GO AWAY FROM MA LIFE!


[അവന്‍]എനിക്കറിയാം നീ എന്താ ചെയ്യുന്നത്ന്നു. ഞാനത് കണ്ടു പിടിച്ചു കഴിഞ്ഞു മച്ചാ.

{ഞാന്‍} ചിരിക്കുന്നു!

[അവന്‍]"നിന്റെ മറ്റെതിലെ ഫിലോസഫി." ചിരിച്ചുകൊണ്ട്  "എന്തെ നിനക്ക് മനസ്സിലായില്ലേ? നീയാരാ കാവലാന്‍ പണിക്കരുടെ എളാപ്പയുടെ മോനോ?"

{ഞാന്‍}നിനക്കൊന്നും മനസ്സിലാവില്ല!

[അവന്‍]ദേഷ്യപെടുന്നു.. "എടാ ചെറ്റേ"

{ഞാന്‍}അവസ്ഥാന്തരങ്ങള്‍ കുതിരകയറുന്ന ഈ ജീവിതത്തില്‍ നമ്മള്‍ സ്വയം വിഡ്ഢികളാവുകയാണ് ചെയ്യുന്നത്, അതാണ്‌ നീയിപ്പോ ചെയ്യുന്നത്.

[അവന്‍]എടാ ജീവിതത്തില്‍ ഇത്തിരി ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇതെല്ലാം ഒഴിവാക്കു.

{ഞാന്‍}ആത്മാര്‍ത്ഥതക്ക് രണ്ടു പുറമുണ്ട്. ബോധത്തിന്റെയും, ഉപബോധത്തിന്റെയും! എനിക്ക് തോന്നുന്നത് ശരി എന്ന് നിര്‍വചിക്കുന്ന ബോധത്തിന്റെ ആത്മാര്‍ത്ഥത! രണ്ടാമത്തത് സ്വപ്ന സഞ്ചാരിയായ ഉപബോധത്തിന്റെയും.

[അവന്‍]രാവിലെ തന്നെ ഏതാ സാധനം? നിനക്ക് ബാറിലാണോ ജോലി?

{ഞാന്‍}കാലം ത്തിച്ച കുപ്പായങ്ങള്‍ ഇറുകി തുടങ്ങി, നര വന്ന തലയിലെ രോമങ്ങള്‍, ഓട്ട വീണ തലച്ചോറും ബുദ്ധിയും.

[അവന്‍]എടാ തെണ്ടി നീ പറയുന്നത് നിനക്ക് മനസ്സിലാവുന്നുണ്ടോ?

{ഞാന്‍}ശ്മശാന മൂകമായ അന്തരീക്ഷത്തില്‍ പൊടുന്നെനെ റോക്ക് സംഗീതം മുഴങ്ങുന്നത് പോലെ ശുക്ലം പെയ്തിറങ്ങി!. എന്തൊരു ആശ്വാസമാകും.

[അവന്‍]കോളേജില്‍ ****** കുത്താന്‍ നടക്കുകയല്ലയിരുന്നോ? മര്യാദക്ക് പഠിച്ചിരുന്നെങ്കില്‍!

{ഞാന്‍}നിന്റെ തുപ്പലം തെറിക്കുന്ന വാക്കുകള്‍ ഉത്ഭവിക്കുന്ന മനസ്സിനെ ഞാന്‍ വെറുക്കുന്നു! നിന്റെ സ്ഥിതി കണ്ടു എന്റെ മനം പുച്ഛത്തോടെ ചിരിക്കുന്നു.

[അവന്‍]ഓരോ തെണ്ടികള്‍ രൂപം മാറുന്ന കോലം! കലികാലം.

{ഞാന്‍}നിന്റെ മുഖം കപടമാണ്. ഉള്ളില്‍ മുഴുവന്‍ മ്ലെച്ചതയും, മഞ്ഞ അലന്‍സോള്ളി ഇട്ട ചെന്നായയാണ് നീ! ഹോ, എനിക്കിങ്ങനെയും സുഹൃത്തുക്കളോ?

[അവന്‍]എടാ നായി എന്നാ നീ നന്നായത്?

{ഞാന്‍} ചിരിച്ചു കാണിച്ചു (സ്മൈലി :))

[അവന്‍]പട്ടീ.. പോയി പണി നോക്ക്.

{ഞാന്‍} നിന്നെ ഉണ്ടാക്കാന്‍ നിന്റെ അച്ഛന്‍ വിത്ത്‌ വിതച്ചപ്പോ ഞാന്‍ കല്പനികതയില്‍ ചുരുണ്ട് കൂടി ഉറങ്ങുകയായിരുന്നു. സുഖ സുഷുപ്തിയില്‍.

[അവന്‍]അന്റെ ഒലക്ക!

{ഞാന്‍}എന്റെ ഒരു രൂപം മാത്രമേ നീ കണ്ടിട്ടോള്ളൂ! എനിക്ക് മറ്റൊരു മുഖമുണ്ട്. അതൊരു വിചിത്രമായ അവസ്ഥയാണ്!

[അവന്‍]എടാ മൈ** നീ ഈന്റെ വായീന്നു കേള്‍ക്കും.

{ഞാന്‍}പോടാ നീ എന്ത് പറയാനാ? നീ എന്തേലും പറഞ്ഞാല്‍ എനിക്ക് പുല്ലാ!

[അവന്‍]കോളേജില്‍ കള്ളുകുടിയും കഞ്ചാവും പെന്പില്ലെരുമായി നടന്ന നിനക്ക് ഇതൊന്നും ഒന്നുമല്ല ന്നെനിക്കറിയാം! എല്ലാം തലയില്‍ കയറി ഇപ്പൊ ഭ്രാന്തായി. ഹും!

{ഞാന്‍}സ്വിസ്ബാങ്കില്‍ അക്കൗണ്ട്‌ ഉള്ള എന്നോട്, എടുക്കാത്ത മുഷിഞ്ഞ അഞ്ചു രൂപാ നോട്ടു കാണിക്കുന്ന പോലെയാണ് നിന്റെ ഔചിത്യമില്ലാത്ത തെറികള്‍. ഒരിക്കലും തോല്‍ക്കാത്ത ഒരു മനസ്സുണ്ട്, അതാണ്‌ എന്റെ വിജയം!

[അവന്‍]ഇവനോടൊക്കെ, എന്താ ചെയ്യാ ഓരോ ജന്മങ്ങള്‍.

{ഞാന്‍}കറുത്ത മനസ്സും അതിന്റെ മേലെ തൂവെള്ള കുപ്പായവും ഇട്ടാല്‍ മനുഷ്യനാവില്ല!

[അവന്‍]അന്റെ മറ്റേതാണ് (ഇത്തിരി ദേഷ്യത്തോടെ)

{ഞാന്‍}യാന്ത്രികമായി ജീവിക്കുന്ന നിനക്ക് ലജ്ജയില്ലേ?

[അവന്‍]ഇവിടുന്നു പോയിട്ടും, കല്യാണം കഴിഞ്ഞിട്ടും നീ മാരും ന്നു കരുതി, ഇപ്പഴും സാധനം കിട്ടുന്നുണ്ടോ? അതിന്റെ ഇതാണോ ഇത്? കല്യാണത്തിന്റെ പേരും പറഞ്ഞു ഒരു മാസം ലീവ്. ഇതാണോ നിന്റെ പരിപാടി? അല്ലാഹ്! പടച്ചോന്‍ കാക്കട്ടെ. ഞാന്‍ പ്രാര്‍ത്ഥിക്കാം.

{ഞാന്‍}നിന്നെ പോലുള്ള നീച ജന്മങ്ങളുടെ സൌഹൃധ്മാണ് എന്റെ സോമരസം! :) ലഹരി എനിക്ക് ഉന്മാദമല്ല!

[അവന്‍]ലഹരി നിനക്ക് ഉണ്മാധമല്ല, ഭക്ഷണമാണ്.. എനിക്കറിയാം

{ഞാന്‍}എല്ലായിടത്തും തോല്‍ക്കുമ്പോ ദൈവത്തില്‍ അഭയം പ്രാപിക്കുന്ന സാധാരണ മനുഷ്യനാണ് നീയും. ഹും കപടന്‍, ഭീരു.

[അവന്‍]നീയാണ് തോല്‍ക്കുന്നത്, ഇപ്പൊ ദെ നീ വീണ്ടും തോല്‍ക്കുന്നു. മതിയായില്ലേ?

{ഞാന്‍}ഞാന്‍ തോല്‍ക്കരുള്ളത് മറ്റുള്ളവരുടെ സ്നേഹം കാണുമ്പോഴാണ്. ആ തോല്‍വികള്‍ എനിക്ക് ഇഷ്ടവുമാണ്.

[അവന്‍]പോയി മാറ്റിനി കളിയ്ക്കാന്‍ നോക്കടാ. ഹ ഹ!

{ഞാന്‍}നിനക്ക് മതിയായോ!. (ഞാന്‍ ചിരിച്ചു)

[അവന്‍]ചിരിക്കണ്ട. നീയീ ജന്മം നന്നാവൂല.

{ഞാന്‍}വീണ്ടും ചിരിച്ചു. അതൊരു പുതിയ അറിവല്ല മോനെ!

[അവന്‍]ഭ്രാന്തന്മാരോട് സംസാരിച്ചു എന്റെ ടൈം കളയളല്ല ജോബ്‌, അതിനല്ല സ്റ്റീവ് നിക്ക് ശമ്പളം തരുന്നത്.

{ഞാന്‍}ചിരിചു കാണിക്കുന്നു :). ഹു ഹു.. എന്നാ പിന്നെ എന്തിനാ എന്നോട് ഇഷ്ടം കൂടാന്‍ വന്നത്? നായെ! എനിക്കറിയാം എന്തൊക്കെ പറഞ്ഞാലും നിനക്ക് എന്നോട് ഇത്തിരി സ്നേഹമുണ്ടെന്ന്.

[അവന്‍]നിന്നോടൊ? എനിക്കോ!

{ഞാന്‍}പക്ഷെ നിനക്കറിയുമോ? ഞാന്‍ നിന്നെ വെറുക്കുന്നു. ഒന്ന് പോയി തരുമോ? ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. GO AWAY FROM MA LIFE!

[അവന്‍] :(    

resurrection - 3


സമയങ്ങള്‍ ആക്രമിക്കുന്ന കാലങ്ങളെ മുന്‍നിര്‍ത്തി പുതിയ ജീവിതരീതികള്‍ക്ക് പൊരുത്തപെടുന്ന രീതിയില്‍ ഒരു പഴയ യോദ്ധാവ് പുനര്‍ജനിചിരിക്കുന്നു. ആത്മാര്‍ഥതയുടെ ചാപല്യങ്ങള്‍ പ്രധിരോധിക്കാന്‍ നെഞ്ചിന് ഉരുക്കിന്റെ പടച്ചട്ടകള്‍ പണിത്, ഭാണ്ടങ്ങളില്‍ മറവിയുടെ നിഘണ്ടുവും പേറി, ഒരു യോഗി കണക്കെ നിസ്വാര്‍ത്ഥനായി..

ഒറ്റപെടലിന്റെ ഓര്‍മകളെ എച്ചിലാക്കി കാലഹരണപ്പെടുന്ന സ്വപ്നങ്ങളില്‍ കെട്ടിത്തൂക്കി, കൊഴിയാന്‍ വിസമ്മതിക്കുന്ന വാടാമല്ലികളെ പുല്‍കികൊണ്ട് പ്രണയശവങ്ങളില്‍ റീത്ത് വെച്ച് പുച്ഛത്തോടെ ചിരിക്കാന്‍, പ്രസന്ന വദനനായി ഞാന്‍ ഇതാ വീണ്ടും അവതരിക്കുകയായി.

ചിതലെടുക്കുന്ന ഓര്‍മ്മകള്‍ ഭക്ഷിച്ചു ഒരു വനവാസകാലം. പ്രച്ഛാദനസഖ്യം തീര്‍ക്കാന്‍ ഇനി രണ്ടു മുഴം നാളുകള് മാത്രം. കാത്തിരിപ്പിന്റെ അവശേഷിക്കുന്ന നിമിഷങ്ങളെ പടവെട്ടി തോല്‍പ്പിച്ച് കൊണ്ട്, വെറ്റില ചവച്ചു ഉത്തരാധുനിക സാഹിത്യത്തെ ചുണ്ണാമ്പ് മണക്കുന്ന കോളാമ്പിയില്‍ കോരി വരികയായി.

ഒരു എക്സ്റേ കഥ!

പെട്ടെന്നായിരുന്നു ആ വീഴ്ച, എല്ലാരും കളി നിര്‍ത്തി, എന്റെ കാലിനു നീര് വന്നു തുടങ്ങി, വിപിനും, സജീവും കൂടെ എന്നെ താങ്ങി എടുത്തു വരമ്പത്ത് വച്ചു. എന്നുമുള്ളതാ ഈ ഫുട്ബാള്‍ കളി. കോളേജ് കഴിഞ്ഞു വന്നാ വൈകുന്നേരം അടുക്കളെന്നു ഒരു കട്ടനും ഊറ്റി ഓടും പാടത്തേക്ക്. അവിടെ എല്ലാരും ഉണ്ടാവും, രണ്ടു ടീം തിരിച്ചു കളി തുടങ്ങുകയായി. വാശിയേറിയ മത്സരങ്ങള്‍. 
കളി കഴിഞ്ഞാ ബനിയനും ഊരി പിന്നിലേക്ക്‌ കയ്യും വച്ച് എല്ലാരും നിരന്നിരിക്കും. വിയര്‍പ്പ് ഒണങ്ങി വീട്ടി പോവും. അതാ പതിവ്.

പക്ഷെ ഇന്ന്, ബാളിനു അടിച്ചത് സജീവിന്റെ കാലില്‍ തട്ടി, ഞാന്‍ വീണു. ഇപ്പൊ ദെ മുഴച്ചു വരുന്നു. സജീവ്‌ സ്കൂളില്‍ എന്റെ കൂടെ പഠിച്ചിരുന്നു. വീട്ടിലെ സ്ഥിതി കാരണം എട്ടില്‍ പഠിത്തം നിര്‍ത്തി. ഇപ്പൊ ലോറിയില്‍ ക്ലീനര്‍ ആയി ജോലി ചെയ്യുന്നു. അവനു ലോറിയും ടയര് മാറ്റലും വണ്ടി കഴുകലും ഒക്കെ അറിയൂ. അത്ര ലോകപരിചയം ഒന്നും ഇല്ല. നന്നായി ഫുട്ബോള്‍ കളിക്കും.

സംഭവത്തിലേക്ക് വരാം.
എന്റെ കാലു നീര് വന്നു നല്ലോണം തടിചിരിക്കുന്നു. എനിക്ക് എണീക്കാന്‍ കൂടെ വയ്യ. ആരോ പോയി ഒരു ഓട്ടോ വിളിച്ചു വന്നു. എന്നെ താങ്ങി ഓട്ടോയില്‍ കയറ്റി. സജീവിന്റെയും , വിപിന്റെയും മടിയില്‍ കിടത്തി. നേരെ ആസ്പത്രി. ആസ്പത്രിയില്‍ എത്തി, എന്റെ കാലിന്റെ ശിഥി കണ്ട ഉടനെ ഡോക്ടര്‍ പറഞ്ഞു ഒരു പേപ്പറില്‍ കുറിച്ചിട്ടു എന്നോട് പറഞ്ഞു "പോയി എക്സ്റേ എടുത്തു വരൂ." എല്ല് ഒടിഞ്ഞു കാണും വീട്ടില്‍ എന്ത് പറയും എന്നോക്കെയോര്‍ത്തു വേദനയോടെ ഞാന്‍ സജീവിനെ നോക്കി. സജീവ് എന്നെ സങ്കടത്തോടെ നോക്കി. എന്നിട്ട് ഡോക്ടറോട് പറഞ്ഞു "സാര്‍ ഇവന്‍ ഇവിടെ കിടക്കട്ടെ, ഇവന് നടക്കാന്‍ വയ്യ, ഇത് ഞാന്‍ എടുത്തോണ്ട് വരാം"

ഡോക്ടര്‍ അത് കേട്ട് ഒന്ന് അമാന്തിച്ചു, പിന്നെ ചിരിയോടു ചിരി. അറ്റന്‍ഡര്‍മാരും നഴ്സികളും ചിരിച്ചു വള്ളി പൊട്ടി നിക്കുന്നു. ആദ്യം എനിക്ക് മനസ്സിലായില്ലെങ്കിലും പിന്നെ വേദന കടിച്ചമര്‍ത്തി
ഞാനും ചിരിച്ചു. സജീവ്‌ മാത്രം എന്തോ അമളി പറ്റിയ പോലെ നിന്ന്.

"സ്റ്റേഷന്‍ വരെ പോണം."

എറണാംകുളത്തു ജോലി ചെയ്യുമ്പോ ഒരത്യാവശ്യത്തിനു വീട്ടിപ്പോവേണ്ടി വന്നു. ഇടപ്പള്ളിയിലായിരുന്നു താമസം, പുലര്‍ച്ചെ താമസ സ്ഥലത്ത് നിന്നും ഇറങ്ങി ട്രെയിന്‍ പിടിക്കാനായിരുന്നു പരിപാടി.

രാവിലെ മൂന്നു മണി, കവല വിജനം, ടൌണ്‍ ബസ്സോക്കെ വരണമെങ്കില്‍ സമയം കുറെയാവും, കുറച്ചു ദൂരം നടന്നു ഓട്ടോ സ്റ്റാന്‍ഡില്‍ ചെന്ന്, എല്ലാരും പിന്‍ സീറ്റില്‍ മയങ്ങുന്നു, ഒരാളെ തട്ടി വിളിച്ചു ഞാന്‍ പറഞ്ഞു "സ്റ്റേഷന്‍ വരെ പോണം." അയാള്‍ ധിടിന്നു എഴുന്നേറ്റു മുന്‍ സീറ്റില്‍ ചാടിക്കയറി ഓട്ടോ സ്റ്റാര്‍ട്ട്‌ ചെയ്തു. ഞാന്‍ അത്ഭുതപെട്ടു, ഞാന്‍ കരുതിയത്‌ ഇയാളെ കയ്യും കാലും പിടിചാലേ ഇയാള് വരൂന്നാ. എന്തായാലും രക്ഷപെട്ടു ഞാന്‍ കരുതി.

ഓട്ടോയില്‍ അര മണിക്കൂറോളം ഇരിക്കണം. ഓട്ടോയുടെയും റോഡിന്‍റെയും ഇളക്കവും രാവിലെത്തെ തണുത്ത സുഖമുള്ള കാറ്റും തട്ടി അറിയാതെ ഞാനൊന്നു മയങ്ങി. ഓട്ടോഡ്രൈവര്‍ തട്ടി വിളിച്ചു, സാര്‍ സ്റ്റേഷന്‍ എത്തി, ഞാന്‍ പരിസര ബോധമില്ലാതെ പടെന്നിറങ്ങി, കൊടുത്ത കാശും വാങ്ങി ഒന്നും പറയാതെ അയാള്‍ വിട്ടു.

ബാഗും തോളിലിട്ടു ഒന്ന് ഞെളിഞ്ഞു ചുറ്റും നോക്കി. എന്‍റെ ശ്വാസം പോയി. ദൈവമേ ഞാനിത് എവിടെയാ. ട്രെയിന്‍ കണ്ടില്ല, സ്റ്റേഷന്‍ മാസ്റ്ററേയും കണ്ടില്ല. ഉറക്കം തൂങ്ങുന്ന പാറാവുകാരന്‍ അതാ‍. സ്റ്റേഷനില്‍ തന്നയാ എത്തിയത്.. റെയില്‍വേ സ്റ്റേഷന്‍ അല്ല.. പോലീസ് സ്റ്റേഷന്‍. പിന്നെ അവിടുന്ന് ഇറങ്ങാന്‍ പെട്ട പാട് ദൈവത്തിനെ അറിയൂ..

പകല്‍ നിലാവ് ഉച്ചിയില്‍ വീണ യാമങ്ങള്‍


പകല്‍ നിലാവ് ഉച്ചിയില്‍ വീണ യാമങ്ങള്‍.. ലഹരി മുങ്ങിയ ധമനികള്‍..

നാല് പെഗ്ഗിന്റെ വീര്യവും ഉച്ചയുറക്കത്തിന്റെ ആലസ്യവും തമ്മിലുള്ള വഴക്കിന്റെയിടയില്‍ ഞാന്‍ അങ്ങിനെ സോഡാ തീര്‍ന്നതിന്റെ ദുഖം മുഖത്ത് പ്രതിഫലിപ്പിച്ചു ഇരുന്നു. ഒറ്റക്കുള്ള ഞായറാഴ്ചകളുടെ പതിവ് രംഗങ്ങള്‍ മുറക്ക് നടക്കുന്നു. സോഡാ തീര്‍ന്നു അടുത്ത പെഗ്ഗിനു പച്ചവെള്ളം തന്നെ ശരണം. ഫ്രിഡ്ജില്‍ ജ്യൂസും ഇല്ല വേറെ മിക്സിക്കബള്‍ ഐറ്റംസ് ഒന്നും ഇല്ല, ഇതോടെ ഇന്നത്തെ ഈ കലാപരിപാടി അങ്ങ് നിര്‍ത്തിയാലോന്നു ആലോചിച്ചു.

