GO AWAY FROM MA LIFE!


[അവന്‍]എനിക്കറിയാം നീ എന്താ ചെയ്യുന്നത്ന്നു. ഞാനത് കണ്ടു പിടിച്ചു കഴിഞ്ഞു മച്ചാ.

{ഞാന്‍} ചിരിക്കുന്നു!

[അവന്‍]"നിന്റെ മറ്റെതിലെ ഫിലോസഫി." ചിരിച്ചുകൊണ്ട്  "എന്തെ നിനക്ക് മനസ്സിലായില്ലേ? നീയാരാ കാവലാന്‍ പണിക്കരുടെ എളാപ്പയുടെ മോനോ?"

{ഞാന്‍}നിനക്കൊന്നും മനസ്സിലാവില്ല!

[അവന്‍]ദേഷ്യപെടുന്നു.. "എടാ ചെറ്റേ"

{ഞാന്‍}അവസ്ഥാന്തരങ്ങള്‍ കുതിരകയറുന്ന ഈ ജീവിതത്തില്‍ നമ്മള്‍ സ്വയം വിഡ്ഢികളാവുകയാണ് ചെയ്യുന്നത്, അതാണ്‌ നീയിപ്പോ ചെയ്യുന്നത്.

[അവന്‍]എടാ ജീവിതത്തില്‍ ഇത്തിരി ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇതെല്ലാം ഒഴിവാക്കു.

{ഞാന്‍}ആത്മാര്‍ത്ഥതക്ക് രണ്ടു പുറമുണ്ട്. ബോധത്തിന്റെയും, ഉപബോധത്തിന്റെയും! എനിക്ക് തോന്നുന്നത് ശരി എന്ന് നിര്‍വചിക്കുന്ന ബോധത്തിന്റെ ആത്മാര്‍ത്ഥത! രണ്ടാമത്തത് സ്വപ്ന സഞ്ചാരിയായ ഉപബോധത്തിന്റെയും.

[അവന്‍]രാവിലെ തന്നെ ഏതാ സാധനം? നിനക്ക് ബാറിലാണോ ജോലി?

{ഞാന്‍}കാലം ത്തിച്ച കുപ്പായങ്ങള്‍ ഇറുകി തുടങ്ങി, നര വന്ന തലയിലെ രോമങ്ങള്‍, ഓട്ട വീണ തലച്ചോറും ബുദ്ധിയും.

[അവന്‍]എടാ തെണ്ടി നീ പറയുന്നത് നിനക്ക് മനസ്സിലാവുന്നുണ്ടോ?

{ഞാന്‍}ശ്മശാന മൂകമായ അന്തരീക്ഷത്തില്‍ പൊടുന്നെനെ റോക്ക് സംഗീതം മുഴങ്ങുന്നത് പോലെ ശുക്ലം പെയ്തിറങ്ങി!. എന്തൊരു ആശ്വാസമാകും.

[അവന്‍]കോളേജില്‍ ****** കുത്താന്‍ നടക്കുകയല്ലയിരുന്നോ? മര്യാദക്ക് പഠിച്ചിരുന്നെങ്കില്‍!

{ഞാന്‍}നിന്റെ തുപ്പലം തെറിക്കുന്ന വാക്കുകള്‍ ഉത്ഭവിക്കുന്ന മനസ്സിനെ ഞാന്‍ വെറുക്കുന്നു! നിന്റെ സ്ഥിതി കണ്ടു എന്റെ മനം പുച്ഛത്തോടെ ചിരിക്കുന്നു.

[അവന്‍]ഓരോ തെണ്ടികള്‍ രൂപം മാറുന്ന കോലം! കലികാലം.

{ഞാന്‍}നിന്റെ മുഖം കപടമാണ്. ഉള്ളില്‍ മുഴുവന്‍ മ്ലെച്ചതയും, മഞ്ഞ അലന്‍സോള്ളി ഇട്ട ചെന്നായയാണ് നീ! ഹോ, എനിക്കിങ്ങനെയും സുഹൃത്തുക്കളോ?

[അവന്‍]എടാ നായി എന്നാ നീ നന്നായത്?

{ഞാന്‍} ചിരിച്ചു കാണിച്ചു (സ്മൈലി :))

[അവന്‍]പട്ടീ.. പോയി പണി നോക്ക്.

