Debate

കീലേരി അച്ചു
അഖില ലോക ഫെക്കുകളെ സംഘടിക്കുവിന്‍, Fake it, Till you Make it. ഇതാകട്ടെ എന്റെയും നിങ്ങളുടെയും മുദ്രവാക്യം, ഫെക്കുകള്‍ വിരജിക്കട്ടെ, കിഴക്കിന്റെ വെള്ള കോട്ടകളില്‍ വെള്ളിടി വെട്ടട്ടെ. ഞാനും നിങ്ങളുമാകുന്ന ഫെക്കുകള്‍ ഈ ഗ്രൂപ്പുകളാകുന്ന ഗ്രൂപ്പുകളില്‍ തെണ്ടിയും തോണ്ടിയും നിങ്ങളുടെ വരവറീക്കുക.അഖില ലോക ഫെക്‌ രാജ്യം കെട്ടിപടുക്കാന്‍ നിങ്ങളെല്ലാവരും ആരോഹാത്രം ഒര്ജിനലുകളെ ഉപേക്ഷിച്ചു കമന്റ്‌വിന്‍. ഇനിയുള്ള നാളുകള്‍ നമ്മുടെതാകട്ടെ.

Aneesh Peringanadu
ഇതൊന്നും ഇവിടെ എറിക്കില്ല....വിപ്ലവം ഇടാന്‍ ഇത് കാറല്‍മാര്‍ക്സിന്റെ ഗ്രൂപ്പ്‌ അല്ല.ഇവിടെ സോഷ്യലിസം ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി എട്ടില്‍ വന്നതാ..

താത്രി കുരിയേടം
സ്വന്തം ഐഡന്റിറ്റി വെളിപ്പെടുതത എത്രയോ മന്യന്മ്മാര്‍ ഈ കുഴിയില്‍ ഉണ്ട്. അവരൊക്കെ ഫാദര്‍ നു ഉണ്ടായവര്‍ അല്ല എന്ന് പറയുന്നവന് എത്രയോ ഫകെ ഐ ഡി കല്‍ ഉണ്ട്. സ്വന്തമായി ഒരു ഫകെ ഐ ഡി ഇല്ലാത്ത ഒരാള്‍ അത് എഴുതിയിരുന്ന്നു എങ്കില്‍, എത്രയോ നന്നായിരുന്നു. ഇതു വേറെ ആരോടും അല്ല,വിബിനോട് aanu

കീലേരി അച്ചു >> Aneesh Peringanadu,
വിപ്ലവം എല്ലാവര്‍ക്കുമാവം, ഈ ഫെക്കായ എനിക്കും...

Aneesh Peringanadu >>കീലേരി അച്ചു
വിപ്ലവരഹിതമായ സ്വര്‍ഗം അതാണ്‌ അച്ചു വാരിക്കുഴി.നിരന്തരമായ വിപ്ലവങ്ങള്‍ക്കും ജീര്‍ണ്ണതകള്‍ക്കും സ്ഥാനഭ്രംശങ്ങള്‍ക്കും ഒടുവില്‍ ആളുകള്‍ സമന്മാര്‍ ആകുന്ന ഒരു പോയിന്റ്‌ വരും...(തിയറിയില്‍)അതിനെക്കുറിച്ച് മാര്‍ക്സ്‌ വര്‍ഗ സമരങ്ങള്‍ അവസാനിക്കുന്ന ദിനം എന്ന് പറഞ്ഞിരിക്കുന്നു.അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത് ബൊളീവിയ ...............

കീലേരി അച്ചു >>അനീഷ്‌
നീ ഇത്രത്തോളം കാല്പനിക്ന്‍ ആണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല, ബൊളീവിയയിലെ പ്രശ്നങ്ങള്‍ എനിക്കറിയില്ല, പക്ഷെ ഉഗാണ്ട അവിടെ നടന്നത് സാധാരണ ഞങ്ങളുടെ ഐഡന്റിറ്റി ക്രയിസിസ്‌ ആയിരുന്നു, കറുത്തവനും വെളുത്തവനും തമ്മില്‍ തമ്മില ആപേക്ഷിക സിദ്ധാന്ത യുദ്ധമായിരുന്നു, അതില്‍ ജയിച്ചതോ തീവ്രവാദികളും, ഞാന്‍ പറഞ്ഞു വന്നത് ............................ ..........