കണ്ണടഞ്ഞോ? ഇല്ലയോ. അതാ കാളിംഗ് ബെല്‍!

എന്നെ നടുക്കി കളഞ്ഞു ദൈവമേ ലാസ്റ്റ്‌ പെഗ്ഗിന്റെ വീര്യം പോയിക്കാണുമോ? അടിച്ചതൊക്കെ വെറുതെയാവുമോ?

ആരാവും എന്റെയീ സുഖമുള്ള ഏകാന്തതയെ മുക്കിക്കൊല്ലാന്‍, ഈ നേരത്ത്. റോഷനും യദുവും  നാട്ടില്‍ പോയല്ലോ.. പിന്നാരാ...

വ്യൂ ഫൈന്‍ന്ററിലൂടെ കണ്ണിറുക്കി ഒളിഞ്ഞു നോക്കി.

"ശ്യാമ"

അവള്‍ വിയര്‍പ്പ് തുടക്കുന്നു.. വെയിലത്ത് സ്കൂട്ടി ഓടിച്ചു വന്നതിറെയാവും.

"ശ്യാമേ ഇതാ വരുന്നു. ഒരു മിനിറ്റ്‌"

ഞാന്‍ റൂമിലേക്ക്‌ ഓടി നല്ല ഒരു ടീഷര്‍ട്ടും ഇട്ടു ചെന്ന് വാതില്‍ തുറന്നു. അവളകത്ത് കയറി, ഞാനെന്തോ ചോദിയ്ക്കാന്‍ തുടങ്ങുമ്പോഴേക്കും അവള്‍ ഓടി ബാത്ത്റൂമില്‍ കയറി. കിട്ടിയ സമയത്ത് ഞാന്‍ ഗ്ലാസും പത്രങ്ങളും എടുത്തു വെക്കാന്‍ അടുക്കളയിലേക്കും.

ശ്യാമ, എന്റെ ഓഫീസിലെ ഏക പെണ്‍ സുഹൃത്ത്, എന്റെ കുടുംബ സുഹൃത്ത് എന്നു വേണമെങ്കില്‍ പറയാം, ഇറുകിയ ജീന്‍സും ഇറുകിയ ബനിയനും ഒക്കെ ഇട്ടു നടക്കുമെന്കിലും, പഞ്ച പാവം, സ്ത്രീപുരുഷ ഭേദമന്യേ സംസാരിക്കും, സ്വന്തം അഭിപ്രായമുണ്ട് എപ്പഴും. മിടുക്കി, മറ്റു പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തമായവള്‍.

പാത്രം കഴുകുമ്പോള്‍ ഉണ്ടാകുന്ന അടുക്കള സംഗീതത്തിന് താളം തെറ്റിച്ചു അവള് അടുക്കളയിലേക്കു വന്നു.

"ഹി ഹി  ഇവിടായിരുന്നോ?"

"ങ്ങും" ഞാനൊന്നു മൂളി.

"എന്താ ഈ നേരത്ത്, എന്ത് തോന്നി ഈ വഴികൊക്കെ ഇറങ്ങാന്‍, സാധാരണ ഞായറാഴ്ച നിന്റെ മുഖം ഈ പരിസരത്തൊന്നും കാണാറേയില്ലല്ലോ?

അവള്‍ക് വ്യക്തമായ മറുപടിയൊന്നുമില്ല.

"രുഗ്മയുടെ റൂമിന്നു വരുന്ന വഴിയാ. നല്ല മൂത്ര ശങ്ക. വീട്ടീ  പോവുന്ന വഴിയായത് കൊണ്ട് അത് തീര്‍ത്ത്‌ പോവാം ന്നു കരുതി. നിനക്ക് ബുദ്ധിമുട്ടായോ?"


"ഏയ്‌ "ഞാന്‍ ഒന്ന് മനഹിസിച്ചു.

"പിന്നെ നീ ഒറ്റക്കല്ലേ.. ഒരു കമ്പനി തരാന്ന് കരുതി"

"ദേവാ നീ ആദ്യം എനിക്ക് കുറച്ചു വെള്ളം താ..."

ഞാന്‍ ഫ്രിഡ്ജീന്നു ഒരു കുപ്പി വെള്ളം എടുത്തു കൊടുത്തു.

"ഗ്ലാസ്‌ പിന്നെ ജയലളിത വന്നു എടുത്തു തരുമോ."

ഞാന്‍ ഒരു ഗ്ലാസും എടുത്തു കൊടുത്തു...

"നീയിരി ഞാനിപ്പോ വരാം" ന്നു  പറഞ്ഞു

പാത്രങ്ങളോക്കെ കഴുകിയും വച്ച് കയ്യും മുഖോം കഴുകി വന്നപ്പോഴേക്കും ദെ ശ്യാമ 8pm ഒഴിച്ച് കഴിക്കുന്നു.

"ദൈവമേ.. ഇതെപ്പോ തുടങ്ങി? "
എന്റെ ചോദ്യം കേട്ടിട്ടും ഒരു കൂസലുമില്ലാതെ അവള്‍ കയ്യിലെ വിസ്കി മൊത്തി.

"ഇപ്പ തുടങ്ങി... "

"തൊട്ടു നക്കാന്‍ അച്ചാര്‍ എടുക്കട്ടെ?" ഞാന്‍ ചോദിച്ചു.

"വേണന്നില്ല... അല്ലെങ്കി വേണ്ട .. എടുത്തോ.. നിനക്കും കൂടെ ഒരു ഗ്ലാസും എടുക്ക്. "

ഓ...

ഞാന്‍ ഒരു ഗ്ലാസ്സും അച്ചാറുമായി വന്നു.

ഭവതി ഇത്രത്തോളം പുരോഗമിച്ചതായി ഞാന്‍ അറിഞ്ഞിരുന്നില്ല...

ഗ്ലാസ്സിലെ ബാക്കി വിസ്കി ഒറ്റയടിക്ക് വിഴുങ്ങി അവള്‍ എന്നെ രൂക്ഷമായി നോക്കി.


ഞാന്‍ ഉരുകി പോവാതെ. അവളെ നോക്കിയിരുന്നു.

"ഇനി നീ എന്തൊക്കെ കാണാനിരിക്കുന്നു" അവള് ചിരിച്ചു കൊണ്ട് പറഞ്ഞു.

ദൈവമേ അവളിപ്പോ തുടങ്ങും, സ്ത്രൈണതയുടെ ഭാവങ്ങള്‍, അരുന്ധതി റോയുടെ വിഷമങ്ങള്‍, മാവോയിസത്തിലേക്ക് എത്തിപ്പെടെണ്ടി വന്ന അവരെ ശക്തമായി ന്യായീകരിക്കാന്‍ പോന്ന വാദങ്ങള്‍, ചമേലിയിലെ കരീന കപൂര്‍, കത്രീനയുടെ പുതിയ ഫാഷന്‍, അവളുടെ സ്കൂട്ടി സാഹസങ്ങള്‍. അങ്ങിനെ കുറെ.

"ശ്യാമ  ബിയര്‍ കഴിക്കും ന്നു കേട്ടിട്ടുണ്ട്. പക്ഷെ ഇത് ആദ്യമായിട്ടാ."

അവള് രണ്ടാമത്തെ ഒഴിച്ചു, എന്ത് കൃത്യമായ അളവുകള്‍.  ഞാന്‍ അത്ഭുതത്തോടെ നോക്കി.

"ഇതൊക്കെ എങ്ങിനെ പഠിച്ചു. ഇത്ര കൃത്യമായ സത്യസന്ധമായ മിക്സിംഗ് "

അവളൊന്നും മിണ്ടിയില്ല, ഗ്ലാസ്സിന്റെ വക്ക് അവളെ കോട്ടന്‍ ഷാള്‍ കൊണ്ട് തുടച്ചു.

"എന്തിനാ കാപിലാരി അര്‍ത്ഥമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നെ?" കാപിലാരി എന്റെ ഊര്‍മിള എന്നെ സ്നേഹം കൂടുമ്പോ വിളിക്കുന്ന പേരാണ്. അത് എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ അറിയുന്ന എന്റെ പേരാണ്.

ഹും.. മോള് കഴിക്കു.. ഞാന്‍ ടീ വി ഓണ്‍ ചെയ്തു.

ഒറ്റ വലിക്ക് അവളതും തീര്‍ത്തു‌, അണ്ണാക്ക് ഉള്ളിലേക്ക് വലിച്ചു, കവിളും ചുളിച്ചു.


"ഇത്ര ബുദ്ധിമുട്ടാണെങ്കില്‍ എന്തിനാ ഇത് വലിച്ചു കേറ്റുന്നത്?"

അതിനും ഉത്തരമില്ല.

ഒരു ഉണ്ടാക്കിയ ചിരി മാത്രം.

സമയം നീങ്ങി, കിരണ്‍ ടീവിയില്‍ പാട്ടുകള്‍ മാറി മാറി വന്നു.

അവളുടെ കണ്ണുകളില്‍ തളര്‍ച്ച, ലഹരി തിങ്ങിയ മുഖം വീര്‍ത്തു നിന്നു..

അപ്രതീക്ഷിതമായി അവളെന്റെ അടുത്തു വന്നിരുന്നു. എന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി. അനക്കമില്ലാതെ ഞാന്‍ വെള്ളരിപ്പ്രാവിലെ പാട്ട് കണ്ടു. ഇടയ്ക്കു ഞാനവളെ നോക്കിയപ്പോള്‍ അവളെന്നെ നോക്കി ഇരിപ്പാണ്. കണ്ണ് നിറഞ്ഞ പോലെ, സൂക്ഷിച്ചു നോക്കാന്‍ എന്റെ മാനോധൈര്യം സമ്മതിച്ചില്ല, റിമോട്ട് ടീ പോയില്‍ വച്ച് ഞാന്‍ ഒന്നു കൂടെ ഒതുങ്ങി ഇരുന്നു. ഞാന്‍ അവളോട്‌ ചോദിച്ചു.

"എന്താ ശ്യാമേ? നിനക്കൊരു വിഷമം, എന്തേലും ഉണ്ടേല്‍ പറ"

"ഒന്നൂല്യാ.." അവളൊന്നു ചിരിക്കുന്ന പോലെ കാണിച്ചു.

പിന്നെ മൌനങ്ങളുടെ ചില്ല് പൊട്ടിച്ചു അവള് പെട്ടെന്ന് ചോദിച്ചു. "നീയെന്താ എപ്പഴും എന്നെ അവോയ്ഡ് ചെയ്യുന്നേ?"


ഞാന്‍ പിന്നെയും മനസ്സില്‍ ഈശ്വരന്മാരെ വിളിച്ചു..

"ഞാന്‍ എന്ത് അവോയ്ഡ് ചെയ്തെന്നാ... നിന്നെ ഞാന്‍ എന്തിനു അവോയ്ഡ് ചെയ്യണം". മറുചോദ്യം അവള്‍ക്കു രസിച്ചില്ലാന്നു തോന്നി.


"എനിക്കറിയില്ല, എനിക്കങ്ങിനെ തോന്നുന്നു.." ശ്യാമ വാചാലയാവുന്നു.

"ഞാനിപ്പോ വന്നത് ഊര്‍മിള ഇല്ലാന്ന് അറിഞ്ഞിട്ടു തന്നയാ. കഴിഞ്ഞ വെള്ളിയാഴ്ച  ഊര്‍മിളയെ വിളിച്ചപ്പോ അവള് പറഞ്ഞിരുന്നു നാട്ടീപോവുന്ന കാര്യം."

ശ്യാമ എന്റെ ഇടത്തേ കയ്യില്‍ അവളുടെ കൈ കൊണ്ടു വെച്ചു.

ഞാനൊന്നു വിറച്ചു.

എന്റെ വിരലുകല്‍ക്കിടയിലേക്ക് അവള്‍ വിരലുകള്‍ ഇറക്കി. ബലമായി ഇറുക്കി.
എന്ത് ചെയ്യണം  എന്നറിയാതെ ഞാന്‍ പരുങ്ങി.

"നിന്നെയും ഊര്‍മിളയെയും മോനെയും ഒരുമിച്ചു കാണുമ്പോ ഞാന്‍ ഊര്‍മിളയെ അസൂയയോടെ നോക്കാറുണ്ട്."

ഞാന്‍ കേള്‍വിക്കാരനാവാന്‍ തീരുമാനിച്ചു.

എന്റെ മുഖത്ത് നോക്കാതെ അവള്‍ തുടര്‍ന്നു.

"നിന്റെ കഥകള്‍ വായിക്കുമ്പോ, നിന്റെ കവിതകള്‍ വായിക്കുമ്പോ നിന്റെ ബ്ലോഗുകള്‍ വായിക്കുമ്പോ, നിന്റെ തര്‍ക്കങ്ങള്‍ കേള്‍ക്കുമ്പോ ഉള്ളില് മുഴുവന്‍ നിന്നോട് കാമമാണോ, സ്നേഹ്മാണോ, ആരാധനയാണോ എന്നറിയാതെ ഞാന്‍ ഉള്‍വലിയും .


എന്റെ രാത്രികള്‍ ഇഴപിരിഞ്ഞ സ്വപ്നങ്ങള്‍ക്ക് വഴിമാറുമ്പോ സ്വപ്നങ്ങളില്‍ കൂട്ടിനു വരുന്ന അപരിചിത മുഖങ്ങങ്ങില്‍ നിന്നെ മാത്രമായി ഞാന്‍ ഓര്‍ത്തെടുക്കും. അതെന്തിനെന്നറിയില്ല. നിന്നെ കുറിച്ച് ആലോചിക്കുമ്പോള്‍ ഒരു രസം.

പക്ഷെ ഒരു ഭര്‍ത്താവായ നിന്നെ കുറിച്ചോര്‍ക്കുമ്പോ, നീ ഊര്‍മിളയുടെ ഭര്‍ത്താവായ ദേവനാണെന്ന്‍ ആലോചിക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെ വെറുക്കും. എന്താ അത്."

ശ്യാമേ ന്നു വിളിക്കുമ്പോഴേക്കും അവളെന്റെ നെഞ്ചിലേക്ക് വീണു. അവള്‍ കരയുന്നുണ്ടായിരുന്നു, കരയുന്നത് ഞാന്‍ കാണാതിരിക്കാനാണോ?

എന്റെ നെഞ്ചില്‍ കണ്ണീരിന്റെ നനവ് പടരുന്നു. ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ വിയര്‍ക്കുന്നു.


"എത്ര തവണ ഞാന്‍ ഈ ചന്തിയും മുലകളും നിന്നെ ഉരസി പോയിട്ടുണ്ട്, നീയൊന്നു തൊടാന്‍ വേണ്ടി മാത്രം ഞാന്‍ എത്ര തവണ അടുത്തു നിന്നിട്ടുണ്ട്. എന്നിട്ടും നീ എന്നെ കാണുന്നേ ഇല്ലല്ലോ, ഓഫീസിലെ ഇടനാഴികളില്‍ നിന്റെ അടുത്തു വരുമ്പോ നിന്റെ ഗന്ധം എന്റെ മൂക്കില്‍ കയറുമ്പോ ഞാന്‍ നിന്നെ അറിയാതെ സ്നേഹിച്ചു പോവുന്നു"

അവള്‍ എങ്ങലടിച്ചു കരയാന്‍ തുടങ്ങി. ആശ്വസിപ്പിക്കണോ അതോ അവളെ തള്ളി മാറ്റണോ എന്നറിയാതെ ഞാന്‍..

"എന്നെ എന്തിനാ ഇങ്ങിനെ അവോയ്ഡ് ചെയ്യണേ?. എന്നെ ഇഷ്ടമല്ലേ. എന്നോട് സ്നേഹമില്ലേ, ഇത്തിരി കാമമെങ്കിലും തോന്നുന്നില്ലേ?"

"എന്താ ഞാനിങ്ങനെ ദേവാ."

എനിക്കൊന്നും പറയാന്‍ തോന്നിയില്ലാ..

അവളെന്റെ മടിയിലേക്ക് വീണു

എന്റെ വികാരങ്ങേളെ അവള്‍ ചൂഷണം ചെയ്യുന്നതിന് മുന്‍പ് ഞാനവളെ പൊക്കി എന്റെ നെഞ്ചിലേക്ക് തന്നെ വലിച്ചിട്ടു.

അവളുടെ കണ്ണുകള്‍ ചുവന്നിരിക്കുന്നു. കണ്ണീരോലിച്ചു തുടുത്ത കവിളുകള്‍, ഒന്ന് ചുംബിക്കാന്‍ പോന്ന പോലെ... എന്റെ മനസ്സ് പതറുന്നു, മാറുന്നു. ദേവാ, നീ ഒരു ഭര്‍ത്താവാണ്, ഊര്‍മിളയുടെ ദേവന്‍. ആറു വര്‍ഷം പ്രണയിച്ചു സ്വന്തമാക്കിയ ഊര്‍മിളയുടെ ഭര്‍ത്താവ്. അതിനും പോരാത്തതിന് നീ നിന്റെ കണ്ണന്‍റെ അച്ചനാണ്. ഇങ്ങിനെയുള്ള അവസരങ്ങളില്‍ നീ വീണു പോവരുത്. അവളുടെ വികാരവിക്ഷുബ്ധമായ മനസ്സ് ലഹരി അടങ്ങിയാല്‍ മാറിക്കൊള്ളും, കണ്ട്രോള്‍ ദേവാ കണ്ട്രോള്‍.. എന്റെ മനസ്സ് പറഞ്ഞു.


ശ്യാമ അവളുടെ മുഖം എന്റെ നെഞ്ചില്‍ അമര്‍ത്തി വച്ചിരിക്കുന്നു. ഒന്നും പറയാതെ അവളെ കണ്ണുനീര്‍ അവളുടെ ഷാള്‍ എടുത്തു തന്നെ ഞാന്‍ തുടച്ചു. സോഫയിലേക്ക് ചാരി കിടത്തി. എന്‍റെ ചിന്തകളെ മുറിച്ചു അവള്‍ വീണ്ടും വായ തുറന്നു.

"എനിക്കറിയാം ദേവാ, നിനക്ക് എന്നെ സ്നേഹിക്കാന്‍ കഴിയില്ല, നിന്‍റെ കഥകളിലെയും ബ്ലോഗിലെയും പ്രണയങ്ങളും കാമങ്ങളും വെറും നിന്‍റെ ഉള്ളിലുള്ള ദേവന് മാത്രമേ ഉള്ളൂ. പുറത്തു നീ ഭര്‍ത്താവാണ് അച്ഛനാണ് ഒരു കൂട്ടം നല്ല വ്യക്തികളുടെ സുഹൃത്താണ്. പക്ഷെ എന്തൊക്കെ പറഞ്ഞാലും, എന്‍റെയീ ജീവിതത്തിന്‍റെ നീളത്തില്‍ എന്‍റെയീ സ്നേഹവും എന്‍റെയീ ശരീരവും എന്നും നിനക്ക് വേണ്ടി ഞാന്‍ കാത്തു വെക്കും."


നിസ്സംഗതയോടെ തല കുലുക്കി ഞാന്‍ അവള് പറഞ്ഞതാല്ലാം സമ്മതിച്ചു.
അവളുടെ കാലുകള്‍ നേരെയാക്കി സോഫയില്‍ നേരെ കിടത്തി.

"ഒന്ന് കെട്ടു വിട്ടാല്‍ എല്ലാം ശരിയാവും, ഒന്ന് ഉറങ്ങിയാ മതി" ന്നു പറഞ്ഞു ഒരു കുഷ്യന്‍ അവളുടെ തലക്കടിയില്‍ തിരുകി.

ഞാന്‍ നടന്നു നീങ്ങാന്‍ തുടങ്ങുമ്പോള്‍ എന്‍റെ കൈ പിടിച്ചു വലിച്ചു. ഞാനവളുടെ മുഖത്തേക്ക് വീണു. എന്‍റെ കവിളത്ത് അവളുടെ നനഞ്ഞ ചുണ്ടുകള്‍ ചുളിഞ്ഞു ഒട്ടി. ഞാനവളുടെ അരികില്‍ ഇരുന്നു അവളുടെ മുടിയില്‍ തഴുകി. അവളുറങ്ങി.

വൈകുന്നേരം അവളുടെ സ്കൂട്ടിയില്‍ അവളുടെ താമസ സ്ഥലത്തേക്ക്.. അവളെന്നെ പിടി വിടാതെ ചുമലില്‍ തല വെച്ച് കെട്ടിപ്പിടിച്ചിരുന്നു. കുണ്ടുകളിലും കുഴികളിലും അവളൊന്നു കൂടി എന്നെ ഇറുക്കി പിടിച്ചു, ആ തണുത്ത കാറ്റില്‍ അവളുടെ സ്തനസ്പര്‍ശം എന്നെ  ഇക്കിളിപ്പെടുത്തുന്ന പോലെ തോന്നി.

അവളുടെ അപ്പാര്‍ട്ട്മെന്‍റില്‍ എത്തി. പാര്‍ക്കിംഗിലെ മരച്ചുവട്ടില്‍ സ്കൂട്ടി സ്റ്റാന്‍ഡില്‍ കയറ്റിവെച്ചു.  അവളുടെ ഹെല്‍മെറ്റും താക്കോലും കൊടുത്തു.