{ഞാന്‍} നിന്നെ ഉണ്ടാക്കാന്‍ നിന്റെ അച്ഛന്‍ വിത്ത്‌ വിതച്ചപ്പോ ഞാന്‍ കല്പനികതയില്‍ ചുരുണ്ട് കൂടി ഉറങ്ങുകയായിരുന്നു. സുഖ സുഷുപ്തിയില്‍.

[അവന്‍]അന്റെ ഒലക്ക!

{ഞാന്‍}എന്റെ ഒരു രൂപം മാത്രമേ നീ കണ്ടിട്ടോള്ളൂ! എനിക്ക് മറ്റൊരു മുഖമുണ്ട്. അതൊരു വിചിത്രമായ അവസ്ഥയാണ്!

[അവന്‍]എടാ മൈ** നീ ഈന്റെ വായീന്നു കേള്‍ക്കും.

{ഞാന്‍}പോടാ നീ എന്ത് പറയാനാ? നീ എന്തേലും പറഞ്ഞാല്‍ എനിക്ക് പുല്ലാ!

[അവന്‍]കോളേജില്‍ കള്ളുകുടിയും കഞ്ചാവും പെന്പില്ലെരുമായി നടന്ന നിനക്ക് ഇതൊന്നും ഒന്നുമല്ല ന്നെനിക്കറിയാം! എല്ലാം തലയില്‍ കയറി ഇപ്പൊ ഭ്രാന്തായി. ഹും!

{ഞാന്‍}സ്വിസ്ബാങ്കില്‍ അക്കൗണ്ട്‌ ഉള്ള എന്നോട്, എടുക്കാത്ത മുഷിഞ്ഞ അഞ്ചു രൂപാ നോട്ടു കാണിക്കുന്ന പോലെയാണ് നിന്റെ ഔചിത്യമില്ലാത്ത തെറികള്‍. ഒരിക്കലും തോല്‍ക്കാത്ത ഒരു മനസ്സുണ്ട്, അതാണ്‌ എന്റെ വിജയം!

[അവന്‍]ഇവനോടൊക്കെ, എന്താ ചെയ്യാ ഓരോ ജന്മങ്ങള്‍.

{ഞാന്‍}കറുത്ത മനസ്സും അതിന്റെ മേലെ തൂവെള്ള കുപ്പായവും ഇട്ടാല്‍ മനുഷ്യനാവില്ല!

[അവന്‍]അന്റെ മറ്റേതാണ് (ഇത്തിരി ദേഷ്യത്തോടെ)

{ഞാന്‍}യാന്ത്രികമായി ജീവിക്കുന്ന നിനക്ക് ലജ്ജയില്ലേ?

[അവന്‍]ഇവിടുന്നു പോയിട്ടും, കല്യാണം കഴിഞ്ഞിട്ടും നീ മാരും ന്നു കരുതി, ഇപ്പഴും സാധനം കിട്ടുന്നുണ്ടോ? അതിന്റെ ഇതാണോ ഇത്? കല്യാണത്തിന്റെ പേരും പറഞ്ഞു ഒരു മാസം ലീവ്. ഇതാണോ നിന്റെ പരിപാടി? അല്ലാഹ്! പടച്ചോന്‍ കാക്കട്ടെ. ഞാന്‍ പ്രാര്‍ത്ഥിക്കാം.

{ഞാന്‍}നിന്നെ പോലുള്ള നീച ജന്മങ്ങളുടെ സൌഹൃധ്മാണ് എന്റെ സോമരസം! :) ലഹരി എനിക്ക് ഉന്മാദമല്ല!

[അവന്‍]ലഹരി നിനക്ക് ഉണ്മാധമല്ല, ഭക്ഷണമാണ്.. എനിക്കറിയാം

{ഞാന്‍}എല്ലായിടത്തും തോല്‍ക്കുമ്പോ ദൈവത്തില്‍ അഭയം പ്രാപിക്കുന്ന സാധാരണ മനുഷ്യനാണ് നീയും. ഹും കപടന്‍, ഭീരു.

[അവന്‍]നീയാണ് തോല്‍ക്കുന്നത്, ഇപ്പൊ ദെ നീ വീണ്ടും തോല്‍ക്കുന്നു. മതിയായില്ലേ?