Aneesh Peringanadu >>കീലേരി അച്ചു
അവിടെ നടന്നത് സമദൂര സിദ്ധാന്തങ്ങളുടെ പച്ചയായ ലംഘനം ആയിരുന്നു. വെളുത്തവനും കറുത്തവനും തമ്മിലുള്ള വടംവലിയില്‍ ജീവിതം നഷ്ട്ടപ്പെട്ടു അഭയ സ്ഥാങ്ങള്‍ ഇല്ലാതെ ആയത് ഇരുനിറം ഉള്ള കോടിക്കണക്കിനു ജനങ്ങള്‍ക്കാണ് .അവര്‍ തീവ്രവാദികള്‍ ആയതില്‍ അവരെ കുറ്റം പറയാനില്ല.ഇതിനെ ആണ് ആചാര്യന്മാര്‍ വൈരുധ്യാല്മക ഭൌതിക വാദം എന്ന് പറഞ്ഞത്.പക്ഷെ ഉത്തരാധുനിക യുഗത്തില്‍ ഇതിനെ SURVIVAL OF THE FITTEST അഥവാ കരുത്തരുടെ അതിജീവനം എന്ന് പറയുന്നു.സൌന്ദര്യം ആപേക്ഷികമായ നുണ ആയിരുന്നു എന്ന് അവര്‍ വിശ്വസിച്ചിരുന്നില്ല...ഇതിനു കടകവിരുദ്ധമായി ആണ് ബൊളീവിയില്‍.............

കീലേരി അച്ചു >>Aneesh Peringanadu
തീവ്രാധികള്‍ ആരും ജന്മങ്ങളായി ഡെഡ്ബോടികളെ പ്രണയിക്കുന്നില്ലാ, തീവ്രവാദികള്‍ക്ക് അറിസ്ട്രോട്ടിളിനെയും അറിയില്ല, ക്യോവിട്ട്യെയും അറിയില്ല, പക്ഷെ ഉഗാണ്ടയില്‍ രണ്ടു ദിവസമായി നടക്കുന്നു ജന്മാന്തര യുദ്ധം പെരിസ്ട്രോയിക്കയുടെ സ്വാധീനം കൊണ്ടല്ല, അവിടെ മണ്ണിനു ചോരയോട് പ്രണയം, ബുള്ളറ്റിന് തോക്കിനോട് ഈര്‍ഷ്യയും. ഇതിന്റെ പക പോക്കലാണ് ഇന്ന് നടക്കുന്ന അസ്വമത്വ ബഹിരാകാശ ധ്വംസനം.. ഞാന്‍ പറഞ്ഞു വന്നത് ............................ ..........

Aneesh Peringanadu >>കീലേരി അച്ചു
സ്വത്വം നഷ്ട്ടപ്പെട്ടു മുതലാളിത്തത്തിന്റെ ജിഹ്വകളായി പ്രവര്‍ത്തിക്കേണ്ടി വന്നതില്‍ എന്തിനു പെരിസ്ട്രോയിക്കയെ പറയുന്നു.ബുള്ളറ്റിന് തോക്കിനോട് ഈര്‍ഷ്യ തോന്നും എന്നും മണ്ണിനു ചോരയോട് പ്രണയം തോന്നും എന്നും ആചാര്യന്മാര്‍ പ്രവചിച്ചിരുന്നു.വര്‍ഗസമരത്തിന്റെ തീതൈലങ്ങള്‍ തെറ്റിച്ച മനസുകളില്‍ ഗ്ലാസ്നോസ്റ്റ് കുത്തിനിരച്ചത് നിങ്ങള്‍ അല്ലെ?സ്ലാവ്‌സ്‌, സ്ലോവനീസ്‌, ഫ്‌ളെമിംഗ്‌സ്‌, ഫിന്‍സ്‌, കോര്‍സിക്കന്‍സ്‌, ഡെയ്‌ന്‍സ്‌, സെര്‍ബ്‌സ്‌, മാഗ്യാര്‍സ്‌ ഇതൊക്കെ അല്ലെ അവിടുത്തെ അടിസ്ഥാന പരമായ പ്രശനം.ഉല്‍പാദന പ്രക്രിയയുടെ പരിസരങ്ങളിലുല്‍ഭൂതമാകുന്ന വര്‍ഗബന്ധത്തിന്റെ സ്ഥായിപരതയെ നിരാകരിക്കുന്നതു എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല................