"ഞാന്‍ പോട്ടേ, നാളെ ഓഫീസീന്നു കാണാം" ഞാന്‍ പറഞ്ഞു.

അവളുടെ മുഖം തുടുത്തിരിക്കുന്നു.

അവളൊന്നും മിണ്ടിയില്ല

ഞാന്‍ ചിരിച്ചു.

ഞാന്‍ ഓട്ടോക്ക് വേണ്ടി റോഡിന്‍റെ മുന്നോട്ടു നിന്നു.  ഒരു ഓട്ടോ വന്നു നിന്നു, ഡ്രൈവറോട് റേറ്റ്‌ ഉറപ്പിക്കുന്ന സമയത്ത്, അവള്‍ ഓടിവന്നെന്നെ പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ചു പറഞ്ഞു.

"ഈ ഒരു ദിവസത്തിനു നന്ദി. എനിക്കൊന്നും കിട്ടിയില്ലാ. എന്നാലും ദേവനോട് എല്ലാം പറയാന്‍ കഴിഞ്ഞല്ലോ. "

മെല്ലെ തിരിഞ്ഞു നിന്ന് ഒന്ന് ചിരിച്ചു.

അവളൊരു ചെറിയ നാണത്തോടെ ഓടി. ഇതല്ലാം കണ്ട ഓട്ടോക്കാരാന്‍ ഊറിച്ചിരിച്ചു. എല്ലാരും കണ്ടു കാണും. ഞാന്‍ ഓട്ടോയില്‍ കയറി. ഒന്ന് ശ്വാസം എടുത്തു. മനസ്സിനെ സമാധാനപ്പെടുത്തി. ഇന്നടിച്ച അഞ്ച് 8PM എവിടെപ്പോയിക്കാണും.. അവളുടെ കണ്ണീരിന്‍റെ കൂടെ ഒലിച്ചിറങ്ങിപ്പോയോ.. ഞാന്‍ ഓട്ടോക്കാരനോട് പറഞ്ഞു.

" അണ്ണാ പ്ലാന്‍ ചേഞ്ച്‌, നമ്മ ഇഗ്നൈറ്റ്‌ ബാറില്‍ പോവാം."

ഓട്ടോ ഡ്രൈവര്‍ അപ്പോഴും ചിരിച്ചു.

അവശിഷ്ടങ്ങള്‍


മരണത്തിന്റെ ഇരുണ്ട വഴികളില്‍ അയാള്‍ തല കുനിച്ചു നടന്നു നീങ്ങി, ചെയ്ത തെറ്റുകളില്‍ ആസ്വദിച്ചു ചെയ്ത പാപങ്ങളെ  പശ്ചാത്താപത്തിനു വിട്ടു കൊടുക്കാതെ,

ആ തെറ്റുകളെ താലോലിച്ചു കൊണ്ടവന്‍ വിദൂരതയിലേക്ക് നടന്നു, മരണത്തെ പുല്‍കി
നേര്‍ത്ത പഞ്ഞികെട്ടുകളിലേക്ക് ദൈവം അവനെ ഉയര്‍ത്തുമ്പോള്‍ അവന്‍ അറിഞ്ഞില്ല ചില സ്നേഹപാപങ്ങള്‍ പ്രസവിച്ച അവന്റെ സത്തയെ ചിലര്‍ ഓമനിച്ചു വളര്‍ത്തുന്നുന്ടെന്നു.. അതവന്‍ അറിഞ്ഞിരുന്നെകില്‍...

അറിഞ്ഞിരുന്നെങ്കിലും ഒരു ചുക്കും ചെയ്യില്ലരുന്നു....

സ്വാര്‍ത്ഥനിഷ്‌ഠത!

When a dream sleeps with me, those dreams get raped!
When I sleep with dreams, I get raped!
What a chaos?

മനനം!

പുലരികള്‍ തന്മയത്ത്വത്തോടെ മനുഷ്യ സ്നേത്തെ ആര്‍ദ്രമാക്കി
ജ്ഞാനം മനുഷ്യനെ വിഡ്ഢിയാക്കി
പ്രണയം അവനെ അന്ധനാക്കി
വിജയങ്ങളെ എതിരേറ്റു മടുത്ത അവന്‍
പരാജയങ്ങളെ തേടി നടന്നു
ഭൂമിക്ക് വിശന്നു...

തിരിഞ്ഞോട്ടം

ഒരു തിരിച്ചു വരവ് അനിവാര്യമായി വരുന്നത് വരെ ഏകാന്തതയുടെ ഇരുട്ട് നിറഞ്ഞതും, മൂഡമായതും, സ്വാര്‍ത്ഥതകളുടെ വിഷം വെച്ച എലിപത്തായങ്ങളിലേക്ക് ഒരു തിരിഞ്ഞോട്ടം. ഭീരുത്വം  എന്ന് സ്വയം വിലയിരുത്തുന്നു, പക്ഷെ പോവാതെ വയ്യ. ഭൂത കാലങ്ങള്‍  ഭീതിയുളവാക്കിയ കോണിപ്പടികള്‍ക്കടിയിലെ ഇരുട്ടില്‍ മറഞ്ഞിരുന്നു ഇനിയുള്ള നാടകങ്ങള്‍ ഞാന്‍ കണ്ടു കൊള്ളാം.  മുന്നേ പറഞ്ഞത് പോലെ ഞാന്‍ മരിച്ചിരിക്കുന്നു, ആത്മാര്‍ത്ഥമായ കണ്‍കെട്ടുകള്‍ ഇനി പ്രേതഭാവങ്ങളിലൂടെ പ്രക്ഷേപണം ചെയ്യുന്നതായിരിക്കും. അതുവരെ ശുഭമസ്‌തു. 

ഞാനും ഒരു കവിയാണ്!

അവതാര ലക്‌ഷ്യം പലതാണ്
അത് നീതിയുടെ ഉപമയാണ്
കാവ്യ വൃത്തങ്ങള്‍ പൂരിതമാക്കാന്‍
പ്രാസങ്ങള്‍ മാത്രം മതിയാവില്ല
ചില്ലക്ഷരങ്ങള്‍ കൂട്ടിയും ഗണിച്ചും
ഇതൊരു അര്‍ത്ഥമില്ലാത്ത കവിതയാവും
അന്നെനിക്ക് ജ്ഞാനപീഠം കിട്ടും
അന്ന് ഞാനും ഒരു കവിയാകും

കാലങ്ങള്‍ മരിച്ചു വീഴും
ഒരു തിരിയില്‍ ഞാനും അടങ്ങും
ഓര്‍മ്മകള്‍ അന്ന് ഉറക്കം തൂങ്ങും
നാളെയില്‍, മിഥുനത്തില്‍
എന്റെ കവിതകള്‍ വായിക്കപ്പെടും..
അന്ന് ഞാന്‍ പുനര്‍ജനിക്കും..
അങ്ങിനെ വീണ്ടും
അര്‍ത്ഥമില്ലാത്ത എന്റെ കവിതകള്‍
മഷി പരപ്പിക്കും..

എന്‍റെ കവിതയിലെ
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ മുഷ്ടി ചുരുട്ടി
ഇങ്ക്വിലാബ് വിളിക്കും, വിപ്ലവങ്ങള്‍ തുടങ്ങും
വീണ്ടും എനിക്ക് കിട്ടും ജ്ഞാനപീഠം...
രക്തസാക്ഷികളുടെ രക്ത മണ്ഡപങ്ങളില്‍
ഞാന്‍ എന്‍റെ അര്‍ത്ഥമില്ലാ കവിത ചൊല്ലും
അവരുടെ ആത്മാക്കള്‍ എന്‍റെ
ആത്മാവില്ലാത്ത കവിതയെ വെറുക്കും
അങ്ങിനെ ഞാനും ഒരു വിപ്ലവ കവിയാകും

പിന്നെ ഒരു കടും ചായയില്‍
വിഷം തന്നു നിങ്ങള്‍തന്നെ എന്നെ കൊല്ലും
എന്‍റെ കവിതകളെയും..

പിന്നെ ഞാന്‍ പുനര്‍ജനിക്കുന്നത്
ഒരു പ്രണയകവി ആയിട്ടായിരിക്കും

ഭര്‍ത്താവ്

ഒരു രതിമൂര്ച്ചയുടെ അട്ടഹാസത്തിനു പിന്നില്‍ ഒളിച്ചുവെച്ച അവളുടെ കന്യകത്വം മോഷിടിച്ച കള്ളനെ അവള്‍ ഭര്‍ത്താവെന്നു വിളിച്ചു.

യാഥാര്‍ത്ഥ്യം!

സത്യങ്ങള്‍ വികൃതമായ വേദനകള്‍ മാത്രം, വിശ്വസിക്കാന്‍ പ്രയസമുള്ളവ, ഉള്‍കൊണ്ടാല്‍ ആയസമായതും, മുന്നോട്ടു ചലിക്കാന്‍ പ്രേരിപ്പിക്കുന്നതും...

നിങ്ങളിലൂടെ വിപ്ലവം പടരട്ടെ..

ഞാനും നീയുമാണ് നമ്മള്‍..
നമ്മള്‍ എന്നാല്‍ എല്ലാവരും....
എല്ലാവരും എന്ന് പറഞ്ഞാല്‍ ഒരു ജനതയാണ്...
ഒരു ജനതയാണ് ഒരു രാജ്യം, നിങ്ങള്ക്ക് നിങ്ങളുടെ രാജ്യത്തെ സ്നേഹിക്കാം, ആ രാജ്യത്തെ സര്‍ക്കാരിനെ സ്നേഹിക്കാതെ തന്നെ...

ഉണരൂ.. 

നിങ്ങളിലൂടെ വിപ്ലവം പടരട്ടെ.. 

മുല്ലപെരിയാര്‍ പുനര്‍നിര്‍മ്മിക്കേണ്ടത് ഒരു ജനതയുടെ ആവിശ്യകതയാണ്.. രാജ്യത്തിന്റെയും...

കളവുകള്‍

ഒരു ചെറിയ കളവു പറഞ്ഞതിന്റെ ഇഫക്റ്റ്‌ നിലനിര്‍ത്താന്‍ അനേകം കളവുകള്‍ പറയാനും ആ കളവുകളില്‍ സ്വയം മറക്കാനും വേണ്ടി ജീവിക്കുന്ന മനുഷ്യരാണ് നമ്മള്‍. ആരെ കുറ്റം പറയണം? കളവു പറയുന്ന നമ്മളെയോ, അതിനു പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളെയോ ?

Resurrection - Part 2

ഡിആക്ടിവെറ്റ് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ട്‌കള്‍ ആക്ടിവേറ്റ്‌ ചെയ്തു കൊണ്ടായിരുന്നു അവന്‍ പുനര്‍ ജനിച്ചത്‌. മരിച്ചു മരവിച്ച ബന്ധങ്ങളെ കണ്ടു അവന്‍ കരഞ്ഞില്ല, ഇനിയും ജീവന്‍ തുടിക്കുന്ന ഓര്‍മ്മകള്‍ പുതപ്പിച്ച ബന്ധങ്ങളെ അവന്‍ തലക്കടിച്ചു കൊന്നു. എന്നിട്ട് കുറെ നേരം ചിരിച്ചു. ലജ്ജയില്ലാതെ പുതിയ ബന്ധങ്ങള്‍  തേടാന്‍ അവന്‍ മനസ്സിന്റെ വാതിലുകള്‍ തുറന്നിട്ടു.

ഏകാന്തമായ വഴികളില്‍ പലതും പുലമ്പി അവന്‍ നടന്നു.രക്തം തേടി അലയുന്ന ഒരു കൂട്ടം രക്തശലഭങ്ങള്‍ അവനു വഴി കാണിച്ചു. ഒരു തിരിച്ചു വിളിയുടെ അലകള്‍ മുഴങ്ങിയപ്പോള്‍ അന്നത്തെ വേട്ട മതിയാക്കി തിരിച്ചു നടന്നു.

മസ്സിന്റെ ദാഹം തീര്‍ക്കാന്‍ ഓര്‍മകളുടെ പഞ്ഞികെട്ടുകെളില്‍ അവന്‍ പലരെയും തിരഞ്ഞു. പിന്നെ നിശബ്ദമായി തേങ്ങിക്കരയുന്ന ഒരു ഓര്‍മയുടെ നഗ്നമായ മാറിലേക്ക് അവന്‍ വീണു. ആ ഓര്‍മ്മകള്‍ അവനെ ചുറ്റിപിണഞ്ഞു അങ്ങിനെ കിടന്നു. പിന്നെ ഫേസ്ബുക്ക് അക്കൗണ്ട്‌കള്‍ ഡിആക്ടിവെറ്റ് ചെയത് അവന്‍ വീണ്ടും ആത്മഹത്യ ചെയ്തു.

കണ്ണീരും ചോരതുള്ളികളും ഒരുമിച്ചു നിലത്ത് വീണു തളം കെട്ടി. ചോരത്തുള്ളികള്‍ കണ്ണീരിന്റെ കൂടെ ഭൂമിയിലേക്ക് വാര്‍ന്നു പോയി. അവിടെ ഒരു പാലപ്പൂമരം തളിര്‍ത്തു. 

ഞാന്‍

നിങ്ങളെ നിങ്ങള്‍ അറിയുന്ന പോലെ വേറെ ആര്‍ക്കെങ്കിലും നിങ്ങളെ അറിയുമോ? ഇല്ലെങ്കില്‍ നിങ്ങള്‍ കപടനാണ്...

പ്രളയം!

പ്രളയമുണ്ടാവണം 
ശവങ്ങള്‍ ഒഴുകണം
രോഗങ്ങള്‍ പടരണം
മരണ ഭയത്തില്‍ എല്ലാവരും 
ജീവിതത്തിലേക്ക് ഒളിച്ചോടണം...
സഹജീവികള്‍ തമ്മിതല്ലി മരിക്കണം..
ഭൂമിദേവി കോപിക്കണം..
അതില്‍ ഈ പ്രപഞ്ചം പ്രകമ്പനം കൊള്ളണം
എല്ലാം മായ്ക്കാന്‍, നിങ്ങളുടെ അഹങ്കാരം മായ്ക്കാന്‍
നിശബ്ദത പടര്‍ത്താന്‍...

stop loving me.

when people love me, my heart start bleeding, because i cant stop loving them..

ചിന്താ വിഷയം!

"നിങ്ങളുടെ പുഞ്ചിരികള്‍ സംരക്ഷിക്കുക
ജീവിതം സന്തുലനമാക്കുക.
സത്യത്തില്‍ മാത്രം വിശ്വസിക്കുക. 
സ്വപ്നങ്ങളെ യാഥാര്‍ത്യമാക്കുക."

മുഖമൂടി അണിഞ്ഞ ജീവിതം...


സ്വപ്നങ്ങളുടെ ഇടയില്‍ അവളുടെ മുഖം അങ്ങിനെ എരിഞ്ഞു പോയിരുന്നു..
കണ്ണീരിന്റെ ഒരേ ഭാവങ്ങള്‍. നെഞ്ചില്‍ പ്രേമത്തിന്റെയും ഭ്രാന്തിന്റെയും കനം..
മഞ്ഞുതുള്ളികലുടെ കനം എന്റെ കണ്ണിനെയും തളര്‍ത്തി കിടത്തി..

മനസ്സ് നില്‍ക്കുന്നില്ല.. കരായനുള്ള ആഗ്രഹം..
ഇനിയും പൂര്‍ണതയുള്ള അര്‍ഥമുള്ള പ്രേമം...
അതെന്നെ കൊണ്ടാവില്ലാ...
വിരഹം തരുന്ന വേദനകള്‍ സഹിക്കാന്‍ കബിളി പുതപ്പുകള്‍ മതിയാവുന്നില്ല....
സ്വപ്നങ്ങളില്‍ അവളിപ്പോഴും എന്റെ നെഞ്ചിലുണ്ടു....
പ്രണയത്തിണ്റ്റെ മുറിപാടുകള്‍...
അതുണങ്ങാന്‍ ഇനിയെത്ര കാലം കൂടി...

മഴയില്‍ കുതിര്‍ന്ന മനസ്സുമായി തിരികെ അവളുടെ അടുത്തെക്കൊ?...
ഒരു തിരിഞ്ഞു നോട്ടം മതി എനിക്കു..
അവളുടെ മുഖമൊന്നു കണ്ടാ മതി..
ആ ചിരി, ഒന്നു തൊട്ടല്‍ മതി....

അന്നു ഡിസംബറിലെ മഞ്ഞു തുള്ളികളൊടപ്പം ഞാനും തൊട്ടാവടികളെ ഉണര്‍ത്തിയിരുന്നു.....
സൂര്യന്റെ ചൂടു മഞ്ഞു തുള്ളിയെ ഇല്ലാതാവുമ്പോള്‍ മനസ്സിലെവിടെയോ വിങ്ങി പൊട്ടലായിരുന്നു..
അന്നു ഞാന്‍ ഡിസംബറിനെ വെറുത്തു...

പക്ഷെ പിറ്റെന്നു അതാ പിന്നെയും മഞ്ഞു തുള്ളികള്‍....
തൊട്ടാവടിയെ കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ വിടര്‍ന്നിരുന്നു.....
സന്തോഷം.. അതെങ്ങനെ പ്രകടിപ്പിക്കണം എന്നെനിക്കറിയില്ലായിരുന്നു.....
വീണ്ടും എന്നെ നോവിക്കാനെന്നവണ്ണം ഈ ഡിസംബര്‍...
ഡിസംബറില്‍ ഞാന്‍ മഴ പെയ്തെങ്കില്‍ എന്നാഗ്രഹിച്ചു....

മേഘങ്ങല്‍, മഴകള്‍... എന്റെ നിഴലുകള്‍...
ഇല്ലാ എനിക്കു ആരെയും വിട്ടു പോവേണ്ട!.....
എനിക്കിപ്പോ മഴയിലങ്ങനെ നനഞ്ഞു നിന്നാല്‍ മതി...
ആകശത്തേക്കു നോക്കി.. നെറ്റിയില്‍ മഴതുള്ളികളെ വീഴ്ത്താന്‍.....
മഴതുള്ളികളെ നെഞ്ചത്തെക്കിറക്കി....
എണ്റ്റെ വേദനകളെ ആ മഴതുള്ളികളില്‍ മുക്കി കൊല്ലാന്‍.....
എന്നിട്ടിങ്ങനെ ആര്‍ത്തു ചിരിക്കാന്‍....

മഴ പോയി, വേനല്‍ വന്നു....
എന്നിട്ടും അവള്‍ വന്നില്ല.... രാത്രിയും ഇരുട്ടും എന്നെ വീണ്ടും ഏകനാക്കി....
തെരുവു വിളക്കുകള്‍ എന്നെ അന്ധനാക്കി...
സ്വപ്നങ്ങള്‍ക്കു ശ്വാസം മുട്ടി....
അവ പുറത്തു ചാടാന്‍ വെമ്പി....
കൂട്ടിലടച്ച പൂമ്പാറ്റയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും.....

ഇത് ഞാന്‍, എന്റെ ഡിസംബര്‍
എനിക്കിപ്പോ കണ്ണുനീരില്‍, മഴയില്‍ കുതിര്‍ന്ന ചിരിയാണെനിക്കു...
എതോ യുദ്ധം ജയിച്ച രാജാവിന്റെ മുഖം....

ന്താ ല്ലേ!

എന്റെ പ്രണയം എന്നെ കരുത്താര്‍ജ്ജിപ്പുക്കുന്ന എന്റെ ശക്തിയും, എന്റെ പ്രതീക്ഷകള്‍ എന്റെ സ്നേഹങ്ങളും, എന്റെ ആത്മാവ് എന്റെ സ്വാതന്ത്ര്യവും, എന്റെ സ്വപ്‌നങ്ങള്‍ എന്റെ വിപ്ലപവങ്ങളുമാണ്. ഇന്ന് ഞാന്‍ എന്താണ് എന്നുള്ളത് എന്നെ ജീവിപ്പിക്കുകയും, നാളെ ഞാന്‍ എന്താണ് എന്നുള്ളത് എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഞാന്‍ എന്നും ഏകാനായത് കൊണ്ട് ഞാന്‍ എന്നും പ്രണയിക്കുന്നു. 

ഞാന്‍ ചാവാന്‍ പോണൂ!


ഞാന്‍ ചാവാന്‍ പോണൂ
----------------
കുറ്റബോധത്തിന്റെ ആവേശത്തിന് മുള്ള് മുളച്ചു, മനസ്സിന്റെ വേഗം കൂടി,  മൃതിയുടെ നിശബ്ദതയിലേക്ക് ഓടിയൊളിക്കാന്‍ തിടുക്കം കാട്ടിയ എന്റെ ഭീരുത്വത്തിന് ശക്തി പകര്‍ന്നത് എന്റെ നഷ്ടപ്രണയങ്ങളായിരുന്നു‍. പുലരിളില്‍ പേടിപെടുത്തുന്ന പൊയ്മുഖങ്ങളായും‍ ഇരുട്ടില്‍ മുറിപെടുത്തുന്ന സ്വപ്‌നങ്ങളായും അവയെന്നെ വേട്ടയാടി. മഴയുടെ തണുപ്പില്‍ ഞാന്‍ ഒളിച്ചു നിന്നു. തണുത്ത മഴയില്‍ തെന്നി നീങ്ങിയ ഞാന്‍ എന്നെ മറന്നു.

