സരളയുടെ അടുത്തു എനിക്ക് പറ്റാണ്...

കാമത്തിന്റെ ഹൈട്രെജെന്‍ ബലൂണ്‍ കൈവിട്ട രാവില്‍ എന്റെ നെഞ്ചില്‍ രതിയുടെ കുമിളകള്‍ വിടര്‍ന്നു പൊങ്ങി, പല നിറങ്ങളില്‍ പല പല ആകരങ്ങളില്‍, അത് എരിവര്‍ന്നും തെളിവാര്‍ന്നും അത് സീല്കാരത്തോടെ പൊട്ടി, പിന്നീട് എപ്പഴോ പാല്‍ മഴ പെയ്തു....  മനസ്സ് തണുത്തപ്പോള്‍ വീണ്ടും കരിമ്പടത്തിന്റെ ചൂടിലേക്ക് ഞാന്‍ ഊളിയിട്ടു,  നിദ്രയില്‍ സ്വപ്‌നങ്ങള്‍ ഒഴിഞ്ഞ നേരം പ്രണയം വിക്കാന്‍ വന്ന അവള്‍ മടങ്ങി.. ഞാന്‍ ഉറങ്ങി

രൂട്ടീന്‍

ഞാന്‍ കുടിക്കുന്നത് സര്‍ഗത്മഗതുടെ ആടിന്‍ പാലും, കഴിക്കുന്നത്‌ കാല്പനികതയുടെ ഞാലി പൂവന്‍ പഴവും ആണ്.. വസന്തത്തിന്റെ വിരിമാറില്‍ സ്വപ്നങ്ങളുടെ താമര ഇലകളില്‍ താമരമൊട്ടുകള്‍ വിതറിയാണ് ഞാന്‍ കിടക്കുന്നത്, കൂട്ടിനു സ്വരഗലോകത്തെ അപ്സരസ്സുകളും, മഴയിലും വെയിലിലും സഞ്ചരിച്ചു ഋതുലാവണ്യം ചുരത്തുന്ന മേഘങ്ങളാണ് എന്റെ വാഹനം...  മഴ വില്ലില്‍ ഊഞ്ഞാല് കെട്ടി.. വെണമേഘങ്ങളെ ഊതി പറത്തുന്നത് എന്റെ ഹോബിയാണ്....

ഓര്‍മകളുടെ പ്രേതങ്ങള്‍...

രാത്രികള്‍ സ്വതന്ത്രരായി, ഓര്‍മകളുടെ ചങ്ങലകള്‍ എന്റെ മനസ്സിനെ വരിഞ്ഞു മൂടി കെട്ടി, ഓര്‍മ്മകള്‍ മനസ്സിന്റെ ഉത്തരത്തില്‍ തൂങ്ങി മരിച്ചു, അവ ശവം നാരി പൂവിന്റെ ഒടിഞ്ഞ കൊമ്പ് പോലെ ആടി കളിച്ചു, പിന്നീട്  ഓര്‍മ്മകള്‍ പ്രേതങ്ങളായി നായാട്ടിനിറങ്ങി, നിദ്രയുടെ ഇടനാഴികളില്‍ അവ എന്റെ സ്വപ്നങ്ങളെ ശ്വാസം മുട്ടിച്ചു, ദുഖങ്ങള്‍ മനസ്സിന്റെ മൂലകളില്‍ ഓടിയൊളിച്ചു... ഞാന്‍ പൊയ്‌ മുഖങ്ങള്‍ കെട്ടി അലഞ്ഞു....

അലസിയത്

നീ ജനിക്കുന്നതിനു മുന്‍പേ ഞാന്‍ മരിച്ചിരുന്നു, നിനക്ക് വേണ്ടി എന്റെ പ്രണയഗര്‍ഭത്തില്‍ ഞാന്‍ റീത്ത് വച്ചിരുന്നു, കാലം മായ്ച്ച ഋതുക്കളില്‍ വിടരാന്‍ മടിച്ച ഒരു പൂര്‍ണതയില്ലാത്ത നക്ഷത്രത്തിന്റെ സ്വപ്നം പോലെ ഞാന്‍ മാനത്ത് അങ്ങിനെ തെളിഞ്ഞു നിന്ന് എല്ലാം കണ്ടു.. മനസ്സ് വേണം ന്നു പറഞ്ഞപ്പോഴും കണ്ണുകള്‍ നനയാതെ ഞാന്‍ ചിരിച്ചു നിന്ന്...  മഴ പെയ്തപ്പോള്‍ നനഞ്ജപ്പോള്‍, മഴയുടെ കൂടെ ഞാനും കരഞ്ഞു...

