നിത്യത

ശലഭമായ് പറന്നു ഞാന്‍ നിന്നരികെ വന്നു.
മെഴുകുപോലുരുകി ഞാന്‍  നിന്‍ മേനിയിലൊട്ടി,
അഴകുള്ള പാട്ടായ്‌
നീയെന്‍ ഹൃദയത്തില്‍ ഊതിയപ്പോള്‍,
തെളിഞ്ഞതോ എന്‍ മനസ്സില്‍ ഒരു പ്രണയത്തിന്‍ മലര്‍ മൊട്ട്...

I'm

ഞാന്‍ ജീവിത യാദൃശ്ചികതകളില്‍ വഴി മുട്ടി നിക്കാതെ പ്രയാണം തുടരുന്ന ഒരു ഏകാന്ത പഥികന്‍, ജന്മ മൂല്യങ്ങളുടെ തുറ തേടി അലയുന്ന ഏകാന്തതയെ പ്രണയിച്ച ഒരു കാല്പനിക ചിന്തകന്‍, ഇരുളും വെളിച്ചവും സ്വാംശീകരിച്ച് നടത്തുന്ന ഒരു ഒറ്റയാള്‍ പട്ടാളം, കീലേരി അച്ചു....

ശേഷിപ്പ്

ഓര്‍മ്മകള്‍ വഴിമുട്ടുമ്പോ
ഒരു മെല്ലെ പോക്ക് അനിവാര്യമാകുന്നു...
ഞാന്‍ തെരെഞ്ഞെടുത്ത വഴികളില്‍
കാലിടറിയ എന്റെ പ്രണയം..
എല്ലാം നാട്ടുവഴികളും ചെന്നെത്തുന്നതോ
പ്രണയത്തിന്റെ ചെങ്കുത്തായ വേദനയിലേക്ക്...
വേദനകള്‍ സഹിക്കാം, മരിക്കാം
പക്ഷെ നിന്നെ മറക്കാമോ?
സ്നേഹങ്ങളും സ്വപ്നങ്ങളും തിരിചേല്‍ലിപ്പിക്കാന്‍
ഇനിയോരിക്കല്‍ കൂടെ വരാമോ?
ഈ ഓര്‍മകളും സ്വപ്നങ്ങളും കൂട്ടി വച്ച്
ഇനിയും ഞാന്‍ കാത്തിരിക്കും
നമ്മുടെ ദിവസത്തിനായ്‌...
അന്ന് നീ വരില്ലേ?.............

ഞാനും നീയും തനിച്ചായി...

മിഴിനീര്‍ തുള്ളികള്‍
തോര്‍ന്നതില്ലാ...
കരിയില കാറ്റുകള്‍
ഒഴിഞ്ഞതില്ലാ...
മന്നസ്സിന്റെ വാതിലുകള്‍
അടച്ചിട്ടില്ലാ...
ഇനിയുമെഴുതാത്ത
പ്രണയ വര്‍ണ്ണങ്ങളില്‍
ഞാനും നീയും തനിച്ചായി...