ആത്മരോഷം. Ver.0December 2012.


പ്രണയമേ നീയെന്‍റെ മനസ്സിനെ നിലാവ് ചിലക്കുന്ന ഈ രാത്രിയില്‍ ഗ്യാങ്ങ് റേപ്പ് ചെയ്യുക. അല്ലെങ്കില്‍ എന്‍റെ കാവല്‍ മാലാഖയായി നിന്ന് നീയെന്നെ വിലപേശി കുറ്റബോധങ്ങള്‍ക്ക് കൂട്ടികൊടുക്കുക.

എന്‍റെ കന്യകാത്വം പിച്ചിച്ചീന്തുക.
എന്നിട്ടത് കണ്ടുചിരിക്കുക! സന്തോഷിക്കുക! അര്‍മ്മാദിക്കുക!

Rosy Lips

തുടക്കങ്ങള്‍,
അക്രമാസക്തമായ ആഹ്ലാദങ്ങള്‍.
പുലരിയിലേക്ക് നീളുന്ന ചങ്ങലകള്‍‍.

ചുംബനങ്ങള്‍,
നനവാര്‍ന്ന ചുണ്ടുകള്‍.
ഇരുട്ടിന്‍റെ ആത്മാവിലേക്കിറങ്ങുന്ന നോവുകള്‍.

നക്ഷത്രങ്ങള്‍,
അലിവാര്‍ന്ന കണ്ണുകള്‍‍‍.
ആകാശത്തിന്‍റെ നീലിമയിലേക്ക് കണ്‍മിഴിച്ച നോട്ടങ്ങള്‍.

ദുഖങ്ങള്‍,
കണ്ണുനീര്‍കണങ്ങള്‍.
വീഴ്ച്ചകള്‍ ചതക്കുന്ന പ്രണയഗുരുത്വാകര്‍ഷണങ്ങള്‍.


*     *     *



മഴവില്ലി-ലൂഞ്ഞാല-കെട്ടിയാടു-ന്നൊരീ-നേരത്ത്-മനം-കേണതോ.
നീ-കൂടെ-യുണ്ടായി-രുന്നെങ്കിലെന്നു.

ഉന്മത്തനായ ദൈവകിങ്കരന്‍

അതിജീവനങ്ങളും പോരാട്ടങ്ങളും മുറുകിയപ്പോള്‍
രാജ്യത്തെ ചില പെണ്‍വിതങ്ങള്‍ നിശബ്ധമായി.

പടയാളികള്‍ പകച്ചു നിന്നു.

ചെയ്തു കൂട്ടുന്നത്‌ ശരിയോ തെറ്റോ എന്നറിയാതെ
ആര്‍ക്കോ വേണ്ടി യുദ്ധം ചെയ്യുന്ന പടയാളികള്‍.

രക്ഷതേടാന്‍ വാതിലുകള്‍ തിരയുന്ന ആത്മാക്കള്‍,
അവരെ പേടിപ്പിച്ചു നിര്‍ത്തുന്ന അന്ധവിശ്വാസങ്ങള്‍.

അവര്‍ക്ക് ജീവിതം എന്നും യുദ്ധത്തിനു ശേഷം കിട്ടുന്ന
കൈപ്പുള്ള രക്തം കുമിഞ്ഞ വീഞ്ഞായിരുന്നു.
പലപ്പോഴും വിഹ്വലതയോടും ഭയപ്പാടോടും കൂടി അവരതു കുടിച്ചു
പ്രഭാതങ്ങളില്‍ അവള്‍ ചോരയുടെ നിറമുള്ള ദ്രാവകം മൂത്രിച്ചു.

രക്തം ഉറ്റുവീഴുന്ന മാംസക്കഷണങ്ങളെയും യുദ്ധങ്ങളെയും
സ്നേഹിച്ച് രാജാവ് അണയാതെ അട്ടഹസിക്കും.

അപ്പോള്‍ അന്ധവിശ്വാസങ്ങളെ ഭയക്കുന്ന
പടയാളികള്‍ രാജാവിന് വിജയാരവം മുഴക്കും.

ഒരു ദിവസം രാജാവിന്റെ യുദ്ധത്തോടുള്ള പ്രണയകലഹം
തീണ്ടിയ ദിവസങ്ങള്‍ക്ക് വിടവന്നു.