രാസ ലീല


രതിയുടെ സ്വപ്നമായ്‌
മിന്നും അഴകായ്
മധുര മൊഴിയായ്
ചിരിയായ്‌ വരവായി നിദ്ര

പുതപ്പില്‍ മൂടി
ചൂട്‌ നുകര്‍ന്ന്
എരിവായി പടര്‍ന്നു
മഴയായ്‌ പെയ്ത
ശാന്തമായ രാത്രി

അരികില്‍ കിടന്നു
പതിയെ ചിരിച്ചു
അടക്കം പറഞ്ഞു
ഉറക്കെ കരഞ്ഞ
ചിതറി തെറിച്ച
നീല രാവ്

മാനത്തിന്റെ കന്യകാത്വം


വെയിലില്‍ വാടിയതും
കരിഞ്ഞതും എന്റെ അംഗ ലാവണ്യം..
തണുപ്പില്‍ പുതച്ചതും
മറച്ചതും എന്റെ നെഞ്ചിലെ ചന്ദന കുടങ്ങള്‍‍..
ഇരുട്ടത്ത് തൊട്ടതും
മണത്തതും എന്റെ ചുവന്ന റോസാദളങ്ങള്‍...
മഴയില്‍ നനഞ്ഞതും
ചോര്‍ന്നതും എന്റെ മാനത്തിന്റെ കന്യകാത്വം...

resurrection - part 1

യുദ്ധങ്ങള്‍ രാജാവിന് ഹരമായിരുന്നു..
തേര്‍വാഴ്ചകള്‍ ലഹരിയായിരുന്നു...
ഭീതികളുടെ മരിച്ച താഴ്വരകളില്‍
രാജാവ് ഒരു ഭ്രാന്തനെ പോലെ അട്ടഹസിച്ചു..
പിന്നെ ഒരു കൊച്ചു കുട്ടിയെ പോലെ കരഞ്ഞു...
രാജാവും മനുഷ്യനായിരുന്നു...

പ്രണയോര്‍മ്മകള്‍..

ഓര്‍മ്മകള്‍ പുതുപ്പു മൂടിയിട്ട കാലങ്ങള്‍ക്കപ്പുറം പ്രണയത്തിന്റെ നീറ്റ്ലുകള്‍ വേദനയറിയാതെ കിടക്കുന്നത്  ഞാനവളെ ഇന്നും പ്രണയിക്കുന്നത് കൊണ്ടാവാം... എന്നിലെ പ്രണയത്തിന്റെ നനുത്ത ഭാവങ്ങളെ ഞാനറിയാതെ തിരഞ്ഞു നടന്ന അവളെ ഞാന്‍ എന്ത് വിളിക്കും... ജാസ്മിന്‍ എന്നോ ദിവ്യ എന്നോ, ധന്യ എന്നോ... ഞാന്‍ എന്റെ പ്രണയത്തിന് ഞാന്‍ പേരിട്ടിട്ടില്ല, പ്രണയത്തിനെ എണ്ണി തിട്ടപെടുത്തിയിട്ടുമില്ല, പ്രണയം പുലര്‍ കാലങ്ങളില്‍ തെളിച്ചത്തോടെ വരുന്നു അസ്തമാനത്തിന്റെ വ്യഗ്രതയില്‍ മനസ്സില്‍ ഇരുട്ട് നിറച്ചു മടങ്ങുന്നു...  വേദനകളുടെ ഓരോ ഓര്‍മകളായ് മനസ്സ് അവയെ പുതപ്പിട്ടു മൂടുന്നു...