എനിക്കിനിയും സ്നേഹിക്കണം.

പ്രണയത്തിന്റെ പുഴുക്കള്‍ പകുതിതിന്നുവച്ചൊരു ഹൃദയമുണ്ടെനിക്ക്. 
അവകാശിയില്ലാത്ത എന്റെ ഹൃദയം ചത്തുകിടക്കുന്നു. 
ചത്ത ഹൃദയത്തില്‍ നിന്ന് ഇഴഞ്ഞിറങ്ങി നിങ്ങുന്ന നിര്‍ദ്ധന സ്വപ്നങ്ങള്‍. 
അകലത്ത് അവയെ മരണം കാത്തുകിടക്കുന്നു. 
ചുടുകാറ്റില്‍ വെന്തുമരിക്കാനാണ് സ്വപ്നങ്ങളുടെ വിധി. 
എങ്കിലും നിഷ്കളങ്കമായി ചിരിച്ചു അവയോട് സലാം പറയുന്ന ചുടുകാറ്റ്. 
ചതിയുടെ ചിരിയാണെന്നറിയാതെ ആശാവഹമായ നോട്ടത്തോടെ 
ചുടുകാറ്റിനെ നെഞ്ചിലേറ്റുന്ന സ്വപ്‌നങ്ങള്‍.

സ്നേഹിച്ചു കൊതിതീരുമുമ്പേ വരുന്ന ഇടനേരങ്ങള്‍ പറയാന്‍ പറ്റാത്ത വിധം അസഹ്യമാണ്. 
എനിക്കിനിയും സ്നേഹിക്കണം.