രാജാവ് അന്ന്‍ യുദ്ധത്തെ സ്നേഹിക്കുന്ന ആ മനസ്സ് രാജ്യത്തെ
കുലസ്ത്രീക്ക് വാടകക്ക് കൊടുത്തു.

രാജാവിന്റെ ശത്രുക്കള്‍ കമ്പോളത്തില്‍ രാജാവിനെതിരെ
തെറിവിളിക്കുന്ന ദിവസങ്ങള്‍ക്ക് വിരാമമായി.

യുദ്ധസ്നേഹികളായ ഒരു കൂട്ടം ദൈവവിശ്വാസികള്‍
അന്നും പറഞ്ഞു.

"ഇനി നാളെ നോക്കാം."

നഷ്ടസ്വപ്നങ്ങള്‍ !

നക്ഷത്രങ്ങള്‍ പൂവിരിഞ്ഞ നിലാവുള്ള രാത്രിയില്‍ നഷ്ടസ്വപ്നങ്ങള്‍  വാതിലില്‍ മുട്ടി കേഴുന്നു.

എന്തിനാണാവോ?
ഇനിയും വയ്യ! എത്രനാള്‍? ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ അറ്റത്ത് വീണ്ടും ആ ചിരികളെ കോര്‍ത്തെടുത്തു എനിക്കവളെ കേള്‍ക്കാം, കാണാം. കണ്ണടച്ചിരുന്നു തുഴയറ്റ് ഓര്‍മകളുടെ ഓളങ്ങളെ തള്ളാം.

ഇപ്പോഴിതാ.. പാതിയില്‍ നിര്‍ത്തിയ ഒരു ഗസലിന്റെ ഈണം പോലെ അവളിപ്പോ ഒരു വേദനയായി നെഞ്ചിലിങ്ങനെ.

എന്തിനായിരുന്നു ഇതെല്ലാം? ഉത്തരമില്ലാത്ത കടങ്കഥകള്‍ പോലെ! പ്രണയത്തിന്റെ ചുറ്റുഗോവണികളില്‍ ഒന്നു കയറിത്തിരിഞ്ഞു വന്നപ്പോഴേക്കും അവളെങ്ങോട്ടോ ഓടി മറഞ്ഞിരുന്നു. ബാക്കി വെച്ചതോ? ഉടഞ്ഞ മണ്‍കലത്തില്‍ മൂടിവെച്ച അഴുകുന്ന ചിന്തകള്‍ മാത്രം.

അവള്‍ക്കു മടുത്തോ?
ഇല്ലാ.. ഞാന്‍ പടച്ചുവിട്ട മോഹവലയങ്ങളില്‍ അവളൊന്നു കുരുങ്ങി കിടന്നു എന്ന് മാത്രം. അവളെന്നെ പ്രണയിച്ചിട്ടില്ലായിരുന്നു. യാഥാര്‍ത്ഥ്യങ്ങളെ ഒരു നാടോടിപ്പാട്ടു പോലെ കേട്ടിരുന്നപ്പോള്‍ ഇത്ര പെട്ടെന്ന് എന്നെ തനിച്ചാക്കി കടന്നുകളയും എന്ന് കരുതിയിരുന്നില്ല. പ്രണയമെന്ന സത്യം എന്നില്‍ പറയാതെ ബാക്കിവെച്ചത് എന്റെ ഈ ഒറ്റപ്പെടലിന്റെ മൂകതകളെ മാത്രമായിരുന്നു.

നീയിന്നെന്റെ മൌനത്തില്‍ ഉറങ്ങുന്ന പ്രണയവേദനയാണ്. എന്റെ കണ്ണുനീരില്‍ കുതിരുന്ന ഹൃദയവേദനയാണ്. ഒരുമാത്രയില്‍ പെയ്ത മഴനൂലില്‍ തൂങ്ങി മനസ്സിലേക്ക് ആണ്ട് പോയ വേരറ്റ എന്തോ ഒന്ന്. ഒരുപക്ഷെ ഞാനിപ്പഴും നിന്നെ സ്നേഹിക്കുന്നു! അതാവാം.