത്മരോഷം. Ver.0December 2012.


പ്രണയമേ നീയെന്‍റെ മനസ്സിനെ നിലാവ് ചിലക്കുന്ന ഈ രാത്രിയില്‍ ഗ്യാങ്ങ് റേപ്പ് ചെയ്യുക. അല്ലെങ്കില്‍ എന്‍റെ കാവല്‍ മാലാഖയായി നിന്ന് നീയെന്നെ വിലപേശി കുറ്റബോധങ്ങള്‍ക്ക് കൂട്ടികൊടുക്കുക.

എന്‍റെ കന്യകാത്വം പിച്ചിച്ചീന്തുക.
എന്നിട്ടത് കണ്ടുചിരിക്കുക! സന്തോഷിക്കുക! അര്‍മ്മാദിക്കുക!

Rosy Lips

തുടക്കങ്ങള്‍,
അക്രമാസക്തമായ ആഹ്ലാദങ്ങള്‍.
പുലരിയിലേക്ക് നീളുന്ന ചങ്ങലകള്‍‍.

ചുംബനങ്ങള്‍,
നനവാര്‍ന്ന ചുണ്ടുകള്‍.
ഇരുട്ടിന്‍റെ ആത്മാവിലേക്കിറങ്ങുന്ന നോവുകള്‍.

നക്ഷത്രങ്ങള്‍,
അലിവാര്‍ന്ന കണ്ണുകള്‍‍‍.
ആകാശത്തിന്‍റെ നീലിമയിലേക്ക് കണ്‍മിഴിച്ച നോട്ടങ്ങള്‍.

ദുഖങ്ങള്‍,
കണ്ണുനീര്‍കണങ്ങള്‍.
വീഴ്ച്ചകള്‍ ചതക്കുന്ന പ്രണയഗുരുത്വാകര്‍ഷണങ്ങള്‍.


*     *     *



മഴവില്ലി-ലൂഞ്ഞാല-കെട്ടിയാടു-ന്നൊരീ-നേരത്ത്-മനം-കേണതോ.
നീ-കൂടെ-യുണ്ടായി-രുന്നെങ്കിലെന്നു.

ഉന്മത്തനായ ദൈവകിങ്കരന്‍

അതിജീവനങ്ങളും പോരാട്ടങ്ങളും മുറുകിയപ്പോള്‍
രാജ്യത്തെ ചില പെണ്‍വിതങ്ങള്‍ നിശബ്ധമായി.

പടയാളികള്‍ പകച്ചു നിന്നു.

ചെയ്തു കൂട്ടുന്നത്‌ ശരിയോ തെറ്റോ എന്നറിയാതെ
ആര്‍ക്കോ വേണ്ടി യുദ്ധം ചെയ്യുന്ന പടയാളികള്‍.

രക്ഷതേടാന്‍ വാതിലുകള്‍ തിരയുന്ന ആത്മാക്കള്‍,
അവരെ പേടിപ്പിച്ചു നിര്‍ത്തുന്ന അന്ധവിശ്വാസങ്ങള്‍.

അവര്‍ക്ക് ജീവിതം എന്നും യുദ്ധത്തിനു ശേഷം കിട്ടുന്ന
കൈപ്പുള്ള രക്തം കുമിഞ്ഞ വീഞ്ഞായിരുന്നു.
പലപ്പോഴും വിഹ്വലതയോടും ഭയപ്പാടോടും കൂടി അവരതു കുടിച്ചു
പ്രഭാതങ്ങളില്‍ അവള്‍ ചോരയുടെ നിറമുള്ള ദ്രാവകം മൂത്രിച്ചു.

രക്തം ഉറ്റുവീഴുന്ന മാംസക്കഷണങ്ങളെയും യുദ്ധങ്ങളെയും
സ്നേഹിച്ച് രാജാവ് അണയാതെ അട്ടഹസിക്കും.

അപ്പോള്‍ അന്ധവിശ്വാസങ്ങളെ ഭയക്കുന്ന
പടയാളികള്‍ രാജാവിന് വിജയാരവം മുഴക്കും.

ഒരു ദിവസം രാജാവിന്റെ യുദ്ധത്തോടുള്ള പ്രണയകലഹം
തീണ്ടിയ ദിവസങ്ങള്‍ക്ക് വിടവന്നു.

രാജാവ് അന്ന്‍ യുദ്ധത്തെ സ്നേഹിക്കുന്ന ആ മനസ്സ് രാജ്യത്തെ
കുലസ്ത്രീക്ക് വാടകക്ക് കൊടുത്തു.

രാജാവിന്റെ ശത്രുക്കള്‍ കമ്പോളത്തില്‍ രാജാവിനെതിരെ
തെറിവിളിക്കുന്ന ദിവസങ്ങള്‍ക്ക് വിരാമമായി.

യുദ്ധസ്നേഹികളായ ഒരു കൂട്ടം ദൈവവിശ്വാസികള്‍
അന്നും പറഞ്ഞു.

