പ്രണയവും പൊറോട്ടയും - ഒരു പുനര്‍ ചിന്ത..

പൊറോട്ടകള്‍ പ്രണയത്തിന്റെ പ്രതീകമാണ്... പൊറോട്ടകള്‍ വര്‍ജിക്കുക, "പ്രണയവും പത്തു പൊറോട്ടയും" എന്നാ എന്റെ കവിതാ സമാഹാരത്തില്‍ പൊറോട്ടയുടെ മൂല്യച്ചുതിയെ പറ്റിയാണ് പ്രധിപധിക്കുന്നത്... പൊറോട്ടകള്‍ സമൂഹത്തില്‍ നിന്ന് എടുത്തെരിയേണ്ട ഒരു പ്രതിഭാസാണ്. പ്രണയത്തിന്റെ പൊറോട്ടകള്‍ കഴിച്ചു അവശരായ യുവാക്കളില്‍ മിക്കവാറും അസന്മാര്‍ഗത്തിന്റെ ബീടികുറ്റികള്‍ മുളച്ചു പൊന്താറുണ്ട്...

പെയതൊഴിഞ്ഞ മഴകളില്‍ വെള്ളംകേറിയ എന്റെ മനസ്സില്‍ അവള്‍ പ്രണയത്തിന്റെ പത്തു പൊറോട്ടകള്‍ അടിച്ചു, അവളുടെ വള്ളി പൊട്ടിപോയ മഞ്ഞ പാവടകളില്‍ ഞാന്‍ നീലം മുക്കികൊടുത്ത്. തരിശു നിലത്ത് ഞാറു നടുന്ന പോലെ അവളെന്റെ ഹൃദയത്തില്‍ പ്രേമത്തിന്റെ ഓര്‍ക്കിഡ്‌ തൈകള്‍ നട്ടു പിടിപ്പിച്ചു.. അവസാനം എനിക്കായ്‌ അവള്‍ തുറന്നിട്ട മനസ്സിന്റെ വാതിലുകള്‍ ചിതലരിച്ചു, അതില്‍ ഞാന്‍ ഡി ഡി റ്റി തളിച്ചു കത്തിച്ചു, അതിന്റെ പുകയില്‍ എനിക്ക് ശ്വാസം മുട്ടി, പിനീടാരോ പറഞ്ഞു ഡി ഡി റ്റി ശ്വസിച്ചു ഞാന്‍ സ്വര്‍ഗം പൂകി എന്ന്...


കുല്‍ക്കലൂരിലെ പ്ലാറ്റ്‌ഫോം ഇല്ലാത്ത സ്റ്റേഷനില്‍ ഒറ്റയ്ക്ക് നിക്കുമ്പോ തോന്നിയ വികാരമായിരുന്നു ഒരു പൊറോട്ട കഴിക്കണം എന്ന്.. എന്നാല്‍ നാസയുടെ യൂ എസ 145 പൊറോട്ട എന്നാ ചാര ഉപഗ്രഹം ഒപ്പിയെടുത്ത മയമാക്കന്റെ മക്കനിയിലെ പൊറോട്ടയില്‍ ഡി എന്‍ എ ഘടകത്തിന്റെ ശേഷിപ്പ് കണ്ടെടുത്തതായി പ്രസിദ്ധ ആര്‍ക്കിയോളജി ശാസ്ത്രഞ്ജന്‍ ബോറ്സ്വാനയിലെ "അഗിടോ മുഗരാരി പറ പര" കണ്ടെത്തിയിട്ടുണ്ട്...ഇത് അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ "പൊറോട്ടിക്ക ജുബ്ലിക്ക"യില്‍ വിശദമായി അച്ചുവിന്റെ സുവര്‍ണ്ണ പൊറോട്ട കാലഘട്ടത്തെ വര്ന്നഭ്മായി പരാമര്‍ശിച്ചിട്ടുണ്ട്..

