ചിന്താ വിഷയം!

"നിങ്ങളുടെ പുഞ്ചിരികള്‍ സംരക്ഷിക്കുക
ജീവിതം സന്തുലനമാക്കുക.
സത്യത്തില്‍ മാത്രം വിശ്വസിക്കുക. 
സ്വപ്നങ്ങളെ യാഥാര്‍ത്യമാക്കുക."

മുഖമൂടി അണിഞ്ഞ ജീവിതം...


സ്വപ്നങ്ങളുടെ ഇടയില്‍ അവളുടെ മുഖം അങ്ങിനെ എരിഞ്ഞു പോയിരുന്നു..
കണ്ണീരിന്റെ ഒരേ ഭാവങ്ങള്‍. നെഞ്ചില്‍ പ്രേമത്തിന്റെയും ഭ്രാന്തിന്റെയും കനം..
മഞ്ഞുതുള്ളികലുടെ കനം എന്റെ കണ്ണിനെയും തളര്‍ത്തി കിടത്തി..

മനസ്സ് നില്‍ക്കുന്നില്ല.. കരായനുള്ള ആഗ്രഹം..
ഇനിയും പൂര്‍ണതയുള്ള അര്‍ഥമുള്ള പ്രേമം...
അതെന്നെ കൊണ്ടാവില്ലാ...
വിരഹം തരുന്ന വേദനകള്‍ സഹിക്കാന്‍ കബിളി പുതപ്പുകള്‍ മതിയാവുന്നില്ല....
സ്വപ്നങ്ങളില്‍ അവളിപ്പോഴും എന്റെ നെഞ്ചിലുണ്ടു....
പ്രണയത്തിണ്റ്റെ മുറിപാടുകള്‍...
അതുണങ്ങാന്‍ ഇനിയെത്ര കാലം കൂടി...

മഴയില്‍ കുതിര്‍ന്ന മനസ്സുമായി തിരികെ അവളുടെ അടുത്തെക്കൊ?...
ഒരു തിരിഞ്ഞു നോട്ടം മതി എനിക്കു..
അവളുടെ മുഖമൊന്നു കണ്ടാ മതി..
ആ ചിരി, ഒന്നു തൊട്ടല്‍ മതി....

അന്നു ഡിസംബറിലെ മഞ്ഞു തുള്ളികളൊടപ്പം ഞാനും തൊട്ടാവടികളെ ഉണര്‍ത്തിയിരുന്നു.....
സൂര്യന്റെ ചൂടു മഞ്ഞു തുള്ളിയെ ഇല്ലാതാവുമ്പോള്‍ മനസ്സിലെവിടെയോ വിങ്ങി പൊട്ടലായിരുന്നു..
അന്നു ഞാന്‍ ഡിസംബറിനെ വെറുത്തു...

പക്ഷെ പിറ്റെന്നു അതാ പിന്നെയും മഞ്ഞു തുള്ളികള്‍....
തൊട്ടാവടിയെ കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ വിടര്‍ന്നിരുന്നു.....
സന്തോഷം.. അതെങ്ങനെ പ്രകടിപ്പിക്കണം എന്നെനിക്കറിയില്ലായിരുന്നു.....
വീണ്ടും എന്നെ നോവിക്കാനെന്നവണ്ണം ഈ ഡിസംബര്‍...
ഡിസംബറില്‍ ഞാന്‍ മഴ പെയ്തെങ്കില്‍ എന്നാഗ്രഹിച്ചു....

മേഘങ്ങല്‍, മഴകള്‍... എന്റെ നിഴലുകള്‍...
ഇല്ലാ എനിക്കു ആരെയും വിട്ടു പോവേണ്ട!.....
എനിക്കിപ്പോ മഴയിലങ്ങനെ നനഞ്ഞു നിന്നാല്‍ മതി...
ആകശത്തേക്കു നോക്കി.. നെറ്റിയില്‍ മഴതുള്ളികളെ വീഴ്ത്താന്‍.....
മഴതുള്ളികളെ നെഞ്ചത്തെക്കിറക്കി....
എണ്റ്റെ വേദനകളെ ആ മഴതുള്ളികളില്‍ മുക്കി കൊല്ലാന്‍.....
എന്നിട്ടിങ്ങനെ ആര്‍ത്തു ചിരിക്കാന്‍....

മഴ പോയി, വേനല്‍ വന്നു....
എന്നിട്ടും അവള്‍ വന്നില്ല.... രാത്രിയും ഇരുട്ടും എന്നെ വീണ്ടും ഏകനാക്കി....
തെരുവു വിളക്കുകള്‍ എന്നെ അന്ധനാക്കി...
സ്വപ്നങ്ങള്‍ക്കു ശ്വാസം മുട്ടി....
അവ പുറത്തു ചാടാന്‍ വെമ്പി....
കൂട്ടിലടച്ച പൂമ്പാറ്റയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും.....

ഇത് ഞാന്‍, എന്റെ ഡിസംബര്‍
എനിക്കിപ്പോ കണ്ണുനീരില്‍, മഴയില്‍ കുതിര്‍ന്ന ചിരിയാണെനിക്കു...
എതോ യുദ്ധം ജയിച്ച രാജാവിന്റെ മുഖം....