"ഇനി നാളെ നോക്കാം."

നഷ്ടസ്വപ്നങ്ങള്‍ !

നക്ഷത്രങ്ങള്‍ പൂവിരിഞ്ഞ നിലാവുള്ള രാത്രിയില്‍ നഷ്ടസ്വപ്നങ്ങള്‍  വാതിലില്‍ മുട്ടി കേഴുന്നു.

എന്തിനാണാവോ?
ഇനിയും വയ്യ! എത്രനാള്‍? ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ അറ്റത്ത് വീണ്ടും ആ ചിരികളെ കോര്‍ത്തെടുത്തു എനിക്കവളെ കേള്‍ക്കാം, കാണാം. കണ്ണടച്ചിരുന്നു തുഴയറ്റ് ഓര്‍മകളുടെ ഓളങ്ങളെ തള്ളാം.

ഇപ്പോഴിതാ.. പാതിയില്‍ നിര്‍ത്തിയ ഒരു ഗസലിന്റെ ഈണം പോലെ അവളിപ്പോ ഒരു വേദനയായി നെഞ്ചിലിങ്ങനെ.

എന്തിനായിരുന്നു ഇതെല്ലാം? ഉത്തരമില്ലാത്ത കടങ്കഥകള്‍ പോലെ! പ്രണയത്തിന്റെ ചുറ്റുഗോവണികളില്‍ ഒന്നു കയറിത്തിരിഞ്ഞു വന്നപ്പോഴേക്കും അവളെങ്ങോട്ടോ ഓടി മറഞ്ഞിരുന്നു. ബാക്കി വെച്ചതോ? ഉടഞ്ഞ മണ്‍കലത്തില്‍ മൂടിവെച്ച അഴുകുന്ന ചിന്തകള്‍ മാത്രം.

അവള്‍ക്കു മടുത്തോ?
ഇല്ലാ.. ഞാന്‍ പടച്ചുവിട്ട മോഹവലയങ്ങളില്‍ അവളൊന്നു കുരുങ്ങി കിടന്നു എന്ന് മാത്രം. അവളെന്നെ പ്രണയിച്ചിട്ടില്ലായിരുന്നു. യാഥാര്‍ത്ഥ്യങ്ങളെ ഒരു നാടോടിപ്പാട്ടു പോലെ കേട്ടിരുന്നപ്പോള്‍ ഇത്ര പെട്ടെന്ന് എന്നെ തനിച്ചാക്കി കടന്നുകളയും എന്ന് കരുതിയിരുന്നില്ല. പ്രണയമെന്ന സത്യം എന്നില്‍ പറയാതെ ബാക്കിവെച്ചത് എന്റെ ഈ ഒറ്റപ്പെടലിന്റെ മൂകതകളെ മാത്രമായിരുന്നു.

നീയിന്നെന്റെ മൌനത്തില്‍ ഉറങ്ങുന്ന പ്രണയവേദനയാണ്. എന്റെ കണ്ണുനീരില്‍ കുതിരുന്ന ഹൃദയവേദനയാണ്. ഒരുമാത്രയില്‍ പെയ്ത മഴനൂലില്‍ തൂങ്ങി മനസ്സിലേക്ക് ആണ്ട് പോയ വേരറ്റ എന്തോ ഒന്ന്. ഒരുപക്ഷെ ഞാനിപ്പഴും നിന്നെ സ്നേഹിക്കുന്നു! അതാവാം.

പലവക!

നിലാവ്
-----------
ഇരുട്ട് പ്രസവിച്ചിട്ട നിലാവ്, ആ നിലാവിന് ആശംസയെകാന്‍ വന്നതാവും നക്ഷത്രങ്ങള്‍. നക്ഷത്രങ്ങളെ നോക്കൂ കണ്ണി ചിമ്മി നിലാവിനോട് ചിരിക്കുന്നില്ലേ? മഞ്ഞു തുള്ളികള്‍ക്ക് സന്തോഷമായിരുന്നു നിലാവിനെ കാണാന്‍. ഇലകള്‍ കൂടിയ ഒരു സ്ഥലത്ത് ഒരു നേര്‍ത്ത വിടവിനിടയില്‍ നിലാവ് ഒളിഞ്ഞു നോക്കിയപ്പോള്‍ മഞ്ഞു തുള്ളികള്‍ക്ക് അതിലേറെ സന്തോഷം. തണുത്ത കാറ്റ് വന്നപ്പോള്‍ നിലാവ് പറഞ്ഞു "തണുക്കുന്നു" എന്ന്.


ളി - പ്രാസം
-------------
മലയാളി കലയാളി..
കൊലയാളി താ**ളി...
ബിരിയാണി തിന്നോളി...

ന്നിട്ടിപ്പം ന്തായി.
ജബ ജബാ ന്നു

*കലയാളി = കല ആളുന്നവന്‍ അഥവാ പ്രബുദ്ധന്‍.