പൊറോട്ട തത്വശാസ്ത്രത്തിന്റെ ആണിക്കല്ലായ "പോറോട്ടിക ജൂബ്ലിക്ക" യും അതിന്റെ രചിയിതാവ് 'അഗിടോ മുഗരാരി പറ പര' ആ ഗ്രന്ഥത്തില്‍ പ്രധിപാധിച്ച വിഷയങ്ങള്‍ നമ്മള്‍ അപഗ്രഥിച്ചാല്‍ കിട്ടുന്ന റിഫ്ലെക്ഷന്‍ ബിറ്റ്‌വീന്‍ പൊറോട്ട ആന്‍ഡ്‌ മൈധ മോള്യുക്യൂള്‍ സിദ്ധാന്ധം പറയുന്നത് ശുഷ്കിച്ച മൈദയും, പഞ്ചസാരയും, മുട്ടയും കൂടിയുള്ള ആശയപരമായ കൂടിച്ചേരലില്‍ പോരോട്ടകാരന്റെ മാസ്സിലുള്ള മര്‍ദ്ധത്താല്‍ അടിച്ചമര്‍ത്തപെട്ട രാസപദാര്‍ത്ഥങ്ങള്‍ പൊറോട്ട കല്ലിന്റെ താപത്തില്‍ കിടന്നു രൂപാന്തരപെടുന്ന ഒരു അമൂല്യ ഉപ ഉപ്നന്നമാണ് കേരളത്തിന്റെ ദേശീയ ഭക്ഷണമായ പൊറോട്ട... അതില്‍ രാസപരമായ മാറ്റങ്ങള്‍ ഇപ്പഴും ആര്‍ട്ടിക്കിലെ സയപ്പ്‌ ശാസ്ത്രഞ്ജര്‍ പരീക്ഷണ വിധേയമാക്കി കൊണ്ടിരിക്കുകയാണ് ...അതിനു ശേഷമേ "പോറോട്ടിക ജൂബ്ലിക്ക" പുതിയ വാള്യം പുറത്തു വരൂ.. അതിനായി നമ്മള്‍ ഇനിയും കാത്തിരിക്കണം
പൊറോട്ട യെ പിന്തുടര്‍ന്ന് എന്റെ മനം പിരട്ടുന്നു.. നമ്മുക്ക് കുറച്ചു കൂടെ താഴോട്ടു ചിന്തിക്കാം

കടലേറ്റും സോസും, കണ്ടു മുട്ടിയത്തില്‍ പിന്നെ പരിപ്പുവടകളെയും പഴംപൊരികളെയും ദുഷ്ടന്മാരായ നമ്മള്‍ മറന്നിരിക്കുന്നു, ഇത് നമ്മളില്‍ മാത്രം കണ്ടു വരുന്ന ആഭാസമല്ല.. ഇത് ആഗോള വല്കരനത്തിനെ ഭാഗമായി കാലഹരണപെട്ടുപോകുന്ന ഒരു പ്രകൃതി അധിശ്ടിധ്മായ പ്രക്രിയയാണ്... പരിപ്പ് വടകളും ഉഴുന്ന് വടകളും ജന്മം കൊള്ളൂന്നതിനു മുന്‍പ് തന്നെ ബോണ്ടയും സുകീനും ജനിച്ചിരുന്നു... കാലത്തിന്റെ കുത്തൊഴുക്കില്‍ ബോണ്ടാകളും സുകീനുകളും, പരിപ്പ് വടകള്‍ക്കും ഉഴുന്ന് വടകള്‍ക്കും വഴി മാറി കൊടുത്ത്... ഇന്ന് നമ്മള്‍ കാണുന്ന കടലേറ്റും പഫ്ഫ്സും ആഗോള കുത്തകയുടെ പരിണിത ഫലമാണ്...നാളെ ഇവക്ക് പകരം ഇന്ന് ദുര്‍ലഭമായി കാണുന്ന പിസ്സകളും ഡോനടസുകളും കൊണ്ട് കേരളം നിറയും...