സല്ലാപം കവിതയായ്‌


കുത്ത്: കൂയ്‌? എവിടെയാ?
കോമ: ഞാന്‍ ഇവിടെയുണ്ട്!
കോമ: എന്താ ഈ കുനുകുനെ എഴുതുന്നത്‌?
കുത്ത്: ഒന്നുമില്ല.

നിസ്സംഗതയോടെ കുത്ത്: സര്‍ഗതമാഗതയുടെ കൈനവള്ളി ചുറ്റിയ വല്ല രചനകളും നിന്റെ മനസ്സിനെ തണുപ്പിച്ചോ?
കോമ: എന്റെ മനസ്സിനെയോ! ഇല്ല.

കുത്ത്: പ്രണയത്തിന്റെ മണമുള്ള പൂക്കള്‍ നിന്നെ ചുംബിച്ചപ്പോള്‍ ഒന്നും തോന്നിയില്ലേ? ഒന്ന് തിരിച്ചു തലോടാനെങ്കിലും?
കോമ: എന്റെ വായീന്നൊന്നും കേക്കരുത്!!
കുത്ത് ഊറി ചിരിക്കുന്നു
കുത്ത്: ഞാന്‍ ചെവി പൊത്തി

കുത്ത്: (പുഞ്ചിരിച്ചു കൊണ്ട്)എനിക്ക് നിന്റെ ഈ സ്വഭാവമാ ഇഷ്ടം!
കോമ: ഏതു സ്വഭാവം.
കുത്ത്: ഈ ചൂടാവുന്ന സ്വഭാവം.
ഒരു ദീര്‍ഘ ശ്വാസം എടുത്തു കൊണ്ട് കുത്ത് പറഞ്ഞു: എന്റെ യീ ഇഷ്ടമുള്ളവരെ തള്ളിയിട്ടു ചിരിക്കുന്ന എന്റെ ഈ സ്വഭാവം എന്ന് നിക്കുമോ ആവോ?
കോമ: ശെരിക്കും ദേഷ്യം വന്നിട്ട് പറയുന്നതല്ല കേട്ടോ ഇഷ്ടം കൊണ്ട് പറേണതാ,
നാണത്തോടെ അവളുടെ ചിരി കണ്ടു കുത്ത്:  എനിക്കറിയാലോ അത്"!

കുത്ത്: നമ്മടെ മനസ്സ് ഇപ്പഴും കണക്ക്റ്റ്ഡാ അല്ലെ? അങ്ങിനെ തന്നെ ഇരിക്കട്ടെ അല്ലെ?
കോമ: ചിരിക്കുന്നു.

കുത്ത്: ഒന്നും പറയാനില്ലേ
കോമ: ഞാനെന്താ പറയ?

ഒരു ചെറിയ നിശബ്ധതക്ക് ശേഷം
കോമ: ഞാന്‍ ഒരു കൊച്ച് കുട്ടിയാണെന്ന് തോന്നിപ്പോകുന്ന അവസരങ്ങളാണിവ!
കുത്ത്: ഈ സന്ദര്‍ഭം ഞാന്‍ ഒരു കഥയാക്കും. (ചിരിക്കുന്നു), അത്രയ്ക്ക് രസമുണ്ട്!
കോമ: ശെരിക്കും?
കുത്ത്: ഹം, അതെ,  എനിക്കു അത് അനുഭവപെടുന്നു!

കോമ: ഇന്ന് ഞാന്‍ എന്നെ കുറിച്ചെഴുതിയ ആ പഴയ ചെറുകഥ വായിച്ചു! അതിന്റെ ബാക്കി ആണോ ഇത്?
കുത്ത്വിന്റെ മുഖമൊന്നു വാടി, അത് കണ്ടു കോമ ചോദിച്ചു "എന്താ ഒരു വെഷമം"

കുത്ത്:  ഒന്നൂല്ല! നിന്നോട് കൂടതല്‍ സ്നേഹം തോന്നുനത് കൊണ്ടാ കണ്ണ് നിറയുന്നത്, ഞാന്‍ ഇത് ഒരു കഥയാക്കും, പക്ഷെ നമ്മളരിയാത്ത രണ്ടു പേരുടെ കഥകള്‍.

കോമ മന്ദഹസിക്കുന്നു.
കോമ: എന്നാ എഴുത്. ആളുകളെന്താ പറേണേന്നറിയാല്ലോ.
വീണ്ടും മന്ദഹാസം.