നീ

മതിഭ്രമത്തിന്റെ താക്കോല്‍ കൂട്ടങ്ങള്‍ അറിയാതെ വീണത്‌ ഓര്‍മകള്‍ ഉണക്കാനിട്ട മുള്‍ചെടികാടുകളില്‍ ആണ്. മുറിവേറ്റ ഓര്‍മ്മകക്കിടയിലൂടെ നീന്തി മറഞ്ഞ സ്വപ്‌നങ്ങളെ കോരിപിടിച്ചു പുതിയ ചരടില്‍ കൂട്ടികെട്ടി ഞാന്‍ നെഞ്ചത്ത് തൂക്കി, ചിരി മറന്ന ചുണ്ടുകള്‍ നനവ് കിട്ടാതെ വരണ്ടു ഉണങ്ങി. ഇടിമുഴക്കത്തോടെ മഴ വന്നു, ആ മഴയില്‍ നെഞ്ചില്‍ തൂക്കിയ സ്വപ്‌നങ്ങള്‍ രക്ഷപെട്ടു.. ശ്വാസം മുട്ടിയ എന്റെ ബോധത്തെ പിന്നില്‍ നിര്‍ത്തി നീ എനിക്ക് വേണ്ടി ചിരിച്ചു, നിലാവത്ത് അപ്പോഴും എന്റെ നിഴലുകള്‍ കരയാതെ നിന്നു...

"യുഗ്മം" അഥവാ "ധ്വിമുഖം"

കഥയറിയാതെ ആട്ടം കാണുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ, അവര്‍ക്കറിയില്ല അവരുടെ ചുറ്റും ബ്രഹ്മാണ്ടാമായ ഒരു കഥ നടക്കുന്നുണ്ട് എന്ന്, ചില ഭാവങ്ങള്‍ കണ്ടു അതിശയിച്ചു നില്‍ക്കുന്ന പാവം മണ്ടന്മാര്‍,  അവര്‍ ശ്രദ്ധിക്കുക മുദ്രകള്‍ ആയിരിക്കും, ഒരു മുദ്രയെ കുറിച്ച് അവര്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് അങ്ങിനെ നീണ്ടു ചിന്തിക്കും...   പിന്നീട് പരിചയമുള്ള വേറെ ഒരു ചേഷ്ട കാണുമ്പോള്‍ അറിവിലുള്ള ഏതെന്കിലും ഒരു കഥയുമായി അവര്‍ അതിനെ ബന്ധിപ്പിക്കുന്നു. മനസിലുള്ള കഥയുമായി അവര്‍ക്കറിയാത്ത കഥകള്‍ കൂട്ടി കുഴച്ചു വീണ്ടും ചിന്തിക്കുന്നു. അനാദ്യന്തമായ ഒരു ചിന്താ സരണി ഉണരുകയായി.

അപഥ മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചു സ്വന്തം മനസ്സിനെ വഞ്ചിക്കുന്ന ബന്ധങ്ങള്‍ ധ്വംസിക്കുക... വിരസമായ നിര്‍ജ്ജനതക്ക് വിരാമമായി ഒരു പുതിയ പാട്ട് മൂളുക...

"I hate you, like I love u.
I hate you, like I love u.. love u love love u.."

സന്തോഷിക്കുക...

ശുഭം