ഇന്ന് ബോധത്തില്‍ ഇരുളില്‍ കുറ്റബോധത്തിന്റെ ആധിക്യത്താല്‍ മനസ്സ് ആക്സിലറേറ്ററില്‍ ആഞ്ഞു ചവിട്ടി, വേഗങ്ങള്‍ക്കപ്പുറം നിശബ്ദതയിലേക്ക്‌ ഊളിയിടാന്‍ ഒരു കുറുക്കു വഴി അതായിരുന്നു, മൂലപ്രപഞ്ചത്തിന്റെ ഒഴിഞ്ഞ കോണില്‍ ഒന്നര സെന്റ്‌ കാല്പനിക ഭൂമി തേടി ഞാന്‍ അലഞ്ഞു. അവസാനം ദൈവം പട്ടയം കൊടുക്കാത്ത സ്ഥലത്ത് ഞാന്‍ എന്റെ നിറമുള്ള സ്വപ്നങ്ങളെ പ്രതിഷ്ടിച്ചു.

പിന്നെ ഒരു തമാശ എന്താണെന്ന് വച്ചാല്‍, മരിച്ചാ പിന്നെ ഒരിക്കലും ആത്മഹത്യ ചെയ്യാന്‍ പറ്റില്ലയത്രെ.. അത് മോശമായി പ്പോയി.. ഇത് ദൈവത്തിന്റെ വൃത്തികെട്ട ഒരു തമാശ ആയിപ്പോയി..

എവര്‍ ഗ്രീന്‍ ക്ലാസിക്കുകള്‍

നഷ്ടപ്രണയത്തിന്റെ പേരില്‍ മനസ്സിനു പുതിയ ചായം പൂശാന്‍ കുറച്ചു മലയാളം എവര്‍ ഗ്രീന്‍ ക്ലാസിക്കുകള്‍ ഐപാഡില്‍ കുത്തി നിറച്ചു അവന്‍ കിടന്നുറങ്ങി, സ്വപ്നത്തില്‍ യുഗ്മ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ അവന്‍ അവന്റെ നഷ്ടപ്രണയങ്ങളെ തേടി പിടിച്ചു ചങ്ങലക്കിട്ടു.

സല്ലാപം കവിതയായ്‌


കുത്ത്: കൂയ്‌? എവിടെയാ?
കോമ: ഞാന്‍ ഇവിടെയുണ്ട്!
കോമ: എന്താ ഈ കുനുകുനെ എഴുതുന്നത്‌?
കുത്ത്: ഒന്നുമില്ല.

നിസ്സംഗതയോടെ കുത്ത്: സര്‍ഗതമാഗതയുടെ കൈനവള്ളി ചുറ്റിയ വല്ല രചനകളും നിന്റെ മനസ്സിനെ തണുപ്പിച്ചോ?
കോമ: എന്റെ മനസ്സിനെയോ! ഇല്ല.

കുത്ത്: പ്രണയത്തിന്റെ മണമുള്ള പൂക്കള്‍ നിന്നെ ചുംബിച്ചപ്പോള്‍ ഒന്നും തോന്നിയില്ലേ? ഒന്ന് തിരിച്ചു തലോടാനെങ്കിലും?
കോമ: എന്റെ വായീന്നൊന്നും കേക്കരുത്!!
കുത്ത് ഊറി ചിരിക്കുന്നു
കുത്ത്: ഞാന്‍ ചെവി പൊത്തി

കുത്ത്: (പുഞ്ചിരിച്ചു കൊണ്ട്)എനിക്ക് നിന്റെ ഈ സ്വഭാവമാ ഇഷ്ടം!
കോമ: ഏതു സ്വഭാവം.
കുത്ത്: ഈ ചൂടാവുന്ന സ്വഭാവം.
ഒരു ദീര്‍ഘ ശ്വാസം എടുത്തു കൊണ്ട് കുത്ത് പറഞ്ഞു: എന്റെ യീ ഇഷ്ടമുള്ളവരെ തള്ളിയിട്ടു ചിരിക്കുന്ന എന്റെ ഈ സ്വഭാവം എന്ന് നിക്കുമോ ആവോ?
കോമ: ശെരിക്കും ദേഷ്യം വന്നിട്ട് പറയുന്നതല്ല കേട്ടോ ഇഷ്ടം കൊണ്ട് പറേണതാ,
നാണത്തോടെ അവളുടെ ചിരി കണ്ടു കുത്ത്:  എനിക്കറിയാലോ അത്"!

കുത്ത്: നമ്മടെ മനസ്സ് ഇപ്പഴും കണക്ക്റ്റ്ഡാ അല്ലെ? അങ്ങിനെ തന്നെ ഇരിക്കട്ടെ അല്ലെ?
കോമ: ചിരിക്കുന്നു.

കുത്ത്: ഒന്നും പറയാനില്ലേ
കോമ: ഞാനെന്താ പറയ?

ഒരു ചെറിയ നിശബ്ധതക്ക് ശേഷം
കോമ: ഞാന്‍ ഒരു കൊച്ച് കുട്ടിയാണെന്ന് തോന്നിപ്പോകുന്ന അവസരങ്ങളാണിവ!
കുത്ത്: ഈ സന്ദര്‍ഭം ഞാന്‍ ഒരു കഥയാക്കും. (ചിരിക്കുന്നു), അത്രയ്ക്ക് രസമുണ്ട്!
കോമ: ശെരിക്കും?
കുത്ത്: ഹം, അതെ,  എനിക്കു അത് അനുഭവപെടുന്നു!

കോമ: ഇന്ന് ഞാന്‍ എന്നെ കുറിച്ചെഴുതിയ ആ പഴയ ചെറുകഥ വായിച്ചു! അതിന്റെ ബാക്കി ആണോ ഇത്?
കുത്ത്വിന്റെ മുഖമൊന്നു വാടി, അത് കണ്ടു കോമ ചോദിച്ചു "എന്താ ഒരു വെഷമം"

കുത്ത്:  ഒന്നൂല്ല! നിന്നോട് കൂടതല്‍ സ്നേഹം തോന്നുനത് കൊണ്ടാ കണ്ണ് നിറയുന്നത്, ഞാന്‍ ഇത് ഒരു കഥയാക്കും, പക്ഷെ നമ്മളരിയാത്ത രണ്ടു പേരുടെ കഥകള്‍.

കോമ മന്ദഹസിക്കുന്നു.
കോമ: എന്നാ എഴുത്. ആളുകളെന്താ പറേണേന്നറിയാല്ലോ.
വീണ്ടും മന്ദഹാസം.

പാട്ടിയമ്മയുടെ ചൂല്



നിത്യവും ഞാന്‍ ഉണര്ന്നിരുന്നത് പാട്ടിയമ്മയുടെ അടിച്ചു വാരലിന്റെ ശബ്ദം കേട്ടിട്ടായിരുന്നു. തീര്‍ത്തും നിശബ്ദമായ അന്തരീക്ഷത്തില്‍ ചൂലിന്റെ മണ്ണിനെ മുറിപെടുത്തുന്ന ശബ്ദം എന്റെ പുലര്‍കാല സുന്ദര സ്വപ്നങ്ങളെ നെടുകെ കീറും. അത് കൊണ്ടാവാം പാട്ടിയെയും പാട്ടിയുടെ ചൂലിനെയും ഞാന്‍ വെറുത്തിരുന്നത്.

പക്ഷെ ഇന്ന് അതിനു വിത്യസ്തമായി ചിറ്റമ്മ ഭഗവത്‌ഗീത വായിക്കുന്നു. നന്ദിനിയുടെ തേങ്ങല്‍ കേള്‍ക്കാം.  പാട്ടിയെ തുണി കെട്ടി കിടത്തിയിരിക്കുന്നു, അയല്പക്കക്കാര്‍ കൂടി ഇരിക്കുന്നു, ദൈവമേ എന്താണ് ഞാനീ കാണുന്നത്, അതെ മരിച്ചിരിക്കുന്നു, പാട്ടിയമ്മ മരിച്ചിരിക്കുന്നു. എന്റെ മുഖത്ത് ചിരി വിടര്‍ന്നു. അത് കണ്ട നന്ദിനിയുടെ മുഖത്ത് സന്തോഷമോ ദുഖമോ ഒന്നും വിളിച്ചോതാത്ത  ഒരു തരം നിര്‍വികാരത പരന്നു. എന്തോ എനിക്കവളോട് പുച്ഛം തോന്നി.

രാവുണ്ണി മാമന്‍ വന്നിട്ട് തീരുമാനം വല്യച്ചനെ അറിയിക്കാം എന്നാണ് ഓപ്പോള്‍ പറഞ്ഞത്. ദഹിപ്പിക്കാന്‍ അനുവാദമില്ല, എന്നാലും പ്രശനം വച്ച് അങ്ങട്ടു ദഹിപ്പിക്ക തന്നെ. കാരണവന്‍മാര്‍ അടക്കം പറയുന്നത് കേട്ടൂ.  ദുഃഖത്തിന്റെ കനം കൊണ്ടാണോ ന്നറിയില്ല അതോ ഇനി ഞാന്‍ ബോധംകെട്ടു വീണതാണോ ന്നറിയില്ല എങ്ങും നിശബ്ദത മാത്രം.

തീര്‍ത്തും നിശബ്ദമായ അന്തരീക്ഷത്തില്‍ ചൂലിന്റെ മണ്ണിനെ മുറിപെടുത്തുന്ന ശബ്ദം കേട്ട് ഞാന്‍ വീണ്ടും ഉണര്‍ന്നു.

കണ്ണീര്‍ ഡാം

കരയാതെ ഒഴുകുന്ന കണ്ണുനീര്‍കൊണ്ട് ഞാന്‍ ഒരു മുല്ലപെരിയാര്‍ കെട്ടും, അത് ആരും പൊളിക്കാനോ പുതുക്കി പണിയാനോ പറയരുത്. വല്ലാണ്ട കളിച്ചാല്‍ ഞാനും എന്റെ പ്രണയവും ഈ കണ്ണീര്‍ ഡാമില്‍ ചാടി ആതമഹത്യ ചെയ്യും. സത്യം.

നഷ്ടപെടുത്താന്‍ വേണ്ടി മാത്രം നേടിയെടുക്കുന്ന പ്രണയങ്ങള്‍!

പ്രണയവും വിരഹവും ഒരുമിച്ചു പെയ്യുന്ന നിലാവ്.. ആ നിലാവത്തു പിന്നിടുന്ന വഴികളില്‍ കാണാന്‍ കൊതിക്കുന്ന മുഖം തിരയുന്ന ഞാന്‍, പരിചിതമല്ലാത്ത ഓരോ മുഖത്തും പ്രതിഫലിക്കുന്നതു അവളുടെ ഭാവങ്ങള്‍, ഓരോ മുഖവും പിന്നിലേക്ക്‌ മറയുംമ്പോഴും എന്റെ മനസ്സ് ചോദിക്കുന്നു "ഒരു വേള എന്റെ ബോധം അവളെ തിരയുന്നത് എന്തിനു വേണ്ടിയാവണം?

ഇതൊന്നും ആരും വായിക്കരുത്.

ഉയരങ്ങളിലെ വീഴ്ച
-----------------
മേഘങ്ങളുടെ വിടവുകള്‍ക്കിടയിലൂടെ ഇരുട്ടിന്റെ ആഗാധതയിലേക്ക് വീണത്‌ എന്റെ അത്യാഗ്രഹങ്ങളുടെ സ്വപ്നങ്ങളായിരുന്നു. വീണു മരിച്ച ആ സ്വപ്നങ്ങളുടെ മേല്‍ എന്റെ അഹന്ത മല്ലികപൂക്കള്‍ ചിരിക്കുന്ന ഒരു റീത്ത് വച്ചു ചിരിച്ചു.

ഹാഫ് ഡേ ലീവ്
----------------------
പതിവായ്‌ കാണുന്ന സ്വപ്നങ്ങളില്‍ അവളെന്നും എന്നെ ചുംബിക്കാറണ്ടായിരുന്നു.ഇന്നലെ എന്തോ ആ ചുംബനം കിട്ടിയില്ല. ഇന്നലെയവള്‍ ഹാഫ് ഡേ ലീവായിരുന്നു എന്ന് ഇന്ന് സ്വപ്നത്തില്‍ പറഞ്ഞു. കുടിശ്ശികയായ ചുംബനങ്ങളും കൂട്ടി വേറെ പലതും കിട്ടി.

"വിപ്ലവം ജയിക്കട്ടെ, വിശപ്പ്‌ തുലയട്ടെ"
------------------
അപ്രിയ സത്യങ്ങള്‍ക്ക് വേണ്ടി തൊണ്ട വറ്റിച്ചു മുദ്രാവാക്യം വിളിച്ചു, ഇപ്പോള്‍ വിശക്കുമ്പോള്‍ ദാഹിക്കുമ്പോള്‍ ആ അപ്രിയ സത്യങ്ങള്‍ കാരുണ്യം കാണിച്ചില്ല, തൊണ്ട നനഞ്ഞില്ല, വയറു നിറഞ്ഞില്ല പക്ഷെ മനസ്സ് നിറഞ്ഞു... "വിപ്ലവം ജയിക്കട്ടെ, വിശപ്പ്‌ തുലയട്ടെ"

ഗാന്ധി ജയന്തി
----------------
മല്യാ തീര്‍ത്ഥം മേടിക്കാന്‍ ഞാന്‍ ബീവറേജസില്‍ പോയി, ഇന്ന് ബീവറേജസ്‌ അവധിയാണത്രേ, ദൈവമേ ഇന്നും ഗാന്ധി ജയന്തിയോ? ഞാന്‍ ഗാന്ധി ജയന്തി ഇല്ലാത്ത ഒരു പുതിയ കലണ്ടര്‍ വാങ്ങാന്‍ തീരുമാനിച്ചു.

നിന്നെ ഞാന്‍ വീണ്ടും ഓര്‍ത്തുപോവുന്നു

മനസ്സിന്റെ കണ്ണാടി കൂട്ടില്‍ ഒരു കനമുള്ള പ്രണയത്തിന്റെ സ്വപ്നം വന്നു വീണു, അതില്‍ തകര്‍ന്ന കണ്ണാടി ചില്ലുകളില്‍ പ്രതിഫലിച്ചത്  ഞാന്‍ കാത്തു സൂക്ഷിച്ചിരുന്ന ഒരു കൂട്ടം പഴയ പ്രണയഓര്‍മ്മകള്‍ ആയിരുന്നു, പിന്നെ അവ കണ്ണീരിന്റെ നനവ്‌ തട്ടിയ കടലാസു തോണികള്‍ പോലെ ഓളം തെന്നി നീങ്ങി മറഞ്ഞു. പുതിയ പ്രണയത്തിന്റെ സ്വപ്നം മനസ്സില്‍ ഒരു തരം ലഹരിയുള്ള പുക നിറച്ചു എന്നെ അബോധാവസ്ഥയിലാക്കി.

ലേബല്‍: നിന്നെ ഞാന്‍ വീണ്ടും ഓര്‍ത്തുപോവുന്നു..

പ്രതിരൂപങ്ങള്‍

ഇനിയും മനസ്സിലാവാത്ത
മനസ്സിന്റെ തുടിപ്പുകള്‍
മുഖത്തെ ഭാവങ്ങള്‍
അര്‍ത്ഥമില്ലാത്ത വാക്കുകള്‍, ചിരികള്‍..
നമ്മള്‍ സദൃശമായി ആടുന്ന കോമരങ്ങള്‍
വിരസമായ നീണ്ട സംവാദങ്ങള്‍
അസ്ത്വിത്വം ഇല്ലാത്ത എന്റെ വാദങ്ങള്‍
എന്നെ വീണ്ടും പ്രണയത്തിലേക്ക്
വലിച്ചടുപ്പിക്കുന്ന സ്വപ്‌നങ്ങള്‍
എന്റെ ചിന്തകളെ തുലാസിലിട്ട സ്വപ്‌നങ്ങള്‍...
നമ്മള്‍ പ്രതിരൂപങ്ങള്‍
നമ്മള്‍ വഴിയരികിലെ പ്രതിഷ്ടയില്ലാ അമ്പലങ്ങള്‍

ചതി

>ബോധവും ഉപബോധവും തമ്മിലുള്ള കൂടികാഴ്ചയില്‍ സംസാരിച്ചത് അവര്‍ അറിയാതെ അവരെ ചതിക്കുന്ന സ്വപങ്ങങ്ങളെ കുറിച്ചായിരുന്നു.

എനിക്കറിയാത്തത്

അങ്ങ് അകലെ മഴവില്ലുകളുടെ അടുത്തു രണ്ടു സ്വപ്‌നങ്ങള്‍ മുഖത്തോട് മുഖം നോക്കിയിരുന്നു. അതില്‍ ഒരു സ്വപ്നം അറിയാതെ കരഞ്ഞു. ഇത് കണ്ട മറ്റേ സ്വപ്നം ആകസ്‌മികമായി പൊലിഞ്ഞു പോയി.

വൈകി വന്ന വിവേകം

നീയില്ലാത്ത രാത്രികള്‍ തണുത്തുറഞ്ഞതാണ്.

വേഷങ്ങള്‍

നമ്മള്‍ പലര്‍ക്കും നമ്മളാല്‍ കടപെട്ട ലകഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നത് വരെ നമ്മള്‍ക്ക് വേഷങ്ങള്‍ക്കുള്ളിലെ വേഷങ്ങള്‍ ചമയാം. മനുഷ്യരുടെ ജീവിതം ദൈവത്തിന്റെ ആശയപരമായ ഒരു വിഡ്ഢിത്ത സമീപനം ആയിരിക്കാം, ദൈവം എന്ത് കരുതുന്നുവോ അത് നടക്കുന്നു എന്നല്ലേ, മുന്‍പേ അണിയിച്ച ചമയങ്ങള്മായി ജീവിക്കുന്ന പാവ ജന്മങ്ങള്‍, ഈ പാവ ജന്മങ്ങളുടെ മന്നസ്സില്‍ ആശയ സമ്പുഷ്ടീകരണം സാധ്യമാക്കിയ ദൈവം നമ്മുക്ക് ഒരു ലക്‌ഷ്യം തന്നിരിക്കുന്നു, ആ ലക്‌ഷ്യം പൂര്‍ത്തിയാകുന്നത്തിലൂടെ ഈ വേഷം തീരുന്നു. നമ്മള്‍ ചിന്തിക്കുന്നത് എന്തോ നമ്മള്‍ അത് തന്നെ ആയി മാറണം എന്നില്ല.

കിളിപാറിയ ജന്മങ്ങള്‍

ചെറുകഥ
-----------------------
രാമുവും ദാമുവും കൂട്ടുകാരായിരുന്നു, അവര്‍ കോളനിയില്‍ ഒരുമിച്ചു ഒരു വീട്ടിലായിരുന്നു താമസം, രാമു ദിവസവും ദോശയും ചമ്മന്തിയും കഴിക്കും, ദാമുവാകട്ടെ രാവിലെ പുട്ടും കടലയും കഴിച്ചു പോന്നു.ഒരു ദിവസം ജോലി കഴിഞ്ഞു ക്ഷീണിതിരായാ അവര്‍ സന്ധ്യ മയങ്ങുമ്പോള്‍ ബോധം കെട്ടു കിടന്നു ഉറങ്ങി, അപ്പോള്‍ അപ്പുറത്തെ മാവില്‍ നിന്ന് രണ്ടു കിളികള്‍ പാറി പോയി.

ശുഭം

fake rose - the begining

>അവളെനിക്ക് ഒരു കെട്ടു റോസാപൂക്കള്‍ തന്നിട്ട് പറഞ്ഞു

" ഇതില്‍ അവസാനത്തെ റോസാപൂവും വാടുന്നതു വരെ ഞാന്‍ നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കും."

അതില്‍ ഒരു റോസ് പ്ലാസ്റ്റിക് റോസ് ആയിരുന്നു.. അത് വാടുമോ?

ഒരു ടൈപ്പ് ഗുണ്ട..

സ്നേഹത്തിന്റെ കത്തി അരയില്‍ തിരുകി നടക്കുന്ന എന്നെ ആരും കണ്ടില്ല, ഞാന്‍ കുത്തിയാല്‍ സ്നേഹത്തിന്റെ ചോര പടരും, അന്ന് ചെമ്പരത്തി പ്പൂ കരയും, ആകാശത്തു നിന്ന് സ്നേഹത്തിന്റെ ചോര മഴ പെയ്യും കാരണം കീലേരി ഒരു ഗുണ്ടയയിരുന്നു സ്നേഹത്തിന് വേണ്ടി മറ്റുള്ളവരുടെ നെഞ്ചു പിളര്‍ത്തു നോക്കുന്ന ഒരു ടൈപ്പ് ഗുണ്ട..

