പ്രണയക്കെടുതികള്‍











മണ്ണൊലിച്ച പാടവരമ്പത്ത്
വെയിലുകൊണ്ട പ്രണയം
ജീവനില്ലാതെ കിടന്നു.

മാറില്‍ ഉരുള്‍പൊട്ടി
താഴ്ന്ന സ്നേഹങ്ങള്‍ക്കു വേണ്ടി
നിലവിളിക്കാനാളു വന്നില്ല.

വന്യമായി ചിരിച്ചിരുന്ന
നിലാവ് പരന്ന ചുണ്ടുകളില്‍
ഇണക്കുരുവികള്‍ കാഷ്ടിച്ചു​..

പേറുനിറുത്തിയ കണ്ണുകള്‍ക്ക്‌
നിലക്കാതെ ചുരത്താന്‍
കണ്ണുനീരുറവകള്‍ പൊട്ടിയില്ല..

പെയ്തൊഴിഞ്ഞു തുറന്ന മാനത്ത്‌
പ്രണയാത്മാവ് ടിക്കറ്റില്ലാതെ
വിസയില്ലാതെ പരക്കം പാഞ്ഞു.

കടപുഴകിയ മരം മണ്ണിലാണ്ട
പ്രണയ ശവങ്ങളില്‍
കൊമ്പുകള്‍ ഇറക്കി ഭോഗിച്ചു.

അന്നും സദാചാരമന്ത്രിമാര്‍ അതിഥികളായി
പ്രണയത്തിന്റെ കെടുതിമുറ്റത്ത് തമ്പടിച്ചു
ദുരിതാശ്വാസവീമ്പു പ്രസംഗിച്ചു​..