മൈ ലൈഫ് ..


പാകപെടുത്താത്ത മുഖഭാവങ്ങള്ക്ക് ഉപ്പിലിട്ട മാങ്ങയുടെ പുളി‍, ഇനിയും വരക്കാത്ത ചിത്രങ്ങള്ക്കുള്ള ഉജാല ഇനി ഞാന്‍ എവിടെ നിന്ന് വാങ്ങും‍, ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ല് വരുന്ന ദിവസത്തെ ഞാന്‍ പേടിച്ചു. വീണ്ടും ഒരു മാര്‍ച്ച് മാസം. അന്നും അമ്പലമുറ്റത്തെ ആല്‍ തറയില്‍ നിന്ന് ഒരായിരം ഒട്ടകപക്ഷികള്‍ ചിറകടിച്ചു പറന്നു.  ഇനിയും മനസ്സില്‍ ഒരായിരം ചോദ്യങ്ങള് മാത്രം ബാക്കിയാക്കി അന്നത്തെ ജവാനും തീര്‍ന്നു‍.

സ്വപ്നങ്ങളില്‍ ആര്‍ത്തിരമ്പുന്ന തിരമാലകള്‍ക്ക്‌ നടുവില്‍ ഞാന്‍ മൂത്രമൊഴിച്ചു. അവിലും വെള്ളത്തില്‍ പഞ്ചസാര കുറവെണെന്നു പറഞ്ഞു ഒബാമ എന്നെ ചീത്ത വിളിച്ചു. കെട്ടുപ്രായം കഴിഞ്ഞ അയാളുടെ പെണ്‍കുട്ടികളെ ഞാന്‍ സ്വപ്നത്തില്‍ പക തീര്‍ക്കാന്‍ വേണ്ടി മാത്രം ബലാല്‍സംഗം ചെയ്തു. ഗോണ്ടോനാമയുടെ തീരങ്ങളില്‍ ഞാന്‍ ചോര ചര്ദ്ധിച്ചു വീണു. മൂത്ത് പാകമായ കുംബളങ്ങകള്‍ വെട്ടി ബിരിയാണി ചെമ്പില്‍ നിറച്ചു. ദേഷ്യത്തോടെ നില്‍ക്കുന്ന എന്റെ ഹമ്മറിനെ ഞാന്‍ ശാന്തതയോടെ നോക്കി.

പകല്‍ വെളുത്തു. സൂര്യന്‍ dude ആയി വന്നു. വൈകുന്നേരം എന്റെ അലസതക്ക് സമാനമായി മഞ്ഞു പെയ്യുന്നു. മാഡ്രിഡ്‌ല്‍ നിന്ന് ഹ്യൂസ്ക വരെ ഒറ്റയ്ക്ക് കാറോടിക്കുമ്പോള്‍ എസിയുടെ തണുപ്പില്‍ കുളിരാര്‍ന്നിരിക്കുമ്പോള്‍ പരിപ്പുവടകളും കട്ടന്‍ ചായയും എന്റെ മനസ്സിനെ ഇക്കിളി പെടുത്തി. ഒന്ന് മുഖം മിനുക്കാന്‍ വേണ്ടി മാത്രം മനസ്സിന്റെ ഫ്രീസറില്‍ വച്ച ചോര കട്ട പിടിച്ച പ്രണയങ്ങളെ ഞാന്‍ ചൂട് വെള്ളത്തിലിട്ടു.

സമാന്തരമായി പിന്നിലേക്ക്‌ ഓടുന്ന കാഴ്ചകള്‍, വഴിയില്‍ മഞ്ഞു വീണു നനഞ്ഞ ഒറ്റക്ക് നില്‍ക്കുന്ന ഭംഗിയുള്ള മരങ്ങള്‍ക്ക് എന്നെക്കാളും സങ്കടമുള്ള പോലെ തോന്നി. വണ്ടി നിര്‍ത്തി ഒരു മരത്തെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാന്‍ തോന്നി. മുന്നിലേക്ക്‌ നീങ്ങുന്ന ഓരോ മരങ്ങള്‍ക്കും അവളുടെ രൂപം. അതെ, ചൂടുവെള്ളം തട്ടിയ പ്രണയം, അതിന്റെ സുഖം എന്റെ മനസ്സിന് ലഹരി പിടിപ്പിച്ചു തുടങ്ങിയിരിക്കുന്നു.