ടിയര്‍ ജെല്ലി (മോഡേണ്‍ പാചകം)

ചേരുവകള്‍:
കണ്ണുനീര്‍
ചൈന ഗ്രാസ്
സ്ട്രോബെറി ഫ്ലേവര്‍ എസ്സന്‍സ്
ഫ്രിഡ്ജ്‌ - വീട്ടില്‍ ഉള്ളത്
പാത്രങ്ങള്‍ ആവിശ്യത്തിന്

ഈ സംഭവം ഉണ്ടാക്കുന്ന വിധം

നിങ്ങള്‍ അറിയാതെ പൊഴിയുന്ന കണ്ണുനീര്‍ ഒരു ബക്കറ്റില്‍ സൂക്ഷിച്ചു വെക്കുക, ഇത്തിരി ചൈന ഗ്രാസ് കൂട്ടി കലര്‍ത്തുക എന്നിട്ട് കൈ കുഴയുന്നത് വരെ ഇളക്കുക. അതിനു ശേഷം സ്ട്രോബെറി ഫ്ലേവര്‍ എസ്സന്‍സ് കൂട്ടി ഇളക്കി ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചാല്‍ ടിയര്‍ ജെല്ലി (സ്ട്രോബെറി ഫ്ലേവര്‍) ഉണ്ടാക്കാം. ഇതിന്റെ പ്രത്യേകത ഫ്രിഡ്ജ്‌ ഇല്ലാത്തവര്‍ക്ക് ഇത് ഉണ്ടാക്കാന്‍ സാധിക്കില്ല എന്നതാണ്.

അധികമായി കണ്ണ്നീര്‍ പൊഴിക്കുന്നവര്‍ക്ക് പെട്ടെന്ന് ഉണ്ടാക്കാന്‍ പറ്റിയ വിഭവം;  സീരിയല്‍ കാണുന്ന കൊച്ചമ്മമാര്‍ ഏതു വിധേനെയും ട്രൈ ചെയ്യേണ്ടത്.

പൊട്ടികരച്ചില്‍ (ഉത്തരാധുനികതയുടെ അങ്ങേ അറ്റം)

ഞാന്‍ നിന്നെ അടിച്ചു
നീ എന്നെയും...
ഞാന്‍ നിന്നെ മാന്തിയില്ല
നീ എന്നെ മാന്തി(ടീ വിയില്‍ കാണിച്ചു)...
നാട്ടുകാര്‍ ചിരിച്ചു,
നീ കരഞ്ഞില്ല
പക്ഷെ ഞാന്‍ കരഞ്ഞു(ടീ വിയില്‍ കാണിച്ചു)
കേരളം മൊത്തം ചിരിച്ചു...

ലേബല്‍: രാജേഷ്‌ നല്ല നടനല്ല

ഞാനും നീയും 2

മനസ്സിന്റെ ഉള്ളില്‍ എവിടെയോ തോന്നുന്ന അരക്ഷിതാവസ്ഥ, അതാണോ നീ, എന്റെ സ്നേഹം, നിന്നോട് എനിക്ക് തോന്നുന്ന വികാരം,  നീ വെറുക്കുന്നവരും നിന്നെ വെറുക്കുന്നവരും എപ്പോഴും ഒരേ ആള്‍ ആവണമെന്നില്ല, അത് പോലെ നീ സ്നേഹിക്കുന്നതും നിന്നെ സ്നേഹിക്കുന്നതും ഒരേ ആള്‍ ആവണമെന്നില്ല, ഒരു വിഡ്ഢിയെ പ്പോലെ ഞാന്‍ നിന്നെ  സ്നേഹിക്കുന്നു, എന്റെ ജീവിതം തന്നെ നീ മാറ്റി മറിച്ചു, അല്ലങ്കില്‍ മാറ്റാന്‍ ശ്രമിക്കുന്നു.  ഈ സ്നേഹം ഒരു ചക്രം പോലെ കറങ്ങി വരുന്ന  ഒരു വികാരമല്ലേ, സ്നേഹിക്കുമ്പോള്‍ വേദനിക്കുന്നു, വേദനിക്കുമ്പോള്‍ വെറുക്കാന്‍ തുടങ്ങുന്നു, വെറുക്കുമ്പോള്‍ മറക്കാന്‍ ശ്രമിക്കുന്നു, മറന്നു തുടങ്ങുമ്പോഴേക്കും വല്ലാണ്ടേ എന്തൊക്കെയോ നഷ്ടപെടുന്ന പോലെ തോന്നുന്നു, അല്ലങ്കില്‍ എന്തിന്റെയോ അഭാവം മനസ്സിനെ അലട്ടുന്നു. ഇങ്ങിനെ ഒക്കെ തോന്നുമ്പോ എനിക്ക് നഷ്ടപെടുന്നതിനെ വീണ്ടും തിരിച്ചു കിട്ടിയെങ്കില്‍ എന്ന് ആശിക്കുന്നു, ഒടുവില്‍ ആശയപരമായി നമ്മള്‍ വീണ്ടും പ്രണയത്തില്‍ തന്നെ എത്തി ചേരുന്നു. വെറുക്കാന്‍ വേണ്ടി സ്നേഹിക്കാം, അല്ലങ്കില്‍ സ്ന്ഹിക്കാന്‍ വേണ്ടി വെറുക്കാം, സ്നേഹിച്ചാല്‍ വെറുക്കണം, പിന്നെ മരിക്കണം. ഞാനും നീയും ഇങ്ങിനെ സ്നേഹിച്ചു കഴിഞ്ഞാല്‍ മതിയോ?

ഞാന്‍ ഇതുവരെ എല്ലാം നിന്നോട് തുറന്നു പറഞ്ഞിട്ടില്ല!

ഞാന്‍ ഇതുവരെ എല്ലാം നിന്നോട് തുറന്നു പറഞ്ഞിട്ടില്ല!
ഇപ്പൊ കുറ്റബോധം ചര്ദ്ധികുകയല്ല, എനിക്ക് എന്നെ തന്നെ നഷ്ടപെടുമ്പോള്‍.. അന്ന് ഇന്നും പറയാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സിന്റെ ഇരുട്ടിനു കനം കൂടുന്നു. ഇരുട്ട് കണ്ണുകളിലേക്കും തൊണ്ടയിലേക്കും വ്യാപിക്കുന്നു. അന്തകാരം നിറയുന്നു, ആ അന്തകാരത്തില്‍ നിശബ്ദത ഉറങ്ങികിടക്കുമ്പോള്‍ മനസ്സ് ഉള്‍വലിയുന്നു. നിശബ്ദത പൊതിഞ്ഞ മനസ്സിന്റെ ഉള്ളില്‍ പറയാനുള്ള എന്റെ സത്യങ്ങള്‍ ചത്തൊടുങ്ങുന്നു. ഞാന്‍ വീണ്ടും മൂകനാകുന്നു..

നട്ടെല്ല് വളഞ്ഞ ഞാനും നീയും‍

എന്റെയും നിങ്ങളുടെയും മുഖത്ത് ഞാന്‍ കാണുന്നതു കാപട്യം മാത്രം, മതി മറന്നു ആഹ്ലാധിക്കാനും, ചിരിക്കാനും ജീവിതത്തെ പാകപെടുത്തുന്ന നമ്മുടെ അസംഭാവ്യമായ പരിശ്രമങ്ങള്‍. നോക്കൂ, ഞാനും എന്റെ ദുഖങ്ങളും സുഖമായി ഉറങ്ങുന്നു, ചിരിക്കുന്നു, കരയുമ്പോള്‍ എന്റെ ദുഃഖങ്ങള്‍ മാത്രം കരയുന്നു. നഷ്ടങ്ങളെയും ദുഖങ്ങളെയും പേറി നട്ടെല്ല് വളഞ്ഞ ഞാനും നീയും‍, എന്തൊരു ദുരന്തം അല്ലെ.. ജീവിതവും വളഞ്ഞു വരുന്നു‌. നമ്മള്‍ ജീവിതത്തെ ഔചിത്യത്തോടെ വളഞ്ഞു സ്വീകരിക്കുന്നു. പരിചയ പെടുന്ന എല്ലാ സ്ത്രീ പുരുഷ ജന്തുക്കള്‍ക്കും ഉണ്ട് ഈ പരിഭവം. നീയും ഞാനും പിന്നെ നമ്മുടെ മനുഷ്യത്വം വറ്റിയ മനസ്സുകളെയും താരാട്ട് പാടി നമ്മുക്ക് ഉറക്കാം. എന്നിട്ട്  പുതിയ ഒരു ലോകത്തെക്ക് ഇറങ്ങാം, വഴികളില്‍ വന്നു ചേരുന്ന പുതിയ ദുഃഖങ്ങളെയും, നഷ്ടങ്ങളെയും, നൊമ്പരങ്ങളെയും കൂടെ കൂട്ടാം‍.

രണ്ടാമത്തെ മരണം

മരങ്ങള്‍ ഇലകള്‍ പൊഴിക്കും പോലെ ദൈവം ജീവിതങ്ങള്‍ പൊഴിക്കുന്നു. ദൈവം നീചനാണോ? ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറം പിടിച്ചു വരുമ്പോഴേക്കും ഒരു ചെറിയ കാറ്റില്‍ സ്വന്തം ഇടയരിയാതെ മരണത്തിന്റെ തണുപ്പിലേക്ക് പറന്നു ഇറങ്ങുന്ന ജീവിതങ്ങള്‍,  മരണത്തിനു തണുപ്പുള്ള സുഖമായിരിക്കും എന്ന് എന്റെ മരിച്ചു പോയ സ്വപ്നങ്ങള്‍ പറഞ്ഞിരുന്നു, അത് കൊണ്ടാണത്രേ മരിച്ചവരെ പുതപ്പിക്കുന്നത്, ആത്മാക്കള്‍ തണുത്തു ഐസു കട്ടപോലെ ഉറങ്ങുന്നു എരിയുന്ന ചകിരി തോണ്ടുകളുടെ ചൂടറിയാതെ.. അടുത്ത ജീവിതത്തിലേക്ക്ള്ള വഴിയില്‍ ഇടക്കെന്നു ക്ഷീണം മാറ്റാന് കിടക്കുന്ന പോലെ തണുത്തു മരവിച്ചു കിടക്കുന്നു‍. എനിക്കും തണുക്കുന്ന പോലെ...

വിചാരണം

ഞാന്‍ എന്നെ അന്വേഷിച്ചു വലഞ്ഞു, നിങ്ങള്‍ കണ്ടോ എന്നെ?. അന്തര്‍മുഖത്തിന്റെ മാറാലയില്‍ കുരുങ്ങി കിടക്കുന്ന എന്നെ തിരിച്ചറിയുക. ഹോ. ഇരുട്ടില്‍ എന്റെ മുഖം ഭംഗിയുണ്ടെന്ന് സ്വപ്നത്തിലെ ചോച്ചുന്‍ മരങ്ങള്‍ പറഞ്ഞു. പക്ഷെ ഇരുട്ടില്‍ എന്നെ ആരെങ്കിലും കാണുമോ?, വേണ്ട ആരും കാണണ്ട.. ഞാന്‍ ഇങ്ങിനെ ഇരുന്നോളാം, നോക്കൂ ഇതാ  വെളിച്ചം ഭൂമിയില്‍ വീണിരിക്കുന്നു, വെളിച്ചത്തു ഞാന്‍ ഇന്നലെ തയിച്ച എന്റെ പുതിയ മുഖമുടി അണിയും, ആര്‍ക്കും പരിചിതമല്ലാത്ത ഒരു മുഖം, എന്നിട്ട് എല്ലാവര്ക്കും സമ്മാനമായി പുഞ്ചിരി(മിഥ്യാകൃതി) നല്‍കാം, അവരുടെ ചിരി വരാത്ത തമാശകള്‍ക്ക് പൊട്ടിചിരിക്കാം. വെളിച്ചം ഓടി മറയുമ്പോള്‍ എനിക്കും ഓടണം. മനസ്സിനെ ഇരുട്ട് പുല്കുമ്പോള്‍ അയഥാര്‍ത്ഥ നിഴലുകള്‍ അലിഞ്ഞു ഇല്ലാതാവുമ്പോള്‍ എനിക്കെന്റെ മുഖമുടി അഴിക്കണം, എന്നിട്ട് എന്റെ സ്വന്തം മുഖം കാണണം. അപ്പോള്‍ കണ്ണീരിന്റെ നനവില്‍ ഒലിച്ചിറങ്ങുന്ന ദുഖങ്ങളുടെ നിര്‍വൃതിയില്‍ എനിക്കെന്നെ കണ്ടെത്തണം.

നിശബ്ദത

മൌനങ്ങളും അതിന്റെ അര്‍ത്ഥങ്ങളും ഗണിചെടുത്തു അവര്‍ പുതിയ ഒരു പ്രണയ കവിത എഴുതി. പിന്നീട് അപകര്‍ഷതാബോധം തട്ടി മഷി വീണു പരന്ന ആ പ്രണയത്തിന്റെ താളില്‍ പിന്നെയും മൌനം തളം കെട്ടി നിന്നു. സന്തതമായ മൂകതക്ക് അര്‍ത്ഥമേകാന്‍ അയാള്‍ അവളെ ദൃഢമായി ചുംബിച്ചു. നിസ്സാഹായത പരന്ന അവളുടെ ചുണ്ടുകള്‍ക്ക് ജീവന്‍ വെച്ചു. അവളുടെ അപകര്‍ഷതാബോധം ആ ചുംബനത്തില്‍ അലിഞ്ഞു ഇല്ലാതെയായി. മുന്‍പെങ്ങും കാണാത്ത, പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരം അയാള്‍ അവളുടെ കണ്ണുകളില്‍ കണ്ടു. ദീര്‍ഘമായ സുഖമുള്ള ഒരു മൌനത്തിനു ശേഷം അവള്‍ വാചാലയായി. മൌനങ്ങളുടെ അര്‍ത്ഥ ഗര്‍ഭങ്ങളില്‍ ഒളിച്ചു വച്ചിരുന്ന മധുരമുള്ള ശബ്ദം അയാള്‍ കേട്ട് തുടങ്ങി. നിശബ്ദതയുടെ വിരാമം ഇങ്ങിനെ ആയിരുന്നു.

ചില പാട്ടു പെട്ടികള്‍ ഇങ്ങിനെയാണ്, ഒരു കൊട്ട് കിട്ടിയാല്‍ ജീവന്‍ വെക്കും. പിന്നെ മധുരമുള്ള ഇമ്പമാര്‍ന്ന പാട്ടുകള്‍ അനര്‍ഗനിര്‍ഗളമായി ഒഴുകും....

പ്രണയത്തിന്റെ ആത്മാവ്

ഞാന്‍ എന്റെ മനസ്സിലെ പ്രണയ ശലഭങ്ങളെ തുറന്നു വിടും, അപ്പൊ സ്നേഹത്തിന്റെ പുതു മഴ പെയ്യും,  അവിടെ വിടര്‍ന്ന മഴവില്ലിലൂടെ ഊര്‍ന്നിറങ്ങി ഞാന്‍ നമ്മുടെ സ്വപ്നങ്ങളുടെ കൊട്ടാരമുണ്ടാക്കും, അവിടെ ഞാനും നീയും മുന്തിരി തോട്ടങ്ങളില്‍ നമ്മുടെ പ്രണയത്തിന്റെ ആത്മാവിനെ തേടി അലയും.

ഞാനും നീയും

സ്നേഹിക്കപ്പെടാന്‍ വെമ്പുന്ന മനുഷ്യ ഹൃദയങ്ങള്‍, അതിനപ്പുറത്ത് ആ സ്നേഹത്തെ തോല്‍പ്പിക്കുന്ന ഒളിച്ചോട്ടവും, ഒരു തരത്തില്‍ നമ്മള്‍ എല്ലാവരും ഓരോ കാസനോവ ജന്മങ്ങള്‍ മാത്രം...

നടുങ്ങു മുടുങ്ങു ജനിക്കുന്നു: ഒരു ഉത്തരാധുനിക പ്രണയ കാവ്യം

ഉട്ടോപ്യന്‍ കടല്‍ കൊള്ളക്കാരനായ തന്കപ്പന്റെയും ഭാര്യ രമണിയുടെ മൂത്തമകനായി ഉഗാണ്ടയില്‍ ജനിച്ച ശശി പറവൂര്‍ സര്‍വകലാശാലയില്‍ നിന്നും ബിരുധമെടുത്തതിനു ശേഷം ബോസ്റ്നിയ കടലിടുക്കിലെ കവരത്തി ദ്വീപില്‍ താലൂക്കപ്പീസറായി ആയി ജോലി നോക്കുന്ന കാലം, പ്രായം കണ്ടാല്‍ ചരമം തോന്നിക്കാത്ത സ്ട്രബെര്രിയുടെ നിറമുള്ള ചുണ്ടുകളും വിയ്യൂര്‍ ജയിലിലെ ഗോതമ്ബുണ്ടയുടെ നിറവും നെല്ലിയാമ്പതിയിലെ കാരക്കോറം വെള്ളച്ചാട്ടം പോലെ ഒഴുന്ന കൂന്തലഴകുമായി ഉത്തരാധുനികതയുടെ മടിത്തട്ടില്‍ കിടന്നു കാലിട്ടിളക്കുന്ന ഒരു പെണ്‍കുട്ടി വന്നു. അവളുടെ പേരായിരുന്നു കാര്ത്യാനി, അവളുടെ മുഖത്തെ ലാഞ്ചനയും സ്വഭാവത്തിലെ വഞ്ചനയും ഒക്കെ ചേര്‍ന്ന് അവള് ഒരു ഒന്നൊന്തരം ആഫ്രിക്കന്‍ നാരി ആയിരുന്നു, ആഫ്രിക്കന്‍ സഫാരികള്‍ക്ക വരുന്ന അറേബ്യന്‍ പര്‍ദ്ദാധാരിണികളെ വെല്ലുന്ന സൌന്ദര്യം ഉണ്ടായിരുന്ന അവള്‍ ശശിയുമായുള്ള ഒരു ആകസ്മികമായ കണ്ടു മുട്ടലില്‍ പ്രണയബദ്ധരായി.. അത്ര പെട്ടെന്നായിരുന്നു ശശിയുടെ മനസ്സില്‍ അവള്‍ ഏണി വച്ച് കയറിയത്. തുടര്‍ന്ന് മാലോകര്‍ അറിയാതെ ബോസ്ടിനിയില്‍ നടന്ന പാനിപെട്ട് യുദ്ധത്തില്‍ പല ശവങ്ങളും വീണു.

ഏതോ മഴ പെയ്യാത്ത ഒരു മണ്‍സൂണ്‍ രാവില്‍ ഭൂജാതനായ മിടുങ്ങുവിനെയും എടുത്തു ഉതോപ്യയില്‍ നിന്നും വണ്ടി കയറിയ കര്ത്യാനി ചെന്നെത്തിയത് അധോലോകത്തിന്റെ ചോരമണക്കുന്ന താഴ്വാരങ്ങളില്‍ എവിടെയോ ആണ്. കരിഒയിലിനെ വെല്ലുന്ന നിറമുള്ള മിടുങ്ങുവിനെ കൊണ്ട് അലഞ്ഞു തിരിയുന്ന നേരത്ത്, ഫെക്കുകളുടെ പാറമടയില്‍ പണിയെടുക്കുന്ന ചുവന്ന കോട്ടിട്ട് തമാശ പറയുന്ന പോപ്പിയെ കണ്ടു മുട്ടി, പോപ്പി കര്ത്യായനിയുടെ സൌന്ദര്യത്തില്‍ മതി മറക്കുന്നു, മാര്‍കെറ്റില്‍ വില്‍ക്കാതെ കിടക്കുന്ന ചീഞ്ഞ മത്തിയുമായി ഇരിക്കുന്ന മീന്കാരിയുടെ മനസുമായി കഴിഞ്ഞ കാര്തായനിയുടെ ജീവതത്തിലേക്ക് ഒരു M80 ഓടിച്ചു വന്ന പോപ്പിയെ സ്വീകരിക്കാന്‍ അവള്‍ക്കു ഒരു മടിയും ഉണ്ടായിരുന്നില്ല, മൂക്കള ഒലിപ്പിച്ചും നിത്യയുടെ ഗോള്‍ പോസ്റ്റില്‍ ഇടയ്ക്കിടെ ഗോള്‍ അടിച്ചും നടക്കുന്ന മിടുങ്ങുവിനെ പഠിപ്പിച്ചു വലുതാക്കി വല്യ ഒരു കംമെന്റെട്ടര്‍ ആക്കണം എന്ന ചിന്തയുമായി പോപ്പി ഇപ്പോഴും ഈ അധോലോകത്തിന്റെ മൂലകളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നു, തന്നെ പരിണയിച്ച പോപ്പിക്ക് ഫ്രീ ആയിട്ട് കൊടുത്ത മുതലിനെ താലോലിച്ചു കാര്ത്യായനിയും സന്തോഷവാതിയാണ്...

അങ്ങിനെ കാലചക്രം തിരിഞ്ഞും മറിഞ്ഞും ഇവിടേം വരെ ആയി.... അച്ഛനും മകന്റെയും കഥ ഇവിടെ അവസാനിക്കുന്നില്ല... അധോലോകം പുതിയ കഥകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു..