കീലേരി അച്ചു >>Aneesh Peringanadu,
സ്ലാവ്‌സ്‌, സ്ലോവനീസ്‌, ഫ്‌ളെമിംഗ്‌സ്‌, ഫിന്‍സ്‌, കോര്‍സിക്കന്‍സ്‌, ഡെയ്‌ന്‍സ്‌, സെര്‍ബ്‌സ്‌, മാഗ്യാര്‍സ്‌ എന്നെ ത്വാതികച്ചര്യമാരുടെ പിന്‍ മുരക്കരായ എട്ഗ്ലെ മുട്ലിന്‍, ബാക്വട സിപ്ലായോ, മോകിത പരചൂനി എന്നിവരുടെ സ്വാതികമായ ഗര്‍ഭചൂക സിദ്ധാന്തങ്ങളുടെ പാര്‍ശ്വഫലങ്ങളില്‍ ഊ ഊ ഊന്നി നില്‍ക്കുന്ന സമരമുറ സ്വീകരിച്ചിരുന്ന അവരുടെ മേല്കൊയ്മയിലാവരുത് മ്ലേച്ച സംസ്കാരത്തിന്റെ കറയൂറ്റ്ല്‍, ഫ്രാന്‍സിലേയും എത്യോപിയിലെയും അമ്പരച്ചുംബികളില്‍ വിശ്രമിക്കുന്ന അധകൃത കുത്തക മുതലാളിമാരുടെ ഫ്യൂടല്‍ അഭിനിവേഷ്മാകരുത് കറുത്ത വര്‍ഗക്കരോട് നിങ്ങള്‍ കാണിക്കുന്ന ഒട്ടുപാല്‍ പരാക്രമമം, നന്മയും തിന്മയും കോര്‍ത്തിണക്കി, അടിമകളെയും ഉടമകളെയും വേര്‍തിരിക്കാതെ കാലാകാലങ്ങളില്‍ നിലനിന്നു പോന്ന ആര്‍ഷ ഉഗാണ്ട സംസ്കാരം അത് മാത്രമാണ് ഞങ്ങളുടെ ലക്‌ഷ്യം, അത് മാത്രമാണ് ഞങ്ങളുടെ സ്വപ്നം...

Aneesh Peringanadu >>കീലേരി അച്ചു
മൂന്ന് തരത്തിലുള്ളതായിരുന്നു ഞങ്ങളുടെ ശ്രമങ്ങള്‍. ഒന്ന് - തുറന്ന സമീപനം (ഗ്ളാസ്നോസ്ത്), രണ്ട് - പുനസംഘടന (പെരിസ്ട്രോയിക്ക) മൂന്ന് - സാന്പത്തിക വികസനം ത്വരിതപ്പെടുത്തല്‍ (ഉസ്കോറിനൈ)ഉഗാണ്ടയില്‍ ദേശീയത പ്രതിലോമപരമായ സ്വത്വരാഷ്‌ട്രീയമാണ്‌. അവിടുത്തെ ആസ്‌ട്രലോയിഡ്‌, പ്രോട്ടോ-ആസ്‌ട്രലോയിഡ്‌, നെഗ്രിറ്റോ വംശങ്ങളും സെമിറ്റിക്‌, ഹെമിറ്റിക്‌ വിഭാഗങ്ങളും -സാമ്പത്തിക താല്‌പര്യങ്ങളുടെ ശക്തിബന്ധങ്ങളാല്‍ റിവിഷനിസം അനുഭവിക്കുന്നു .അത് മാറ്റാന്‍ എന്ത് സ്വീകരിച്ചു നിങ്ങള്‍ ?...........