മലയാളികള്‍ കലാകാരന്മാരും മലയാളികള്‍ കൊലയാളികളും മലയാളികള്‍ തായോളികളും ആണെന്ന് ബിരിയാനിയോടു അമിതപ്രിയരുമായിരിക്കും.. അവരോടു(നമ്മളോട്) എന്ത് ചോദിച്ചാലും ഉത്തരം "ജബ" "ജബ" അഥവാ ഒന്നും അറിയില്ല എനിക്ക് ജാഡ മാത്രമേ ഒള്ളൂ എന്നുമായിരിക്കും ഉത്തരം...


സ്വപ്നം
------------
ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. അരികിലെരു നക്ഷത്രമായ് കണ്ണിറുക്കി കൊലുസാട്ടി ചിരിക്കുന്ന അവളുടെ മൊഴികളെ കേട്ട സ്വപ്നം‍.



ആധുനിക ചക്ക പൊട്ടല്‍
------------------------
കാലത്തിന്‍ മച്ചില്‍ ചക്ക വിരിഞ്ഞു!
യോ യോ താളം മുഴങ്ങി.

[പ്രത്യേകിച്ച് ഒന്നും പറയാനില്ല]



മഴക്കവി
--------
"ഉറ്റിയെരിഞ്ഞാ മഴയുടെ മാറിടത്തിന്‍
ആര്‍ത്തനാദമെന്റെ കര്‍ണ്ണങ്ങളെ മുറിപ്പെടുത്തി.
ഞാനോ.. വൃഥാ ഒരു കാട്ടള യുദ്ധനൃത്തത്തില്‍ മുഴുകി."

കവിയുടെ ഭാവനയില്‍..
മഴ പെയ്യുന്ന നേരത്ത്‌ ഒരു ഇടിനാദം കവിയുടെ നിദ്രയെ ശല്യപ്പെടുത്തുകയും, കവി ആ ശബ്ദത്തെ ശ്രദ്ധിക്കാതെ തന്റെ സ്വപ്നങ്ങളില്‍ നടക്കുന്ന കാട്ടാള യുദ്ധത്തില്‍ മിഴി പൂണ്ടു വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴുകയുമാനുണ്ടായത്.

"ഉറ്റിയെരിഞ്ഞാ മഴയുടെ മാറിടത്തിന്‍
ആര്‍ത്തനാദമെന്റെ കര്‍ണ്ണങ്ങളെ മുറിപ്പെടുത്തി.
ഞാനോ.. വൃഥാ ഒരു കാട്ടള യുദ്ധനൃത്തത്തില്‍ മുഴുകി."

ഇതിലെ മഴയുടെ മാറിടത്തിന്‍ ആര്‍ത്തനാദമാണ് ഇടിയുടെ ശബ്ദം. കര്‍ണ്ണങ്ങളെ മുറിപ്പെടുത്തി എന്നുകൊണ്ട് കവി ഉദ്ദേശിക്കുന്നത് കവിയുടെ ഉറക്കത്തെ ബുദ്ധിമുട്ടിച്ചു എന്നാണു. കവിയുടെ ചെവിയില്‍ ആ ശബ്ദം ആഘാതമായി പതിച്ചതിനാല്‍ കവി ആലോസരപ്പെടുകയും പക്ഷെ അത് ശ്രദ്ധിക്കാതെ കവി ഉറക്കത്തിലെക്കും ഉറക്കത്തിലെ സ്വപ്നത്തിലേക്ക് തിരിച്ചു പോയി...

പുനര്‍ജനി.

എന്നെ എന്നിലേക്ക് തന്നെ വലിച്ചെറിയൂ.
എനിക്കെന്നില്‍ കിടന്നു പഴകണം, ശമിക്കണം
വീണ്ടുമൊരു തളിരായ്‌ എന്നില്‍ത്തന്നെ വളരണം.

ശൂന്യത !


ഈ ഒറ്റപ്പെട്ടവന്‍റെ മനസ്സ് ശൂന്യമാണ്. നിന്റെ മനസ്സിലെ അര്‍ത്ഥമില്ലാത്ത ചിന്തകളില്‍ അകലത്തായി ഞാന്നുണ്ട്. എവിടെയോ ചിതറിത്തെറിച്ച സ്വപ്നങ്ങളില്‍ ഒരു നിഴലായി നിന്നെ ഞാന്‍ മറഞ്ഞിരുന്നു കാണുന്നു. എടുത്തെറിയപ്പെട്ട എന്നെ നിനക്ക്‌ നിന്‍റെ ചിന്തകളില്‍ വെച്ച് കൊന്നു കളയാം.

നീ എവിടെയോ..
ഞാന്‍ എവിടെയോ...
അകലത്ത്,
അതാ മരിച്ച ഓര്‍മകളില്‍ നമ്മള്‍...
ശൂന്യതയില്‍...


ഇനി നമ്മുക്ക് നമ്മളെ പുല്‍കാനവുമോ...