നീ

മതിഭ്രമത്തിന്റെ താക്കോല്‍ കൂട്ടങ്ങള്‍ അറിയാതെ വീണത്‌ ഓര്‍മകള്‍ ഉണക്കാനിട്ട മുള്‍ചെടികാടുകളില്‍ ആണ്. മുറിവേറ്റ ഓര്‍മ്മകക്കിടയിലൂടെ നീന്തി മറഞ്ഞ സ്വപ്‌നങ്ങളെ കോരിപിടിച്ചു പുതിയ ചരടില്‍ കൂട്ടികെട്ടി ഞാന്‍ നെഞ്ചത്ത് തൂക്കി, ചിരി മറന്ന ചുണ്ടുകള്‍ നനവ് കിട്ടാതെ വരണ്ടു ഉണങ്ങി. ഇടിമുഴക്കത്തോടെ മഴ വന്നു, ആ മഴയില്‍ നെഞ്ചില്‍ തൂക്കിയ സ്വപ്‌നങ്ങള്‍ രക്ഷപെട്ടു.. ശ്വാസം മുട്ടിയ എന്റെ ബോധത്തെ പിന്നില്‍ നിര്‍ത്തി നീ എനിക്ക് വേണ്ടി ചിരിച്ചു, നിലാവത്ത് അപ്പോഴും എന്റെ നിഴലുകള്‍ കരയാതെ നിന്നു...

"യുഗ്മം" അഥവാ "ധ്വിമുഖം"

കഥയറിയാതെ ആട്ടം കാണുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ, അവര്‍ക്കറിയില്ല അവരുടെ ചുറ്റും ബ്രഹ്മാണ്ടാമായ ഒരു കഥ നടക്കുന്നുണ്ട് എന്ന്, ചില ഭാവങ്ങള്‍ കണ്ടു അതിശയിച്ചു നില്‍ക്കുന്ന പാവം മണ്ടന്മാര്‍,  അവര്‍ ശ്രദ്ധിക്കുക മുദ്രകള്‍ ആയിരിക്കും, ഒരു മുദ്രയെ കുറിച്ച് അവര്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് അങ്ങിനെ നീണ്ടു ചിന്തിക്കും...   പിന്നീട് പരിചയമുള്ള വേറെ ഒരു ചേഷ്ട കാണുമ്പോള്‍ അറിവിലുള്ള ഏതെന്കിലും ഒരു കഥയുമായി അവര്‍ അതിനെ ബന്ധിപ്പിക്കുന്നു. മനസിലുള്ള കഥയുമായി അവര്‍ക്കറിയാത്ത കഥകള്‍ കൂട്ടി കുഴച്ചു വീണ്ടും ചിന്തിക്കുന്നു. അനാദ്യന്തമായ ഒരു ചിന്താ സരണി ഉണരുകയായി.

അപഥ മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചു സ്വന്തം മനസ്സിനെ വഞ്ചിക്കുന്ന ബന്ധങ്ങള്‍ ധ്വംസിക്കുക... വിരസമായ നിര്‍ജ്ജനതക്ക് വിരാമമായി ഒരു പുതിയ പാട്ട് മൂളുക...

"I hate you, like I love u.
I hate you, like I love u.. love u love love u.."

സന്തോഷിക്കുക...

ശുഭം

സരളയുടെ അടുത്തു എനിക്ക് പറ്റാണ്...

കാമത്തിന്റെ ഹൈട്രെജെന്‍ ബലൂണ്‍ കൈവിട്ട രാവില്‍ എന്റെ നെഞ്ചില്‍ രതിയുടെ കുമിളകള്‍ വിടര്‍ന്നു പൊങ്ങി, പല നിറങ്ങളില്‍ പല പല ആകരങ്ങളില്‍, അത് എരിവര്‍ന്നും തെളിവാര്‍ന്നും അത് സീല്കാരത്തോടെ പൊട്ടി, പിന്നീട് എപ്പഴോ പാല്‍ മഴ പെയ്തു....  മനസ്സ് തണുത്തപ്പോള്‍ വീണ്ടും കരിമ്പടത്തിന്റെ ചൂടിലേക്ക് ഞാന്‍ ഊളിയിട്ടു,  നിദ്രയില്‍ സ്വപ്‌നങ്ങള്‍ ഒഴിഞ്ഞ നേരം പ്രണയം വിക്കാന്‍ വന്ന അവള്‍ മടങ്ങി.. ഞാന്‍ ഉറങ്ങി

രൂട്ടീന്‍

ഞാന്‍ കുടിക്കുന്നത് സര്‍ഗത്മഗതുടെ ആടിന്‍ പാലും, കഴിക്കുന്നത്‌ കാല്പനികതയുടെ ഞാലി പൂവന്‍ പഴവും ആണ്.. വസന്തത്തിന്റെ വിരിമാറില്‍ സ്വപ്നങ്ങളുടെ താമര ഇലകളില്‍ താമരമൊട്ടുകള്‍ വിതറിയാണ് ഞാന്‍ കിടക്കുന്നത്, കൂട്ടിനു സ്വരഗലോകത്തെ അപ്സരസ്സുകളും, മഴയിലും വെയിലിലും സഞ്ചരിച്ചു ഋതുലാവണ്യം ചുരത്തുന്ന മേഘങ്ങളാണ് എന്റെ വാഹനം...  മഴ വില്ലില്‍ ഊഞ്ഞാല് കെട്ടി.. വെണമേഘങ്ങളെ ഊതി പറത്തുന്നത് എന്റെ ഹോബിയാണ്....

ഓര്‍മകളുടെ പ്രേതങ്ങള്‍...

രാത്രികള്‍ സ്വതന്ത്രരായി, ഓര്‍മകളുടെ ചങ്ങലകള്‍ എന്റെ മനസ്സിനെ വരിഞ്ഞു മൂടി കെട്ടി, ഓര്‍മ്മകള്‍ മനസ്സിന്റെ ഉത്തരത്തില്‍ തൂങ്ങി മരിച്ചു, അവ ശവം നാരി പൂവിന്റെ ഒടിഞ്ഞ കൊമ്പ് പോലെ ആടി കളിച്ചു, പിന്നീട്  ഓര്‍മ്മകള്‍ പ്രേതങ്ങളായി നായാട്ടിനിറങ്ങി, നിദ്രയുടെ ഇടനാഴികളില്‍ അവ എന്റെ സ്വപ്നങ്ങളെ ശ്വാസം മുട്ടിച്ചു, ദുഖങ്ങള്‍ മനസ്സിന്റെ മൂലകളില്‍ ഓടിയൊളിച്ചു... ഞാന്‍ പൊയ്‌ മുഖങ്ങള്‍ കെട്ടി അലഞ്ഞു....

അലസിയത്

നീ ജനിക്കുന്നതിനു മുന്‍പേ ഞാന്‍ മരിച്ചിരുന്നു, നിനക്ക് വേണ്ടി എന്റെ പ്രണയഗര്‍ഭത്തില്‍ ഞാന്‍ റീത്ത് വച്ചിരുന്നു, കാലം മായ്ച്ച ഋതുക്കളില്‍ വിടരാന്‍ മടിച്ച ഒരു പൂര്‍ണതയില്ലാത്ത നക്ഷത്രത്തിന്റെ സ്വപ്നം പോലെ ഞാന്‍ മാനത്ത് അങ്ങിനെ തെളിഞ്ഞു നിന്ന് എല്ലാം കണ്ടു.. മനസ്സ് വേണം ന്നു പറഞ്ഞപ്പോഴും കണ്ണുകള്‍ നനയാതെ ഞാന്‍ ചിരിച്ചു നിന്ന്...  മഴ പെയ്തപ്പോള്‍ നനഞ്ജപ്പോള്‍, മഴയുടെ കൂടെ ഞാനും കരഞ്ഞു...

രാസ ലീല


രതിയുടെ സ്വപ്നമായ്‌
മിന്നും അഴകായ്
മധുര മൊഴിയായ്
ചിരിയായ്‌ വരവായി നിദ്ര

പുതപ്പില്‍ മൂടി
ചൂട്‌ നുകര്‍ന്ന്
എരിവായി പടര്‍ന്നു
മഴയായ്‌ പെയ്ത
ശാന്തമായ രാത്രി

അരികില്‍ കിടന്നു
പതിയെ ചിരിച്ചു
അടക്കം പറഞ്ഞു
ഉറക്കെ കരഞ്ഞ
ചിതറി തെറിച്ച
നീല രാവ്

മാനത്തിന്റെ കന്യകാത്വം


വെയിലില്‍ വാടിയതും
കരിഞ്ഞതും എന്റെ അംഗ ലാവണ്യം..
തണുപ്പില്‍ പുതച്ചതും
മറച്ചതും എന്റെ നെഞ്ചിലെ ചന്ദന കുടങ്ങള്‍‍..
ഇരുട്ടത്ത് തൊട്ടതും
മണത്തതും എന്റെ ചുവന്ന റോസാദളങ്ങള്‍...
മഴയില്‍ നനഞ്ഞതും
ചോര്‍ന്നതും എന്റെ മാനത്തിന്റെ കന്യകാത്വം...

resurrection - part 1

യുദ്ധങ്ങള്‍ രാജാവിന് ഹരമായിരുന്നു..
തേര്‍വാഴ്ചകള്‍ ലഹരിയായിരുന്നു...
ഭീതികളുടെ മരിച്ച താഴ്വരകളില്‍
രാജാവ് ഒരു ഭ്രാന്തനെ പോലെ അട്ടഹസിച്ചു..
പിന്നെ ഒരു കൊച്ചു കുട്ടിയെ പോലെ കരഞ്ഞു...
രാജാവും മനുഷ്യനായിരുന്നു...

പ്രണയോര്‍മ്മകള്‍..

ഓര്‍മ്മകള്‍ പുതുപ്പു മൂടിയിട്ട കാലങ്ങള്‍ക്കപ്പുറം പ്രണയത്തിന്റെ നീറ്റ്ലുകള്‍ വേദനയറിയാതെ കിടക്കുന്നത്  ഞാനവളെ ഇന്നും പ്രണയിക്കുന്നത് കൊണ്ടാവാം... എന്നിലെ പ്രണയത്തിന്റെ നനുത്ത ഭാവങ്ങളെ ഞാനറിയാതെ തിരഞ്ഞു നടന്ന അവളെ ഞാന്‍ എന്ത് വിളിക്കും... ജാസ്മിന്‍ എന്നോ ദിവ്യ എന്നോ, ധന്യ എന്നോ... ഞാന്‍ എന്റെ പ്രണയത്തിന് ഞാന്‍ പേരിട്ടിട്ടില്ല, പ്രണയത്തിനെ എണ്ണി തിട്ടപെടുത്തിയിട്ടുമില്ല, പ്രണയം പുലര്‍ കാലങ്ങളില്‍ തെളിച്ചത്തോടെ വരുന്നു അസ്തമാനത്തിന്റെ വ്യഗ്രതയില്‍ മനസ്സില്‍ ഇരുട്ട് നിറച്ചു മടങ്ങുന്നു...  വേദനകളുടെ ഓരോ ഓര്‍മകളായ് മനസ്സ് അവയെ പുതപ്പിട്ടു മൂടുന്നു...

പ്രണയവും പൊറോട്ടയും - ഒരു പുനര്‍ ചിന്ത..

പൊറോട്ടകള്‍ പ്രണയത്തിന്റെ പ്രതീകമാണ്... പൊറോട്ടകള്‍ വര്‍ജിക്കുക, "പ്രണയവും പത്തു പൊറോട്ടയും" എന്നാ എന്റെ കവിതാ സമാഹാരത്തില്‍ പൊറോട്ടയുടെ മൂല്യച്ചുതിയെ പറ്റിയാണ് പ്രധിപധിക്കുന്നത്... പൊറോട്ടകള്‍ സമൂഹത്തില്‍ നിന്ന് എടുത്തെരിയേണ്ട ഒരു പ്രതിഭാസാണ്. പ്രണയത്തിന്റെ പൊറോട്ടകള്‍ കഴിച്ചു അവശരായ യുവാക്കളില്‍ മിക്കവാറും അസന്മാര്‍ഗത്തിന്റെ ബീടികുറ്റികള്‍ മുളച്ചു പൊന്താറുണ്ട്...

പെയതൊഴിഞ്ഞ മഴകളില്‍ വെള്ളംകേറിയ എന്റെ മനസ്സില്‍ അവള്‍ പ്രണയത്തിന്റെ പത്തു പൊറോട്ടകള്‍ അടിച്ചു, അവളുടെ വള്ളി പൊട്ടിപോയ മഞ്ഞ പാവടകളില്‍ ഞാന്‍ നീലം മുക്കികൊടുത്ത്. തരിശു നിലത്ത് ഞാറു നടുന്ന പോലെ അവളെന്റെ ഹൃദയത്തില്‍ പ്രേമത്തിന്റെ ഓര്‍ക്കിഡ്‌ തൈകള്‍ നട്ടു പിടിപ്പിച്ചു.. അവസാനം എനിക്കായ്‌ അവള്‍ തുറന്നിട്ട മനസ്സിന്റെ വാതിലുകള്‍ ചിതലരിച്ചു, അതില്‍ ഞാന്‍ ഡി ഡി റ്റി തളിച്ചു കത്തിച്ചു, അതിന്റെ പുകയില്‍ എനിക്ക് ശ്വാസം മുട്ടി, പിനീടാരോ പറഞ്ഞു ഡി ഡി റ്റി ശ്വസിച്ചു ഞാന്‍ സ്വര്‍ഗം പൂകി എന്ന്...


കുല്‍ക്കലൂരിലെ പ്ലാറ്റ്‌ഫോം ഇല്ലാത്ത സ്റ്റേഷനില്‍ ഒറ്റയ്ക്ക് നിക്കുമ്പോ തോന്നിയ വികാരമായിരുന്നു ഒരു പൊറോട്ട കഴിക്കണം എന്ന്.. എന്നാല്‍ നാസയുടെ യൂ എസ 145 പൊറോട്ട എന്നാ ചാര ഉപഗ്രഹം ഒപ്പിയെടുത്ത മയമാക്കന്റെ മക്കനിയിലെ പൊറോട്ടയില്‍ ഡി എന്‍ എ ഘടകത്തിന്റെ ശേഷിപ്പ് കണ്ടെടുത്തതായി പ്രസിദ്ധ ആര്‍ക്കിയോളജി ശാസ്ത്രഞ്ജന്‍ ബോറ്സ്വാനയിലെ "അഗിടോ മുഗരാരി പറ പര" കണ്ടെത്തിയിട്ടുണ്ട്...ഇത് അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ "പൊറോട്ടിക്ക ജുബ്ലിക്ക"യില്‍ വിശദമായി അച്ചുവിന്റെ സുവര്‍ണ്ണ പൊറോട്ട കാലഘട്ടത്തെ വര്ന്നഭ്മായി പരാമര്‍ശിച്ചിട്ടുണ്ട്..

പൊറോട്ട തത്വശാസ്ത്രത്തിന്റെ ആണിക്കല്ലായ "പോറോട്ടിക ജൂബ്ലിക്ക" യും അതിന്റെ രചിയിതാവ് 'അഗിടോ മുഗരാരി പറ പര' ആ ഗ്രന്ഥത്തില്‍ പ്രധിപാധിച്ച വിഷയങ്ങള്‍ നമ്മള്‍ അപഗ്രഥിച്ചാല്‍ കിട്ടുന്ന റിഫ്ലെക്ഷന്‍ ബിറ്റ്‌വീന്‍ പൊറോട്ട ആന്‍ഡ്‌ മൈധ മോള്യുക്യൂള്‍ സിദ്ധാന്ധം പറയുന്നത് ശുഷ്കിച്ച മൈദയും, പഞ്ചസാരയും, മുട്ടയും കൂടിയുള്ള ആശയപരമായ കൂടിച്ചേരലില്‍ പോരോട്ടകാരന്റെ മാസ്സിലുള്ള മര്‍ദ്ധത്താല്‍ അടിച്ചമര്‍ത്തപെട്ട രാസപദാര്‍ത്ഥങ്ങള്‍ പൊറോട്ട കല്ലിന്റെ താപത്തില്‍ കിടന്നു രൂപാന്തരപെടുന്ന ഒരു അമൂല്യ ഉപ ഉപ്നന്നമാണ് കേരളത്തിന്റെ ദേശീയ ഭക്ഷണമായ പൊറോട്ട... അതില്‍ രാസപരമായ മാറ്റങ്ങള്‍ ഇപ്പഴും ആര്‍ട്ടിക്കിലെ സയപ്പ്‌ ശാസ്ത്രഞ്ജര്‍ പരീക്ഷണ വിധേയമാക്കി കൊണ്ടിരിക്കുകയാണ് ...അതിനു ശേഷമേ "പോറോട്ടിക ജൂബ്ലിക്ക" പുതിയ വാള്യം പുറത്തു വരൂ.. അതിനായി നമ്മള്‍ ഇനിയും കാത്തിരിക്കണം
പൊറോട്ട യെ പിന്തുടര്‍ന്ന് എന്റെ മനം പിരട്ടുന്നു.. നമ്മുക്ക് കുറച്ചു കൂടെ താഴോട്ടു ചിന്തിക്കാം

കടലേറ്റും സോസും, കണ്ടു മുട്ടിയത്തില്‍ പിന്നെ പരിപ്പുവടകളെയും പഴംപൊരികളെയും ദുഷ്ടന്മാരായ നമ്മള്‍ മറന്നിരിക്കുന്നു, ഇത് നമ്മളില്‍ മാത്രം കണ്ടു വരുന്ന ആഭാസമല്ല.. ഇത് ആഗോള വല്കരനത്തിനെ ഭാഗമായി കാലഹരണപെട്ടുപോകുന്ന ഒരു പ്രകൃതി അധിശ്ടിധ്മായ പ്രക്രിയയാണ്... പരിപ്പ് വടകളും ഉഴുന്ന് വടകളും ജന്മം കൊള്ളൂന്നതിനു മുന്‍പ് തന്നെ ബോണ്ടയും സുകീനും ജനിച്ചിരുന്നു... കാലത്തിന്റെ കുത്തൊഴുക്കില്‍ ബോണ്ടാകളും സുകീനുകളും, പരിപ്പ് വടകള്‍ക്കും ഉഴുന്ന് വടകള്‍ക്കും വഴി മാറി കൊടുത്ത്... ഇന്ന് നമ്മള്‍ കാണുന്ന കടലേറ്റും പഫ്ഫ്സും ആഗോള കുത്തകയുടെ പരിണിത ഫലമാണ്...നാളെ ഇവക്ക് പകരം ഇന്ന് ദുര്‍ലഭമായി കാണുന്ന പിസ്സകളും ഡോനടസുകളും കൊണ്ട് കേരളം നിറയും...

പോവുന്നു

മനസ്സിന്റെ ചിറകുകള്‍ ഞാനഴിച്ചു വെക്കുന്നു
മരണത്തെ പുല്‍കാനായി.. 
ഇനി പ്രണയത്തിന്റെ ചിറകടികള്‍ കേള്‍ക്കില്ലാ
മരണത്തിന്റെ നിശബ്ദത മാത്രം....
നിശ്ചലമാകുന്നത് നിരാശരായ മനുഷ്യരുടെ
പ്രണയത്തിന്റെ ശവശരീരങ്ങള്‍...

ഹോലോകൊസ്റ്റ്‌

ഞാനും ഹിറ്റ്‌ലറും സുഹൃത്തുക്കളായിരുന്നു...
വിയെന്നയിലെ നാരായണേട്ടന്റെ ചായക്കടയില്‍ നിന്ന് 
ഞങ്ങള്‍ കട്ടനും പരിപ്പുവടയും കഴിക്കും..
ഹിറ്റ്‌ലര്‍ക്ക് പഴം പൊരി ഇഷ്ടമല്ലായിരുന്നു..
മെന്‍ കമ്ഫ് എഴുതുമ്പോ ഞങ്ങള്‍ കഞ്ചാവ് വലിച്ചിരുന്നു...
നാസി ഞങ്ങള്‍ക്കൊരു ഹരമായിരുന്നു...
ജര്‍മ്മനി ഞങ്ങള്‍ക്ക് ഒരു ചന്തയായിരുന്നു...
ജൂതന്മാര്‍ ഞങ്ങള്‍ക്ക് ചവിട്ടി മെതിക്കാനുള്ള
ഹോലോകൊസ്റ്റ്‌നു വേണ്ടിയുള്ള പുഴുക്കളായിരുന്നു..

ഖല്‍ബിലെ തീ

സുറുമയിട്ട കണ്ണുകളില്‍
ഞമ്മള് കണ്ടത് അന്റെ
ഖല്‍ബിലെ മൊഞ്ചാണ്...
വളയിട്ട കജ്ജില്
ഞമ്മള് കേട്ടത് അന്റെ
മുത്തുമണി ചിരികളാണ്...
ദഫ്‌ മുട്ടുണ നെഞ്ചില്
ഞമ്മള് കേക്കാതെ കേട്ടത്
അനക്ക് ഞമ്മളോടുള്ള
അടങ്ങാത്ത സ്നേഹമാണ്....

