ശേഷിച്ചത്

ഓര്‍മ്മകള്‍ താമ്പാളപെട്ടിയിലാക്കി വഴിവക്കില്‍ എറിഞ്ഞോടുമ്പോള്‍ മനസ്സ് പറഞ്ഞത്, വെറുതെയാണെങ്കില്‍ പോലും തിരിഞ്ഞു നോക്കെരുതെന്നായിരുന്നു.

അര്‍ത്ഥമില്ലാത്ത ദിവസങ്ങളിലൊന്നില്‍ നിലാവിന്റെ  ഇടനാഴിയില്‍ വെചൊരുന്നാള്‍ ഞാനും അവളും കണ്ടുമുട്ടി. അന്ന് മറവിയുടെ താമ്പാള പെട്ടികളില്‍ ശേഷിച്ചത് ഞങ്ങളുടെ തുരുമ്പിച്ച മൌനങ്ങള്‍ മാത്രമായിരുന്നു.

ചോദ്യങ്ങള്‍.

വിരസമായ ഒരു പകലില്‍ എന്റെ മനസ്സില്‍ തീ കോരിയിട്ടു അവള്‍ വന്നു.
തിടുക്കത്തില്‍ അവളുടെ സ്വരം

"രണ്ടു ദിവസമായി ഒരു കാര്യം പറയണം ന്നു കരുതിയിട്ട്?"

എന്റെ നെഞ്ചം പിടഞ്ഞു.
വിരലുകള്‍ വിറ പൂണ്ടു. എനിക്കും അവളോട്‌ കൊറേകാലമായി എന്തെല്ലാമോ പറയാന്‍ ഉണ്ടായിരുന്നു.

എന്റെ വിനയം അതാവുമോ അവളെ എന്നോട് അടുപ്പിച്ചത്. അതോ എന്റെ സംസാര ശൈലി. ഒരു നൂറു കാര്യങ്ങള്‍ എന്റെ നെഞ്ചം തുടുച്ചു കടന്നു പോയി.

".. അവിടുണ്ടോ?"
അവളുടെ ശബ്ദത്തിന്റെ മാധുര്യംമുള്ള മൃദുലത ഓര്‍ത്ത്‌ എന്റെ ഉള്ളം വല്ലാണ്ടായി.
അവള്‍ നിര്‍ത്തിയില്ല.

"നിന്റെ മൂഡനുസരിച്ച് വേണം സംസാരിക്കാന്‍ എന്ന് കരുതി"

എനിക്ക് നൂറുവട്ടം ഇഷ്ടമാണ്. നിന്റെ ഈ ചിരികള്‍, മൊഴികള്‍ എല്ലാം. പക്ഷെ ഇതെങ്ങനെ പറയണം ന്നു ആലോചിചിരിക്കയായിരുന്നു. എന്റെ മാന്നസ് പറഞ്ഞു. പക്ഷെ നാവനങ്ങിയില്ല. അവളപ്പോഴും എന്തോ പറയാന്‍ വിതുമ്പി നിന്നു.

"ആലോചിക്കുമ്പോള്‍ തന്നെ പേടി തോന്നുന്നു."
പക്ഷെ..
ചെലപ്പോ തോന്നും വേണ്ടാന്നു"


അത് കേട്ടതും എന്റെ മനസ്സ് പെയ്യാന്‍ കൊതിച്ച മേഘം കണക്കെ സ്വപ്നങ്ങളെ ഇറുക്കിപ്പിടച്ചു. എന്റെ വലത്തെ നെഞ്ചില്‍ എന്തോ സുഖമുള്ള ഭാരം. അവള്‍ നിര്‍ത്തിയില്ല.

"നിന്നെക്കുറിച്ചു എനിക്കറിയില്ല.
രണ്ടാഴ്ചയായി ഞാന്‍ ശെരിക്കൊന്നു ഉറങ്ങിയിട്ട്.
ചിലപ്പോ തോന്നും ഇതൊന്നും ശെരിയല്ലാ ന്നു..
എനിക്കറിയില്ല."

ഒരു ചെറിയ മൌനം.
ഹൊ.. ഇനിയും സഹിക്കാന്‍ വയ്യ... അങ്ങോട്ട്‌ പറഞ്ഞാലോ...വേണ്ടാ.. മനസ്സ് തടഞ്ഞു. ഇല്ല.. ഇനിയെങ്കിലും ഒന്നും മിണ്ടിയില്ലെന്കില്‍...
മനസ്സില്‍ ധൈര്യം സംഭരിച്ചു പറഞ്ഞു
"നീ പറയൂ"

"അത്.. അത് "
അവള്‍ക്കു പരിഭവം...

എനിക്ക് ക്ഷമയില്ലയിരുന്നു
നീ പറയൂ എന്താണെന്ന്.. എന്റെ മനം ഒരു തവണ നിന്നു പോയോ?

"സിറിയയില്‍ രാസായുധ പ്രയോഗം വേണ്ടായിരുന്നു അല്ലെ..
എന്താ നിന്റെ അഭിപ്രായം. "

ഗെറ്റ് ലോസ്റ്റ്‌ ഫക്ക് യൂ.. എന്റെ മനസ്സില്‍ വന്ന തെറികള്‍ക്ക് ഔദാര്യമില്ലായിരുന്നു. പക്ഷെ പുറത്തേക്ക് വന്നില്ല.

"ഇല്ല വേണ്ടായിരുന്നു.."