രാത്രിയില്‍

കണ്ണുനീര്‍ കണ്ണുകള്‍ക്ക്‌ അഴകേകി...
ചിരികള്‍ വെയിലേറ്റു വാടി നിന്നു...
ബുദ്ധിയില്‍ മദ്യം ലയിച്ചു നിന്നു...
മനസ്സിനു മറവിയും അലങ്കാരമായി...
മോഹങ്ങള്‍ നെഞ്ചില്‍ ചൂട് പകര്‍ന്നു...
സ്വപ്നങ്ങളില്‍ വര്‍ണങ്ങള്‍ കൂട്ടിരുന്നു...
പ്രണയം മനസ്സില്‍ നിറഞ്ഞുനിന്നു...
മരണം ഇരുളില്‍ കാത്തിരുന്നു...
ഞാന്‍ അറിയാതെ കരഞ്ഞു പോയി...

വാരിക്കുഴി.കോം

പദവിന്യാസം തെറ്റിയ രാത്രിയില്‍
നടന്നതോ കൊഴുക്കുന്ന തെറിവിളികള്‍..
സരസ്വതി പ്രസാദം വായില്‍ തിരുകി ഞാന്‍
പദഗദ്ഗധം നിര്‍ലോഭം വിതറി..
വിളറിയോടീയാ ആനവാരി മക്കള്‍
അകിടുകള്‍ക്കിടയിലേക്ക് തണല്‍ പറ്റാന്‍...

ഐ മിസ്സ്‌ യൂ ഡാ

സത്വങ്ങള്‍
ഭീകര സത്വങ്ങള്‍...
ഇറുകിയ ജീന്സുകളില്‍,
ഇറുകിയ ബനിയനുകളില്‍,
വീര്‍പ്പു മുട്ടുന്ന നിറകുടങ്ങള്‍..
അകിടൊട്ടിയ കുട്ടികുപ്പായങ്ങളില്‍
എഴുതിയതോ മഹത്തരം..
ചായം പൂശിയ മുഖങ്ങളില്‍
വിടരുന്ന "ലോല്‍" ചിരികള്‍..
ഞാനെന്ന എന്ന ഭാവം തുളുമ്പുന്ന
രതി നിഴലിച്ച നോട്ടങ്ങള്‍...
ഇവര്‍ സത്വങ്ങള്‍, ഹോ ഭീകര സത്വങ്ങള്‍...

എന്തിനു വേണ്ടി, ആര്‍ക്കു വേണ്ടി

അവിരാമം തുടരും പ്രണയം....
നമ്മള്‍ നമ്മുടെ സ്വപ്നത്തിലെ തോഴന്മാര്‍...
പകല്‍ കിനാക്കള്‍ ഒഴിയുന്ന നേരത്ത്
സങ്കടകടല്‍ പെയ്യുന്ന നേരത്ത്,
മൂകത മാത്രം ബാക്കിയാക്കി നമ്മള്‍ പിന്നെയും
സ്നേഹിച്ചതെന്തിനു വേണ്ടി....

എവിടെ

ചിലര്‍ അത് സ്വപ്നങ്ങളിലൂടെ തിരിച്ചറിയും..
മറ്റു ചിലര്‍ അത് മുഖങ്ങളിലൂടെ കണ്ടു പിടിക്കും...
ചിലര്‍ കണ്ണുകളിലൂടെ കഥ പറയും....

എവിടെ, 
നീയതു എവിടെ പോയി തിരയും.... നിന്റെ പ്രണയത്തെ....

അനുവാദം

സ്നേഹിക്കാന്‍ ഞാന്‍ ആരോടും അനുവാദം ചോദിക്കുന്നില്ല, സ്നേഹിചോട്ടെ ഈ ജന്മം മുഴുവന്‍....