സ്വപ്നങ്ങളുടെ ശവഘോഷയാത്ര



വട്ടത്തിലുള്ള റീത്തുകള്‍ ചുമന്നു
നിലവിളിയോടെയാണ് മരണം വന്നത്.
മറികടന്നോടാന്‍ നിലവിളിച്ച പ്രണയങ്ങള്‍ക്കു
റേഷന്‍ കാര്‍ഡില്‍ പേരില്ലായിരുന്നു.

മരണം കൊതിച്ച പ്രണയങ്ങള്‍ക്കു
പുതിയ സ്വപ്നജീവിതമായിരുന്നു മരണം.
സ്വപ്നങ്ങളുടെ ശവഘോഷയാത്രയില്‍ കുടചൂടി
പരദൂഷണം പറഞ്ഞു കരഞ്ഞു പാഴ്സ്വപ്നങ്ങള്‍.

ഭീതിയുടെ വിജനതയെ കുറുകെ മുറിച്ച വീഥികളില്‍
സ്വപ്നങ്ങള്‍നിറഞ്ഞ മേഘങ്ങള്‍ ഇടിമുഴക്കി.
പ്രണയത്തിന്‍റെയും കാമത്തിന്‍റെയും പെണ്ണുടല്‍ സീല്‍ക്കാരങ്ങള്‍
അലിഞ്ഞു ബാഷ്പമായി  ബീജമഴകള്‍ വര്‍ഷിച്ചു.

മണ്ണിന്‍റെ ഗര്‍ഭപാത്രത്തില്‍ ബീജങ്ങളെ നിറച്ചു
അവ പുതിയ പ്രണയപൂക്കാലങ്ങളെ പ്രസവിച്ചു.

മോഹന്‍ലാല്‍ എന്ന പച്ചമനുഷ്യനെതിരെ തിരിയുന്നവര്‍ക്ക്!


മോഹന്‍ലാല്‍ അതെങ്കിലും ചിന്തിച്ചു, അതൊരു നേരംതെറ്റിയുള്ള പ്രതികരണമായിപ്പോയി എന്നുമാത്രം, നമ്മള്‍ എന്തുചെയ്തു എന്ന് ചിന്തിക്കാന്‍ ശ്രമിച്ചാല്‍ മോഹന്‍ലാല്‍ പറഞ്ഞത് നന്നായി എന്ന് തോന്നും. കുറേ കാര്യങ്ങള്‍ മനസ്സില്‍ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ പലതും അറിയാതെ പറഞ്ഞുപോകും. അതാണ്‌ ഇന്നത്തെ കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം. മോഹന്‍ലാലിനെ അടച്ചാക്ഷേപിക്കാന്‍മാത്രം അയാള്‍ അത്രവല്യ തെറ്റൊന്നുമല്ല ചെയ്തത്. പ്രതികരണശേഷി നഷ്ടപെട്ട നമ്മള്‍ ചുമ്മാ കണ്ടും കൊണ്ടും ഇരിക്കുമ്പോള്‍, മനസ്സുമടുത്ത്‌ എന്തെങ്കിലും അറിയാതെ പറഞ്ഞുപോവുന്നവരെ, അല്ലെങ്കില്‍ പ്രതികരിക്കുന്നവരെ വേദനിപ്പിക്കാതെ ശ്രദ്ധിക്കുക. എല്ലാത്തിനുമുപരി മോഹന്‍ലാലും ഒരു മനുഷ്യനാണ്.

മറ്റുള്ളവര്‍ എന്തുചെയ്തു എന്നല്ലാതെ നമ്മള്‍ എന്തുചെയ്തു എന്ന് ചിന്തിക്കുക. അതാവട്ടെ സഹജീവികളോടുള്ള മനോഭാവം.

ബോട്ടം ഫാക്റ്റ്: ഞാന്‍ ഒരു ലാല്‍ ഫാന്‍ അല്ല.