{ഞാന്‍}ഞാന്‍ തോല്‍ക്കരുള്ളത് മറ്റുള്ളവരുടെ സ്നേഹം കാണുമ്പോഴാണ്. ആ തോല്‍വികള്‍ എനിക്ക് ഇഷ്ടവുമാണ്.

[അവന്‍]പോയി മാറ്റിനി കളിയ്ക്കാന്‍ നോക്കടാ. ഹ ഹ!

{ഞാന്‍}നിനക്ക് മതിയായോ!. (ഞാന്‍ ചിരിച്ചു)

[അവന്‍]ചിരിക്കണ്ട. നീയീ ജന്മം നന്നാവൂല.

{ഞാന്‍}വീണ്ടും ചിരിച്ചു. അതൊരു പുതിയ അറിവല്ല മോനെ!

[അവന്‍]ഭ്രാന്തന്മാരോട് സംസാരിച്ചു എന്റെ ടൈം കളയളല്ല ജോബ്‌, അതിനല്ല സ്റ്റീവ് നിക്ക് ശമ്പളം തരുന്നത്.

{ഞാന്‍}ചിരിചു കാണിക്കുന്നു :). ഹു ഹു.. എന്നാ പിന്നെ എന്തിനാ എന്നോട് ഇഷ്ടം കൂടാന്‍ വന്നത്? നായെ! എനിക്കറിയാം എന്തൊക്കെ പറഞ്ഞാലും നിനക്ക് എന്നോട് ഇത്തിരി സ്നേഹമുണ്ടെന്ന്.

[അവന്‍]നിന്നോടൊ? എനിക്കോ!

{ഞാന്‍}പക്ഷെ നിനക്കറിയുമോ? ഞാന്‍ നിന്നെ വെറുക്കുന്നു. ഒന്ന് പോയി തരുമോ? ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. GO AWAY FROM MA LIFE!

[അവന്‍] :(    

resurrection - 3


സമയങ്ങള്‍ ആക്രമിക്കുന്ന കാലങ്ങളെ മുന്‍നിര്‍ത്തി പുതിയ ജീവിതരീതികള്‍ക്ക് പൊരുത്തപെടുന്ന രീതിയില്‍ ഒരു പഴയ യോദ്ധാവ് പുനര്‍ജനിചിരിക്കുന്നു. ആത്മാര്‍ഥതയുടെ ചാപല്യങ്ങള്‍ പ്രധിരോധിക്കാന്‍ നെഞ്ചിന് ഉരുക്കിന്റെ പടച്ചട്ടകള്‍ പണിത്, ഭാണ്ടങ്ങളില്‍ മറവിയുടെ നിഘണ്ടുവും പേറി, ഒരു യോഗി കണക്കെ നിസ്വാര്‍ത്ഥനായി..

ഒറ്റപെടലിന്റെ ഓര്‍മകളെ എച്ചിലാക്കി കാലഹരണപ്പെടുന്ന സ്വപ്നങ്ങളില്‍ കെട്ടിത്തൂക്കി, കൊഴിയാന്‍ വിസമ്മതിക്കുന്ന വാടാമല്ലികളെ പുല്‍കികൊണ്ട് പ്രണയശവങ്ങളില്‍ റീത്ത് വെച്ച് പുച്ഛത്തോടെ ചിരിക്കാന്‍, പ്രസന്ന വദനനായി ഞാന്‍ ഇതാ വീണ്ടും അവതരിക്കുകയായി.

ചിതലെടുക്കുന്ന ഓര്‍മ്മകള്‍ ഭക്ഷിച്ചു ഒരു വനവാസകാലം. പ്രച്ഛാദനസഖ്യം തീര്‍ക്കാന്‍ ഇനി രണ്ടു മുഴം നാളുകള് മാത്രം. കാത്തിരിപ്പിന്റെ അവശേഷിക്കുന്ന നിമിഷങ്ങളെ പടവെട്ടി തോല്‍പ്പിച്ച് കൊണ്ട്, വെറ്റില ചവച്ചു ഉത്തരാധുനിക സാഹിത്യത്തെ ചുണ്ണാമ്പ് മണക്കുന്ന കോളാമ്പിയില്‍ കോരി വരികയായി.