കീലേരി അച്ചു >>Aneesh Peringanadu :
നെഗ്രിറ്റോ വംശങ്ങളും സെമിറ്റിക്‌, ഹെമിറ്റിക്‌ വിഭാഗങ്ങളും തമ്മിലുള്ള വിഭാകിയത മുതലെടുത്ത ഞങ്ങള്‍ "മോക്കസ്ട ടാവനോതിസ്" എന്നാ മൂപ്പന്റെ മകളായ "എരിത്രോ മകത കുടുസ" യുടെ പിന്നില്‍ അണിനിരന്നു. "എരിത്രോ മകത കുടുസ" മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ വിഘടന വാദികള്‍ ഓടിപ്പോയത് ജാക്ക് രബ്ബിറ്റ്‌ സ്ലിമ്സില്‍ ആയിരുന്നു, പെരിസ്ട്രോയിക്ക (പുനസംഘടന) യുടെ ഫലമായി വത്തിക്കാനില്‍ ഉള്തിരിഞ്ഞു വന്ന വിവേചന മുന്നണി അവിടുത്തെ ആസ്‌ട്രലോയിഡ്‌, പ്രോട്ടോ-ആസ്‌ട്രലോയിഡ്‌, നെഗ്രിറ്റോ വംശങ്ങളും സെമിറ്റിക്‌, ഹെമിറ്റിക്‌ വിഭാഗങ്ങളുംനൂറ്റാണ്ടുകളായി കൈവശം വച്ച മേട്ടീരിയളിസ്റിക് സ്വത്ത്ക്കള്‍ ഞങ്ങള്‍ സ്വാംശീകരിച്ച് ഉഗാണ്ടയിലെ എല്ലാ വര്‍ഗക്കാര്‍ക്ക് വേണ്ടിയും വീതിച്ചു നല്‍കി..

Aneesh Peringanadu >> കീലേരി അച്ചു
എരിത്രോ മകത കുടുസയില്‍ നിന്ന് ആശയപ്രപഞ്ചത്തിന്റെ രൂപം കൊള്ളൽ - മനുഷ്യ മനസ്സിന്റെ പ്രവർത്തനങ്ങളും മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധത്തിലൂടെയുണ്ടാകുന്ന വിശ്വാസം, സംസ്കാരം, രാഷ്ട്രീയം തുടങ്ങിയവയുടെ വളർച്ച - എങ്ങനെയാണെന്ന് വിശദീകരിക്കുവാൻ നിങ്ങള്‍ക്ക് കഴിഞ്ഞില്ല. ഭൌതികേതരമായ കാര്യങ്ങളൊന്നും യാഥാർത്ഥ്യമല്ലെന്ന നിലപാടാണ് മോക്കസ്ട ടാവനോതിസ് എടുത്തത് . അതിഭൌതികവാദം എന്നറിയപ്പെട്ട ഈ നിലപാട് ഭൌതികവാദത്തിലെ ഒരു ദൌർബല്യമായിരുന്നു. ഈ ദൌർബല്യം പരിഹരിച്ച്, വൈരുദ്ധ്യവാദത്തിന്റെ പ്രയോഗത്തിലൂടെ, ഭൌതിക പ്രപഞ്ചവും ഭൌതികേതര പ്രപഞ്ചവും (ആശയ പ്രപഞ്ചം) തമ്മിലുള്ള പരസ്പരബന്ധം, ശാസ്ത്രീയമായി വിശദീകരിക്കാൻ കഴിഞ്ഞു എന്നതാണ് ഞങ്ങളുടെ വിജയം ....