മൂന്ന് ഒറ്റ വരി കഥകള്‍

വിരഹം
----------------
പരസ്പരം മനസ്സിലാക്കി അവര്‍ നടന്നകന്നപ്പോള്‍ അവര്‍ നടന്ന വഴികളില്‍ പ്രണയത്തിന്റെ പൂക്കള്‍ വിടര്‍ന്നു,

അവന്‍
----------
പിന്നീടൊരിക്കല്‍ അവര്‍ കണ്ടു മുട്ടിയപ്പോള്‍ ആ പ്രണയത്തിന്റെ പൂക്കളെ നോക്കി അവന്‍ പറഞ്ഞു "നമ്മള്‍ പിരിഞ്ഞില്ലായിരുന്നെന്കില്‍ ഈ പൂക്കളെ നമ്മുക്ക് നഷ്ടപെടുമായിരുന്നു".. അത് കേട്ട് അവള്‍ നിരവികാരയായി ഒന്ന് മന്ദഹസിച്ചു...

അവള്‍
---------
അവളുടെയുള്ളിലെ കണ്ണീരിന്റെ നനവ് തട്ടി വിടര്‍ന്ന കണ്ണീര്‍ പൂക്കളെകുറിച്ച് അവനറിയില്ലയിരുന്നു

സത്യപ്രപഞ്ചം...

സത്യങ്ങള്‍ അനുഭവിച്ചറിയേണ്ട ഒരു മാസ്മരിക പ്രപഞ്ചമാണ്, സത്യപ്രപഞ്ചത്തിന്റെ മുങ്ങാം കുഴികളില്‍ ഊളിയിട്ടു രണ്ടു മൂന്നു കൊഞ്ചുകളെ തപ്പിപിടിച്ചു തീയിലിട്ടു ചുട്ടു കൊന്നു വിശപ്പടക്കി ആര്മാധിക്കാനള്ളതല്ല ജീവിതം. ജീവിതത്തിന്റെ നരക ചുഴികളില്‍ വര്‍ണ്ണപൊലിമ തേടിനടന്ന ഒരു അനാഥ ബാലന്റെ മനസ്സ് പോലെ നിഷ്കളങ്കമാവണം നമ്മുടെ മനസ്സ്, എന്നാലേ നമ്മുക്ക് സത്യത്തെ സത്യം പോലെ തിരിച്ചറിയാന്‍ കഴിയൂ...

ഞാന്‍ പറഞ്ഞു വന്നത് അനന്തമായാ സാധ്യതകളെ മുന്‍ നിര്‍ത്തിയുള്ള ആത്മ പ്രശംസ അല്ലാ... നമ്മള്‍ പ്രണയവും സ്നേഹവും മറന്നു ജെവിക്കാന്‍ സത്യം തിരിച്ചറിഞ്ഞു ജീവിക്കാന്‍ പഠിക്കണം...

സ്നേഹത്തിന്റെ ഉഴുന്നുവടകള്‍ അടുക്കി വച്ച് അതിന്‍ ചട്ടിണി ഒഴിച്ചു കളിക്കുന്ന ഗതകാല പ്രണയ കൊഞ്ഞാട്ടകള്‍ അല്ല ജീവിത സത്യങ്ങള്‍.

ജീവിതത്തിന്റെ ഭാരിച്ച ഉന്തു വണ്ടികള്‍ വലിച്ചു നീങ്ങുന്ന പാവങ്ങള്‍ക്ക് ഈ പ്രണയവും മണ്ണാകട്ടയും അറിയില്ല, അവര്‍ക്ക് വിയര്‍പ്പ് നാറിയാല്‍ "ലക്സ്" സോപ്പ് തേക്കാനില്ല, "ആക്സ്" ബോഡി സ്പ്രയും ഇല്ല, മുഖം മിനുക്കാന്‍ "ഫെയര്‍ ആന്‍ഡ്‌ ലവലി" ഇല്ല.

ജീവിതമന്ന ഇരുട്ടില്‍ തപ്പുന്നവര്‍ക്ക് ഒരു "ബ്രയിറ്റ്‌ ലൈറ്റ്" ടോര്‍ച്ച് പോലെയാവണം നമ്മള്‍, അവരെ ഉന്നമനത്തിലേക്ക് ലിഫ്റ്റില്‍ കൊണ്ട് പോവലാവണം നമ്മുടെ കര്‍ത്തവ്യം. പ്രണയമെന്ന ചതിയുടെ വിഡ്ഢിത്തം പുലമ്പുന്ന രാഷ്ട്രീയക്കരവരുത് നമ്മള്‍.. ഞാന്‍ പറഞ്ഞു വന്നത്... നമ്മള്‍ പ്രണയം വിടണം, നമ്മള്‍ കാല്പനികതയുടെ വീട്ടു മുറ്റത്ത് വന്നു കൊഞ്ഞനം കാണിക്കുന്ന സ്കൂള്‍ കുട്ടികളെ പോലെ പെരുമാറരുത്...

സ്ഥായി ഭാവങ്ങളിലേക്ക് തിരിച്ചു പോയി സമൂഹത്തിന്റെ അന്തര്ധാരയിലെ ചെളിക്കുണ്ടില്‍ വീണു സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി തൂലിക ചലിപ്പിക്കുക... ഘോര ഘോരം പ്രസംഗിക്കുക...ജടിതല്‍മായ നൈമിഷിക ജീവിതത്തിലെ പപ്പടങ്ങള്‍ പൊടിച്ചു തൈരും കൂട്ടി ചോറ് ഉണ്ണുക...അച്ചാര്‍ ഉണ്ടെങ്കില്‍ തൊട്ടു നക്കുക....

അവലോസുണ്ട

അവലോസുണ്ട നിത്യേതെ ഭുജിപ്പൂ നീ എപ്പഴും
നിത്യം ശോഭനം യവ്വനം ദുന്ദുഭി...
വരിക നീ എന്നില്‍ പ്രാണനായി ജുഗ്ജുഗി
അവിടെയി ജന്മങ്ങള്‍ പൂവിടും ജുഗ്ജുഗി...

ഇനിയും നിനക്ക് വേണ്ടി കാത്തിരിക്കുന്നു

ഈ നീല രാവില്‍ തെളിഞ്ഞ മാനത്ത് ഞാന്‍ കണ്ടതൊക്കെയും നിന്റെ ചിരികളായിരുന്നു, അങ്ങിങ്ങ് മിന്നുന്ന നക്ഷത്രങ്ങള്‍ക്കിടയില്‍ നീ മാത്രം തെളിഞ്ഞു നില്‍ക്കുന്നു, ഈ രാമായണ മാസത്തില്‍ ഞാന്‍ കാണുന്ന സ്വപ്നങ്ങിളില്‍ നിന്റെ കാലൊച്ചകള്‍ മാത്രം. നിന്റെ ചിരികളില്‍ വീര്‍പ്പുമുട്ടുന്ന എന്റെ സ്വപ്‌നങ്ങള്‍ മാത്രം.. ഇനിയും നിനക്ക് വേണ്ടി കാത്തിരിക്കുന്നു....

ദൈവത്തെ തിരയുന്നവര്‍ക്ക്

പരബ്രഹ്മം തിരഞ്ഞു ഞാന്‍
നിന്‍ പുല്ലാംകുഴലില്‍‍...
കിട്ടിയതോ വെറും
നാദ വീചികള്‍...
പരബ്രഹ്മം തിരഞ്ഞു ഞാന്‍
നിന്റെ ശിലാ ഗ്രഹത്തില്‍....
പോരുളരിഞ്ഞു തന്നതോ
ശോകമാമം  വെറും കരിങ്കല്‍ ചീളുകള്‍...
പരബ്രഹ്മം തിരഞ്ഞു ഞാന്‍
പമ്പയില്‍ പോയി....
കുളിരായി പരന്നു ഈ
ദേഹത്തില്‍ പുണ്യതീര്‍ത്ഥ മാലിന്യം ‍..
പരബ്രഹ്മം തിരഞ്ഞു ഞാന്‍
എന്നിലേക്ക് നോക്കി..
അഴകായ്‌ കണ്ടു ഞാന്‍
എന്‍ ദിവ്യമീ ജീവിതം...

നിശാ ശലഭങ്ങള്‍

മൃതിയുടെ അന്തരങ്ങങ്ങളില്‍ ചോര മണത്ത് കിടക്കുന്ന ജനവാതിലുകള്‍ തുറന്നിട്ടപ്പോള്‍ പാറിപോയത് ഞാന്‍ കുന്നു കൂട്ടി വച്ച എന്റെ സര്‍ഗതമാഗതയുടെ നിശാ ശലഭങ്ങള്‍ ആയിരുന്നു...

സ്വപ്നച്ചിറകേറി കിങ്ങിണിക്കുട്ടിക്ക് വേണ്ടി

കഥകള്‍ മുഴുമിക്കാതെ നമ്മള്‍ അകലുമ്പോള്‍, കരയുന്ന കണ്ണിന്റെ കണ്ണീരില്‍ മുങ്ങി എന്റെ മനസ്സ് പിടയുന്നത് നീ കാണുന്നില്ലേ? നീ നിന്നിലേക്ക് അകന്നു നിന്നപ്പോള്‍ ഞാനറിയാതെപോയത് എന്റെ മനസ്സിലെ നിന്നോടുള്ള സ്നേഹമായിരുന്നു....

മറന്നതൊക്കെയും ഇനിയും ഓര്‍മിചെടുക്കാന്‍ നിമ്ഷങ്ങളാകുന്ന സമയത്തെ കൂടെ എന്റെയുള്ളിലെ നിന്നോടുള്ള സ്നേഹം എന്നെ അനുവദിക്കുന്നില്ല. വാക്കുകളില്‍ നീ തീര്‍ക്കുന്ന ഈ മായ കാഴ്ചയില്‍ മേഘങ്ങള്‍ തട്ടി തടഞ്ഞു വീഴുന്നതിനു എത്രയോ മുന്‍പേ ഞാന്‍ നിന്നെ സ്നേഹ്ചിരുന്നു. ഇപ്പോഴും സ്നേഹിക്കുന്നു.. ഞാന്‍ സൂക്ഷിച്ച നിന്റെ സ്നേഹവും, നിന്റെ ചിരികളും മാത്രമാണ് ഇന്നെന്റെ മനസ്സില്‍... നമ്മുടെ ഇടയില്‍ പകല്‍ പോലെ നിഴലിച്ചിരുന്ന നമ്മുടെ മൌനത്തിനും പോലും എന്ത് ഭംഗി ആയിരുന്നു.. ഞാനും നീയും നമ്മുടെ ഇടയില്‍ ഇരമ്പുന്ന സ്നേഹകടലില്‍ ഒറ്റപെട്ടു പോയതാണോ അതോ നമ്മളായി നമ്മെ ഒറ്റപെടുതിയതോ? ജീവിതത്തില്‍ തെറ്റും ശരിയും അണിയിച്ചൊരുക്കി ദൈവം സമൂഹത്തെ സൃഷ്ടിച്ചു നമ്മെ അകറ്റുന്നു, അകറ്റാന്‍ ശ്രമിക്കുന്നു. നമ്മള്‍ തമ്മില്‍ സ്നേഹിച്ചതാണോ നമ്മടെ തെറ്റ്?

ഇപ്പൊ സ്നേഹസൌഹൃദം പോലും, ബന്ധങ്ങളെ വളച്ചൊടിക്കാന്‍ മനസ്സിന്റെ നിറമറ്റ വികാരങ്ങളെ പിടിച്ചു നിര്‍ത്താന്‍ നീ കാണിക്കുന്ന വ്യഗ്രത ആര്‍ക്കു വേണ്ടിയാണ്...

പറയാന്‍ മറന്നത്

പറയാതെ നീ എനിക്ക് 
സ്നേഹം തന്നു...
സ്വപ്നങ്ങളിലെ മഴവില്ലില്‍ 
നമ്മള്‍ ചേര്‍ന്നിരുന്നു... 
അതിലെ നിറങ്ങളില്‍ 
നമ്മള്‍ കൂട് കൂട്ടി...
ചിരിയില്‍ മഴയില്‍ 
നമ്മള്‍ നനഞ്ഞു നിന്നു....
കുളിരില്‍ ചൂടായി
നീ അടുത്തു നിന്നു...
എന്റെ നിശ്വാസങ്ങളില്‍  
നീയെനിക്ക് മധുരം തന്നു....
ഞാനറിയാതെ എന്നെ
ഞാന്‍ മറന്നു പോയി....

ദൈവത്തിന്റെ നിസ്സഹായാവസ്ഥ

കീലേരി അച്ചു

അതിക്രൂരനും കൊടും ഭീകരനുമായ ഗുണ്ട..അരയിലൊളിപ്പിച്ച പേനാക്കത്തികൊണ്ട് വാഴക്കുല വരെ വെട്ടിയിടുന്ന ഭയങ്കരന്‍.. കോളേജ് കുമാരികളുടെ ഉറക്കം കെടുത്തുന്ന സ്വപ്ന സുന്ദരന്‍.. കവിത എഴുതി കവിളോട്ടിയ മുഖം. ആരെയും കൂസാത്ത നടത്തം, പക്ഷെ ഈ കൊടും ഭീകരനിലും തിളങ്ങുന്ന ഒരു ഹൃദയമുണ്ട്.. അതിനെയാണ് ജനങ്ങള്‍ക്ക്‌ പേടി... രണ്ടാഴ്ച വരെ കഴുകാത്ത ചെക്ക് നീല കൈലിയും..മുകളിലത്തെ നാല് ബട്ടന്‍സ് തുറന്നിട്ട ഷർട്ടുമാണ് യൂണിഫോം..

വിവരണം
-------------------
ഞാന്‍ ജീവിത യാദൃശ്ചികതകളില്‍ വഴി മുട്ടി നിക്കാതെ പ്രയാണം തുടരുന്ന ഒരു ഏകാന്ത പഥികന്‍, ജന്മ മൂല്യങ്ങളുടെ തുറ തേടി അലയുന്ന ഏകാന്തതയെ പ്രണയിച്ച ഒരു കാല്പനിക ചിന്തകന്‍, ഇരുളും വെളിച്ചവും സ്വാംശീകരിച്ച് നടത്തുന്ന ഒരു ഒറ്റയാള്‍ പട്ടാളം, കീലേരി അച്ചു....

ലോക സാഹിത്യത്തിന്‍റെ അവതല്‍ പ്രക്രിയകളെ സല്ക്രോപനം നടത്തിയ അഭിനവ എഴുത്ത് കാരനാണ് ഈ കീലേരി.

ആഗോള സാഹിത്യത്തിന്‍റെ നൂല്‍പാലങ്ങളിള്‍ വിജ്രിബിച്ചു നില്‍ക്കുന്ന ഒരു ജനതയുടെ ആത്മാവിഷ്കാരമാണ് എന്റെ ജീവിതം, അതില്‍ കൈത്താങ്ങായി നില്‍ക്കുന്ന പച്ച മനുഷ്യരുടെ സാഹിത്യ ഹൃദയമാണ് എന്റെ സംസ്കാരം..

എന്റെ ഉച്ചാസ പ്രക്രിയകള്‍ അഗാതസാഹിത്യത്തിന്റെ നീല താമരകള്‍ വിരിഞ്ഞ പൊട്ടകുളത്തില്‍ നിറഞ്ഞു തുളുംബുകയാണ്..

എന്റെ മനോവിചാരം ആധുനിക സാഹിത്യത്തില്‍ ശ്വാസം മുട്ടി നിക്കുന്ന കാവിലമ്മയുടെ കരാള ഹസ്തത്താല്‍ രൂപം കൊണ്ട സാഹിത്യ ബ്രഹ്മാണ്ടാത്തില്‍ വിരാജിക്കുകയാണ്..

ഞാന്‍ ആര്‍ത്തിയോടെ ഭക്ഷിക്കുന്നത് ദൈവസ്നേഹമില്ലാത്ത മനുഷ്യരുടെ ചേതനയറ്റ വികാരങ്ങളും ദൈവത്തിന്റെ കാരുണ്യം തിരിച്ചറിയാനാകാത്ത അന്ധര്മാരുടെ വിക്രീടിത തമാശകളുമാണ് .

ഇപ്പൊ ദൈവത്തിന്റെ നിസ്സഹായാവസ്ഥ എനിക്ക് തിരിച്ചറിയാം... ഇപ്പോള്‍ ദൈവം എന്റെ മുന്നില്‍ ഒചാനിച്ചു നിക്കുന്നു..

ഹോ...എനിക്ക് ചിരിക്കണം...

ഹ് ഹ ഹ ഹ് ഹ

നീ ചിരിച്ചപ്പോള്‍

ഓര്‍മകളുടെ സങ്കടങ്ങള്‍ക്ക് 
വേദനയുണ്ടായിരുന്നു....
നീ പറയാതെ പറഞ്ഞതെല്ലാം
ഞാന്‍ കേട്ടുകൊണ്ടിരുന്നു....
ദുഖങ്ങളെ കണ്ണീരിലാഴ്ത്തി
നീ ചിരിച്ചപ്പോള്‍...
കരയാന്‍ മറന്ന എന്റെ
കണ്ണുകളെ മനസ്സ് ശപിച്ചു...
മനസ്സിന്റെ വേദനകള്‍ക്ക്
സങ്കടങ്ങളില്ലയിരുന്നു....
ഓര്‍മകളോടപ്പം എന്റെ
മനസ്സും മൃതിയടഞ്ഞിരുന്നു ....

മഴയില്‍

മിഴികള്‍ കഥ പറഞ്ഞപ്പോഴും, സ്വപ്നങ്ങളില്‍ ചിരിച്ചപ്പോഴും അവര്‍ മനസ്സിലാക്കിയിരുന്നില്ല അവരുടെ മന്നസിലെ നിഗൂഡതകള്‍ എന്താണെന്ന് ... പിന്നീടെപ്പോഴോ വന്ന മഴയില്‍ അവര്‍ നനഞ്ഞപ്പോള്‍, അവര്‍ അറിയാതെ ചേര്‍ന്ന് നിന്നപ്പോള്‍ തോന്നിയ മനസ്സിന്റെ സന്തോഷത്തെ അവര്‍ പേരിട്ടത് പ്രണയം എന്നായിരുന്നു....

പൊട്ടകുളത്തിലെ ഫണീന്ദ്രന്‍...

പൊട്ടകുളം കുറെ ചൊറിതവളകളുടെ കുത്തകയല്ല, ദൈവസ്നേഹം ആര്‍ക്കും വീതിച്ചു തന്നിട്ടുമില്ല, പക്ഷെ സര്‍ഗത്മാഗത നല്ല മനസ്സിന്റെ സുഗന്ധമാണ്. അത് സത്യമാണ്.. അത് മൂക്കിനു ശക്തിയുള്ളത് പോലെ നിര്‍വചിക്കാം, വായക്കു പുലഭ്യം പറയാം..

ഇന്ന് നിന്റെ ജന്മദിനം

ജന്മാന്തര പ്രണയത്തിന്റെ അലയൊലികള്‍ അടങ്ങുന്നില്ല
മനസ്സ് പൂവണിഞ്ഞു
ചിരികളില്‍ വസന്തം വിടര്‍ന്നു
അവളെനിക്ക് നിശ്വാസമാണെന്ന് തിരിച്ചരിഞ്ഞതുമുതല്‍ അണയാതെ സൂക്ഷിക്കുന്ന എന്റെ പ്രണയം ഇത്, പക്ഷെ ഇത് ചെറിയ ഒരു കാത്തിരിപ്പ്,
പക്ഷെ കാത്തിരിപ്പിന് യുഗങ്ങളുടെ ദൂരമോ, കാത്തിരിക്കുന്നു നിനക്ക് വേണ്ടി...
ഇന്ന് നിന്റെ ജന്മദിനം, ആശംസകള്‍
കാത്തിരിക്കുന്നു നിനക്ക് വേണ്ടി...

നാളെകള്‍

ഇനിയും നാളെകള്‍ പുലരാന്‍ വേണ്ടി കാത്തിരിക്കുന്ന വരണ്ട ജന്മങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക്... ലജ്ജയില്ലാത്ത മറയില്ലാത്ത ഈ ജീവിതം ആര്‍ക്കു വേണ്ടി, എപ്പോഴും നിലക്കാന്‍ വേണ്ടി തയ്യാറായ ഹൃദയമിടിപ്പിനിടയില്‍ നീ കടന്നു വന്നപ്പോള്‍ തോന്നിയ വികാരമാണ് എന്റെ സ്നേഹം.... അതെന്നും നിനക്ക് വേണ്ടി ഞാന്‍ കാത്തു വെക്കും...

നീലാകാശം

നീല നക്ഷത്രങ്ങള്‍ 
ചിരിച്ചുറങ്ങി....
ഇരുള്‍ മാറി 
പകല്‍ വന്നു....
വെളിച്ചം വിതറി 
അവള്‍ വന്നു...
ഓളങ്ങള്‍ മിന്നി 
ചിരിച്ചു നിന്നു...
നീലാകാശം 
തെളിഞ്ഞു നിന്നു....
എനിക്കായ്‌ അവളിന്നും 
കാത്തു നിന്നു...
അവളുടെ ചിരിയല്‍ 
ഞാന്‍ വീണുടഞ്ഞു....

ഗൂഗിള്‍ പ്ലസ്‌

തെളിഞ്ഞ ആകാശം കാണിച്ചു ദൈവം എന്നോട് പറഞ്ഞു, "നിനക്ക് ഇഷ്ടമുള്ള അത്രേം സ്ഥലം എടുത്തോളു", 

ഞാന്‍ ദൈവത്തെ നോക്കി പുച്ഛത്തോടെ ചിരിച്ചു. 

