മറവികള്‍

തണുപ്പുള്ള മറവികള്‍ക്ക് 
ഇരുപുറവുമിരുന്നു ഞങ്ങള്‍.

പറയാന്‍ ഏറെയുള്ളത് കൊണ്ടാണെന്നറിയില്ലാ...
ഒന്നും മിണ്ടിയില്ലാ.

പരസ്പരം പേടിച്ചിട്ടാണോന്നറിയില്ലാ....
ഞങ്ങള്‍ മുഖത്തോട് മുഖം നോക്കിയില്ലാ.

കടലുനോക്കി തിരയെണ്ണി കണക്ക് പഠിക്കുമ്പോള്‍ 
കടലക്കാരന്‍ വന്നു, കൈനോട്ടക്കാരന്‍ വന്നു.

കടല്‍ നിശ്ചലമായെങ്കിലെന്നു കരുതി.
അതുണ്ടായില്ല.

ആള്‍കൂട്ടങ്ങള്‍ ഒഴിഞ്ഞെങ്കിലെന്നു കരുതി 
അതുമുണ്ടായില്ല.

മറവികള്‍ക്കഭിമുഖമായി തിരകളെ 
കാല്‍ നനച്ചു നടന്നു നോക്കി.

അവസാനം, പാതിയില്‍ നിര്‍ത്തിയ 
കണ്ണുനീര്‍ തുടച്ചു ഞങ്ങള്‍ വഴി പിരിഞ്ഞുപോയി.