കിഴക്കേവേലി കിഴക്കേവേലി
കൊളോണിയസത്തില്‍നിന്നും കാര്‍ക്കൊടകത്വത്തില്‍നിന്നും മുക്തമായ പ്രശാന്ത മായ ഒരു ചിന്ത സരണിയാണ് നമുക്കാവശ്യം . അതില്‍ ഫ്രോടുകള്‍ എന്നോ തനതെന്നോ ഉള്ള യാതൊരു വകതിരിവും ഇല്ലാത്ത ഒരു ഉട്ടോപ്യന്‍ പ്രായോഗീക മനോഭാവമാണ് നമ്മള്‍ വളര്ത്തിയെടുക്കെണ്ടത്.

കീലേരി അച്ചു >> Aneesh Peringanadu
ഇതും കൂടെ അനീഷ്‌; ചുമ്മാ, ആശയപരമായി ചിന്താശേഷിയുള്ള മനുഷ്യരുടെ സ്വപ്‌നങ്ങള്‍ അപഗ്രദിക്കുമ്പോള്‍ ഉണ്ടാവുന്ന മൂല്യ ശോഷണം വെറും സ്വാഭാവികം, ഞാനും ഞാനെന്ന ഭാവവും അതില്‍ വിരാജിക്കുന്ന ഉള്കണ്ടാകളും അതിന്റെ വര്‍ഗ സ്വഭാവമായ ജയ ജയ ചിന്തകളുമാണ് മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നത്. നിസ്വര്ത്മായ സമീപനവും വിനയ പൂര്‍വമായ പെരുമാറ്റവും അച്ചടക്കവുമാന് മനുഷ്യനെ അല്ലെങ്കില്‍ വ്യക്തിയെ മറ്റൊരു വ്യക്തിയില്‍ നിന്ന് വേര്‍തിരിക്കുന്നത്. മനുഷ്യന്റെ ചിന്തയുടെ വകബേധങ്ങളില്‍ മറ്റുള്ളവന്റെ ഉണ്മൂലനന്‍ങ്ങള്‍ മാത്രം ആര്‍ത്തിയോടെ ആഗ്രഹിക്കുന്ന വെറും ചാവേറുകളായ വെറും ബദ്ധവൈരികള് നമ്മള്‍‍, വൈരുദ്ധ്യവാദത്തിന്റെ പ്രയോഗത്തിലൂടെ, ഭൌതിക പ്രപഞ്ചവും ഭൌതികേതര പ്രപഞ്ചവും (ആശയ പ്രപഞ്ചം) തമ്മിലുള്ള പക പോക്കല്‍ ഇന്നും നമ്മള്‍ തുടരുന്നു.. അതിന്റെ പ്രയോഗിത മനസ്സിലാക്കിയാല്‍ എല്ലാവരും ചിന്തിക്കും വിജയത്തെ പറ്റി..

കിഴക്കേവേലി കിഴക്കേവേലി >> to all
അച്ചുവേട്ടന്റെ ആത്യന്തികമായ വരട്ടു ചിന്താഗതോയോടു ഉപരിപ്ലവമായ ഒരു വികര്‍ഷണം ഉണ്ടെങ്കിലും ആത്യന്തികമായി ഞാന്‍ അതിനെ പിന്താങ്ങുന്നു . അതില്‍ ഞാന്‍ അക്ഷന്തവ്യനും ആഹോരാത്രം അദ്വാനിക്കുന്നവനും മനുഷ്യമാനസാക്ഷിയുടെ കണ്ണില്‍ വളരെ ഉള്പതിഷ്ണുവും ആയതിനാല്‍ നമുക്ക് ഇത് ഇവിടെ ഇങ്ങനെ സംഹാരിക്കാം ..അച്ചുവേട്ടന്റെ സ്വിദാന്തങ്ങള്‍ എന്റെതുമായി ആത്യന്ദികം ആയി ചില ഘട്ടങ്ങളില്‍ പൊരുത്തപ്പെടുന്നു

കീലേരി അച്ചു 
ആസൃക്കള്‍ പൊഴിഞ്ഞു
ഗബക പുകഞ്ഞു
ഗസരായിലെ പൂകള്‍ വിരിഞ്ഞു
എല്ലാരും പരിപ്പ് വട കഴിച്ചു പിരിഞ്ഞു...