"ദൈവമേ നീയെനിക്ക് ഭൂമിയെ അധികാരപെടുത്തി, അതില്‍ നീയെനിക്ക് മഴയെ തന്നു, പ്രണയം എന്നില്‍ എന്റെ ആത്മാവില്‍ കുത്തി നിറച്ചു.. 

അതൊന്നും പോരാഞ്ഞ് പിന്നെ നീ സുക്കര്‍ബര്‍ഗ് എന്നെ പിശാചിനെ കൊണ്ട് ഫേസ്ബുക്ക്‌ ഉണ്ടാക്കി, ഞാനതില്‍ വിരുത് കാണിക്കാന്‍ ഫെക്‌ പ്രൊഫയലുകള്‍ ഉണ്ടാക്കി. ഞാന്ന്ജൂലുകള്‍ മുതല്‍ ഐശ്വര്യരായികള്‍ വരെ പൂണ്ടു വിളയാടുന്ന ആ മൂഞ്ചിബുക്കില്‍ നീയെന്നെ തളച്ചിട്ടു... എനിക്കിതില്‍ കൂടതല്‍ ആയോന്നും ചെയ്യാനില്ല, എനിക്ക് മടുത്തു..."

ഞാന്‍ ഇങ്ങിഗനെ വായഅലച്ചു പറഞ്ഞു... ദൈവം പെട്ടെന്ന് എസ്കേപ് ആയി...ഞാന്‍ ആരെക്കെയോ പ്രാകി മടങ്ങി....

അധികം താമസിയാതെ താമസിയാതെ ദൈവം ഗൂഗിള്‍ പ്ലസ്‌ ഉണ്ടാക്കാന്‍ ഓര്‍ഡര്‍ കൊടുത്തു..

Debate

കീലേരി അച്ചു
അഖില ലോക ഫെക്കുകളെ സംഘടിക്കുവിന്‍, Fake it, Till you Make it. ഇതാകട്ടെ എന്റെയും നിങ്ങളുടെയും മുദ്രവാക്യം, ഫെക്കുകള്‍ വിരജിക്കട്ടെ, കിഴക്കിന്റെ വെള്ള കോട്ടകളില്‍ വെള്ളിടി വെട്ടട്ടെ. ഞാനും നിങ്ങളുമാകുന്ന ഫെക്കുകള്‍ ഈ ഗ്രൂപ്പുകളാകുന്ന ഗ്രൂപ്പുകളില്‍ തെണ്ടിയും തോണ്ടിയും നിങ്ങളുടെ വരവറീക്കുക.അഖില ലോക ഫെക്‌ രാജ്യം കെട്ടിപടുക്കാന്‍ നിങ്ങളെല്ലാവരും ആരോഹാത്രം ഒര്ജിനലുകളെ ഉപേക്ഷിച്ചു കമന്റ്‌വിന്‍. ഇനിയുള്ള നാളുകള്‍ നമ്മുടെതാകട്ടെ.

Aneesh Peringanadu
ഇതൊന്നും ഇവിടെ എറിക്കില്ല....വിപ്ലവം ഇടാന്‍ ഇത് കാറല്‍മാര്‍ക്സിന്റെ ഗ്രൂപ്പ്‌ അല്ല.ഇവിടെ സോഷ്യലിസം ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി എട്ടില്‍ വന്നതാ..

താത്രി കുരിയേടം
സ്വന്തം ഐഡന്റിറ്റി വെളിപ്പെടുതത എത്രയോ മന്യന്മ്മാര്‍ ഈ കുഴിയില്‍ ഉണ്ട്. അവരൊക്കെ ഫാദര്‍ നു ഉണ്ടായവര്‍ അല്ല എന്ന് പറയുന്നവന് എത്രയോ ഫകെ ഐ ഡി കല്‍ ഉണ്ട്. സ്വന്തമായി ഒരു ഫകെ ഐ ഡി ഇല്ലാത്ത ഒരാള്‍ അത് എഴുതിയിരുന്ന്നു എങ്കില്‍, എത്രയോ നന്നായിരുന്നു. ഇതു വേറെ ആരോടും അല്ല,വിബിനോട് aanu

കീലേരി അച്ചു >> Aneesh Peringanadu,
വിപ്ലവം എല്ലാവര്‍ക്കുമാവം, ഈ ഫെക്കായ എനിക്കും...

Aneesh Peringanadu >>കീലേരി അച്ചു
വിപ്ലവരഹിതമായ സ്വര്‍ഗം അതാണ്‌ അച്ചു വാരിക്കുഴി.നിരന്തരമായ വിപ്ലവങ്ങള്‍ക്കും ജീര്‍ണ്ണതകള്‍ക്കും സ്ഥാനഭ്രംശങ്ങള്‍ക്കും ഒടുവില്‍ ആളുകള്‍ സമന്മാര്‍ ആകുന്ന ഒരു പോയിന്റ്‌ വരും...(തിയറിയില്‍)അതിനെക്കുറിച്ച് മാര്‍ക്സ്‌ വര്‍ഗ സമരങ്ങള്‍ അവസാനിക്കുന്ന ദിനം എന്ന് പറഞ്ഞിരിക്കുന്നു.അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത് ബൊളീവിയ ...............

കീലേരി അച്ചു >>അനീഷ്‌
നീ ഇത്രത്തോളം കാല്പനിക്ന്‍ ആണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല, ബൊളീവിയയിലെ പ്രശ്നങ്ങള്‍ എനിക്കറിയില്ല, പക്ഷെ ഉഗാണ്ട അവിടെ നടന്നത് സാധാരണ ഞങ്ങളുടെ ഐഡന്റിറ്റി ക്രയിസിസ്‌ ആയിരുന്നു, കറുത്തവനും വെളുത്തവനും തമ്മില്‍ തമ്മില ആപേക്ഷിക സിദ്ധാന്ത യുദ്ധമായിരുന്നു, അതില്‍ ജയിച്ചതോ തീവ്രവാദികളും, ഞാന്‍ പറഞ്ഞു വന്നത് ............................ ..........

Aneesh Peringanadu >>കീലേരി അച്ചു
അവിടെ നടന്നത് സമദൂര സിദ്ധാന്തങ്ങളുടെ പച്ചയായ ലംഘനം ആയിരുന്നു. വെളുത്തവനും കറുത്തവനും തമ്മിലുള്ള വടംവലിയില്‍ ജീവിതം നഷ്ട്ടപ്പെട്ടു അഭയ സ്ഥാങ്ങള്‍ ഇല്ലാതെ ആയത് ഇരുനിറം ഉള്ള കോടിക്കണക്കിനു ജനങ്ങള്‍ക്കാണ് .അവര്‍ തീവ്രവാദികള്‍ ആയതില്‍ അവരെ കുറ്റം പറയാനില്ല.ഇതിനെ ആണ് ആചാര്യന്മാര്‍ വൈരുധ്യാല്മക ഭൌതിക വാദം എന്ന് പറഞ്ഞത്.പക്ഷെ ഉത്തരാധുനിക യുഗത്തില്‍ ഇതിനെ SURVIVAL OF THE FITTEST അഥവാ കരുത്തരുടെ അതിജീവനം എന്ന് പറയുന്നു.സൌന്ദര്യം ആപേക്ഷികമായ നുണ ആയിരുന്നു എന്ന് അവര്‍ വിശ്വസിച്ചിരുന്നില്ല...ഇതിനു കടകവിരുദ്ധമായി ആണ് ബൊളീവിയില്‍.............

കീലേരി അച്ചു >>Aneesh Peringanadu
തീവ്രാധികള്‍ ആരും ജന്മങ്ങളായി ഡെഡ്ബോടികളെ പ്രണയിക്കുന്നില്ലാ, തീവ്രവാദികള്‍ക്ക് അറിസ്ട്രോട്ടിളിനെയും അറിയില്ല, ക്യോവിട്ട്യെയും അറിയില്ല, പക്ഷെ ഉഗാണ്ടയില്‍ രണ്ടു ദിവസമായി നടക്കുന്നു ജന്മാന്തര യുദ്ധം പെരിസ്ട്രോയിക്കയുടെ സ്വാധീനം കൊണ്ടല്ല, അവിടെ മണ്ണിനു ചോരയോട് പ്രണയം, ബുള്ളറ്റിന് തോക്കിനോട് ഈര്‍ഷ്യയും. ഇതിന്റെ പക പോക്കലാണ് ഇന്ന് നടക്കുന്ന അസ്വമത്വ ബഹിരാകാശ ധ്വംസനം.. ഞാന്‍ പറഞ്ഞു വന്നത് ............................ ..........

Aneesh Peringanadu >>കീലേരി അച്ചു
സ്വത്വം നഷ്ട്ടപ്പെട്ടു മുതലാളിത്തത്തിന്റെ ജിഹ്വകളായി പ്രവര്‍ത്തിക്കേണ്ടി വന്നതില്‍ എന്തിനു പെരിസ്ട്രോയിക്കയെ പറയുന്നു.ബുള്ളറ്റിന് തോക്കിനോട് ഈര്‍ഷ്യ തോന്നും എന്നും മണ്ണിനു ചോരയോട് പ്രണയം തോന്നും എന്നും ആചാര്യന്മാര്‍ പ്രവചിച്ചിരുന്നു.വര്‍ഗസമരത്തിന്റെ തീതൈലങ്ങള്‍ തെറ്റിച്ച മനസുകളില്‍ ഗ്ലാസ്നോസ്റ്റ് കുത്തിനിരച്ചത് നിങ്ങള്‍ അല്ലെ?സ്ലാവ്‌സ്‌, സ്ലോവനീസ്‌, ഫ്‌ളെമിംഗ്‌സ്‌, ഫിന്‍സ്‌, കോര്‍സിക്കന്‍സ്‌, ഡെയ്‌ന്‍സ്‌, സെര്‍ബ്‌സ്‌, മാഗ്യാര്‍സ്‌ ഇതൊക്കെ അല്ലെ അവിടുത്തെ അടിസ്ഥാന പരമായ പ്രശനം.ഉല്‍പാദന പ്രക്രിയയുടെ പരിസരങ്ങളിലുല്‍ഭൂതമാകുന്ന വര്‍ഗബന്ധത്തിന്റെ സ്ഥായിപരതയെ നിരാകരിക്കുന്നതു എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല................

കീലേരി അച്ചു >>Aneesh Peringanadu,
സ്ലാവ്‌സ്‌, സ്ലോവനീസ്‌, ഫ്‌ളെമിംഗ്‌സ്‌, ഫിന്‍സ്‌, കോര്‍സിക്കന്‍സ്‌, ഡെയ്‌ന്‍സ്‌, സെര്‍ബ്‌സ്‌, മാഗ്യാര്‍സ്‌ എന്നെ ത്വാതികച്ചര്യമാരുടെ പിന്‍ മുരക്കരായ എട്ഗ്ലെ മുട്ലിന്‍, ബാക്വട സിപ്ലായോ, മോകിത പരചൂനി എന്നിവരുടെ സ്വാതികമായ ഗര്‍ഭചൂക സിദ്ധാന്തങ്ങളുടെ പാര്‍ശ്വഫലങ്ങളില്‍ ഊ ഊ ഊന്നി നില്‍ക്കുന്ന സമരമുറ സ്വീകരിച്ചിരുന്ന അവരുടെ മേല്കൊയ്മയിലാവരുത് മ്ലേച്ച സംസ്കാരത്തിന്റെ കറയൂറ്റ്ല്‍, ഫ്രാന്‍സിലേയും എത്യോപിയിലെയും അമ്പരച്ചുംബികളില്‍ വിശ്രമിക്കുന്ന അധകൃത കുത്തക മുതലാളിമാരുടെ ഫ്യൂടല്‍ അഭിനിവേഷ്മാകരുത് കറുത്ത വര്‍ഗക്കരോട് നിങ്ങള്‍ കാണിക്കുന്ന ഒട്ടുപാല്‍ പരാക്രമമം, നന്മയും തിന്മയും കോര്‍ത്തിണക്കി, അടിമകളെയും ഉടമകളെയും വേര്‍തിരിക്കാതെ കാലാകാലങ്ങളില്‍ നിലനിന്നു പോന്ന ആര്‍ഷ ഉഗാണ്ട സംസ്കാരം അത് മാത്രമാണ് ഞങ്ങളുടെ ലക്‌ഷ്യം, അത് മാത്രമാണ് ഞങ്ങളുടെ സ്വപ്നം...

Aneesh Peringanadu >>കീലേരി അച്ചു
മൂന്ന് തരത്തിലുള്ളതായിരുന്നു ഞങ്ങളുടെ ശ്രമങ്ങള്‍. ഒന്ന് - തുറന്ന സമീപനം (ഗ്ളാസ്നോസ്ത്), രണ്ട് - പുനസംഘടന (പെരിസ്ട്രോയിക്ക) മൂന്ന് - സാന്പത്തിക വികസനം ത്വരിതപ്പെടുത്തല്‍ (ഉസ്കോറിനൈ)ഉഗാണ്ടയില്‍ ദേശീയത പ്രതിലോമപരമായ സ്വത്വരാഷ്‌ട്രീയമാണ്‌. അവിടുത്തെ ആസ്‌ട്രലോയിഡ്‌, പ്രോട്ടോ-ആസ്‌ട്രലോയിഡ്‌, നെഗ്രിറ്റോ വംശങ്ങളും സെമിറ്റിക്‌, ഹെമിറ്റിക്‌ വിഭാഗങ്ങളും -സാമ്പത്തിക താല്‌പര്യങ്ങളുടെ ശക്തിബന്ധങ്ങളാല്‍ റിവിഷനിസം അനുഭവിക്കുന്നു .അത് മാറ്റാന്‍ എന്ത് സ്വീകരിച്ചു നിങ്ങള്‍ ?...........

കീലേരി അച്ചു >>Aneesh Peringanadu :
നെഗ്രിറ്റോ വംശങ്ങളും സെമിറ്റിക്‌, ഹെമിറ്റിക്‌ വിഭാഗങ്ങളും തമ്മിലുള്ള വിഭാകിയത മുതലെടുത്ത ഞങ്ങള്‍ "മോക്കസ്ട ടാവനോതിസ്" എന്നാ മൂപ്പന്റെ മകളായ "എരിത്രോ മകത കുടുസ" യുടെ പിന്നില്‍ അണിനിരന്നു. "എരിത്രോ മകത കുടുസ" മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ വിഘടന വാദികള്‍ ഓടിപ്പോയത് ജാക്ക് രബ്ബിറ്റ്‌ സ്ലിമ്സില്‍ ആയിരുന്നു, പെരിസ്ട്രോയിക്ക (പുനസംഘടന) യുടെ ഫലമായി വത്തിക്കാനില്‍ ഉള്തിരിഞ്ഞു വന്ന വിവേചന മുന്നണി അവിടുത്തെ ആസ്‌ട്രലോയിഡ്‌, പ്രോട്ടോ-ആസ്‌ട്രലോയിഡ്‌, നെഗ്രിറ്റോ വംശങ്ങളും സെമിറ്റിക്‌, ഹെമിറ്റിക്‌ വിഭാഗങ്ങളുംനൂറ്റാണ്ടുകളായി കൈവശം വച്ച മേട്ടീരിയളിസ്റിക് സ്വത്ത്ക്കള്‍ ഞങ്ങള്‍ സ്വാംശീകരിച്ച് ഉഗാണ്ടയിലെ എല്ലാ വര്‍ഗക്കാര്‍ക്ക് വേണ്ടിയും വീതിച്ചു നല്‍കി..

Aneesh Peringanadu >> കീലേരി അച്ചു
എരിത്രോ മകത കുടുസയില്‍ നിന്ന് ആശയപ്രപഞ്ചത്തിന്റെ രൂപം കൊള്ളൽ - മനുഷ്യ മനസ്സിന്റെ പ്രവർത്തനങ്ങളും മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധത്തിലൂടെയുണ്ടാകുന്ന വിശ്വാസം, സംസ്കാരം, രാഷ്ട്രീയം തുടങ്ങിയവയുടെ വളർച്ച - എങ്ങനെയാണെന്ന് വിശദീകരിക്കുവാൻ നിങ്ങള്‍ക്ക് കഴിഞ്ഞില്ല. ഭൌതികേതരമായ കാര്യങ്ങളൊന്നും യാഥാർത്ഥ്യമല്ലെന്ന നിലപാടാണ് മോക്കസ്ട ടാവനോതിസ് എടുത്തത് . അതിഭൌതികവാദം എന്നറിയപ്പെട്ട ഈ നിലപാട് ഭൌതികവാദത്തിലെ ഒരു ദൌർബല്യമായിരുന്നു. ഈ ദൌർബല്യം പരിഹരിച്ച്, വൈരുദ്ധ്യവാദത്തിന്റെ പ്രയോഗത്തിലൂടെ, ഭൌതിക പ്രപഞ്ചവും ഭൌതികേതര പ്രപഞ്ചവും (ആശയ പ്രപഞ്ചം) തമ്മിലുള്ള പരസ്പരബന്ധം, ശാസ്ത്രീയമായി വിശദീകരിക്കാൻ കഴിഞ്ഞു എന്നതാണ് ഞങ്ങളുടെ വിജയം ....

കിഴക്കേവേലി കിഴക്കേവേലി
കൊളോണിയസത്തില്‍നിന്നും കാര്‍ക്കൊടകത്വത്തില്‍നിന്നും മുക്തമായ പ്രശാന്ത മായ ഒരു ചിന്ത സരണിയാണ് നമുക്കാവശ്യം . അതില്‍ ഫ്രോടുകള്‍ എന്നോ തനതെന്നോ ഉള്ള യാതൊരു വകതിരിവും ഇല്ലാത്ത ഒരു ഉട്ടോപ്യന്‍ പ്രായോഗീക മനോഭാവമാണ് നമ്മള്‍ വളര്ത്തിയെടുക്കെണ്ടത്.

കീലേരി അച്ചു >> Aneesh Peringanadu
ഇതും കൂടെ അനീഷ്‌; ചുമ്മാ, ആശയപരമായി ചിന്താശേഷിയുള്ള മനുഷ്യരുടെ സ്വപ്‌നങ്ങള്‍ അപഗ്രദിക്കുമ്പോള്‍ ഉണ്ടാവുന്ന മൂല്യ ശോഷണം വെറും സ്വാഭാവികം, ഞാനും ഞാനെന്ന ഭാവവും അതില്‍ വിരാജിക്കുന്ന ഉള്കണ്ടാകളും അതിന്റെ വര്‍ഗ സ്വഭാവമായ ജയ ജയ ചിന്തകളുമാണ് മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നത്. നിസ്വര്ത്മായ സമീപനവും വിനയ പൂര്‍വമായ പെരുമാറ്റവും അച്ചടക്കവുമാന് മനുഷ്യനെ അല്ലെങ്കില്‍ വ്യക്തിയെ മറ്റൊരു വ്യക്തിയില്‍ നിന്ന് വേര്‍തിരിക്കുന്നത്. മനുഷ്യന്റെ ചിന്തയുടെ വകബേധങ്ങളില്‍ മറ്റുള്ളവന്റെ ഉണ്മൂലനന്‍ങ്ങള്‍ മാത്രം ആര്‍ത്തിയോടെ ആഗ്രഹിക്കുന്ന വെറും ചാവേറുകളായ വെറും ബദ്ധവൈരികള് നമ്മള്‍‍, വൈരുദ്ധ്യവാദത്തിന്റെ പ്രയോഗത്തിലൂടെ, ഭൌതിക പ്രപഞ്ചവും ഭൌതികേതര പ്രപഞ്ചവും (ആശയ പ്രപഞ്ചം) തമ്മിലുള്ള പക പോക്കല്‍ ഇന്നും നമ്മള്‍ തുടരുന്നു.. അതിന്റെ പ്രയോഗിത മനസ്സിലാക്കിയാല്‍ എല്ലാവരും ചിന്തിക്കും വിജയത്തെ പറ്റി..

കിഴക്കേവേലി കിഴക്കേവേലി >> to all
അച്ചുവേട്ടന്റെ ആത്യന്തികമായ വരട്ടു ചിന്താഗതോയോടു ഉപരിപ്ലവമായ ഒരു വികര്‍ഷണം ഉണ്ടെങ്കിലും ആത്യന്തികമായി ഞാന്‍ അതിനെ പിന്താങ്ങുന്നു . അതില്‍ ഞാന്‍ അക്ഷന്തവ്യനും ആഹോരാത്രം അദ്വാനിക്കുന്നവനും മനുഷ്യമാനസാക്ഷിയുടെ കണ്ണില്‍ വളരെ ഉള്പതിഷ്ണുവും ആയതിനാല്‍ നമുക്ക് ഇത് ഇവിടെ ഇങ്ങനെ സംഹാരിക്കാം ..അച്ചുവേട്ടന്റെ സ്വിദാന്തങ്ങള്‍ എന്റെതുമായി ആത്യന്ദികം ആയി ചില ഘട്ടങ്ങളില്‍ പൊരുത്തപ്പെടുന്നു

കീലേരി അച്ചു 
ആസൃക്കള്‍ പൊഴിഞ്ഞു
ഗബക പുകഞ്ഞു
ഗസരായിലെ പൂകള്‍ വിരിഞ്ഞു
എല്ലാരും പരിപ്പ് വട കഴിച്ചു പിരിഞ്ഞു...