തത്വചിന്തകനാവുന്നത്.

എരിഞ്ഞു തീരാത്ത മൌനങ്ങളെ കഷ്ണങ്ങളാക്കി പട്ടിക്കിട്ടു കൊടുത്തൂ. നൊമ്പരങ്ങളെ സര്‍ഫ്‌ എക്സലില്‍ മുക്കി കണ്ണീര്‍ വാര്‍ക്കാന്‍ അയലത്തിട്ടു. തൊണ്ടയില്‍ കുരിങ്ങിക്കിടന്ന നെടുവീര്‍പ്പുകള്‍ വെളിച്ചം കാണാതെ അലറിപ്പൊളിച്ചു. എന്നിട്ടും ശ്വാസം നിലക്കാത്ത ചിന്തകളായിരുന്നു എന്റെ ശാപം.

അന്നും ആര്‍ദ്രമായ മനസ്സില്‍ കുമ്പളം നട്ടു ഞാന്‍ കിടന്നുറങ്ങി. പക്ഷെ ഉറക്കത്തെ നായാടിപിടിച്ച സ്വപ്‌നങ്ങള്‍ എന്റെ ഡിഗിനിറ്റിയെ വെല്ലുവിളിച്ചു. മനസ്സിന്റെ കുരുപൊട്ടിച്ച ആ സ്വപ്‌നങ്ങള്‍ എന്നെ നോക്കി അട്ടഹസിച്ചു. അഹങ്കാരം കൊണ്ട് റിങ്ങ് വാര്‍ത്ത കണ്ണീര്‍ കിണറുകള്‍ വീണ്ടും നിറഞ്ഞു കവിഞ്ഞു. ഉള്‍കണ്ണുകള്‍ നിറഞ മാത്രയില്‍ പൊയ്മുഖങ്ങള്‍ അടര്‍ന്നു വീണു. അങ്ങനെ ഞാന്‍ തോല്‍വിയറിഞ്ഞു.

പിന്നീടെന്നോ ജനലഴികളിലൂടെ ഒലിച്ചു വന്ന സൂര്യകിരണങ്ങള്‍ മനസ്സില്‍ തൊടുമ്പോള്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു.

"നിന്‍റെ ചിന്തകളെ നീ ചങ്ങലക്കിടുക
 നിന്‍റെ ജീവിതത്തെ വരുതിയിലാക്കുക.
 ഇന്ന് നീ നന്ദിയുള്ളവനാവുക.
 നാളെ നീ സ്വതന്ത്രനാവുക.
 നിന്‍റെ ചിന്തകള്‍ക്ക് മേലെ നിന്‍റെ ജീവിതം പറക്കുകില്ല."

അങ്ങനെ ഞാനും തോല്‍വി രുചിച്ച തത്വചിന്തകനായി..