ദൈവത്തിന്റെ നിസ്സഹായാവസ്ഥ

കീലേരി അച്ചു

അതിക്രൂരനും കൊടും ഭീകരനുമായ ഗുണ്ട..അരയിലൊളിപ്പിച്ച പേനാക്കത്തികൊണ്ട് വാഴക്കുല വരെ വെട്ടിയിടുന്ന ഭയങ്കരന്‍.. കോളേജ് കുമാരികളുടെ ഉറക്കം കെടുത്തുന്ന സ്വപ്ന സുന്ദരന്‍.. കവിത എഴുതി കവിളോട്ടിയ മുഖം. ആരെയും കൂസാത്ത നടത്തം, പക്ഷെ ഈ കൊടും ഭീകരനിലും തിളങ്ങുന്ന ഒരു ഹൃദയമുണ്ട്.. അതിനെയാണ് ജനങ്ങള്‍ക്ക്‌ പേടി... രണ്ടാഴ്ച വരെ കഴുകാത്ത ചെക്ക് നീല കൈലിയും..മുകളിലത്തെ നാല് ബട്ടന്‍സ് തുറന്നിട്ട ഷർട്ടുമാണ് യൂണിഫോം..

വിവരണം
-------------------
ഞാന്‍ ജീവിത യാദൃശ്ചികതകളില്‍ വഴി മുട്ടി നിക്കാതെ പ്രയാണം തുടരുന്ന ഒരു ഏകാന്ത പഥികന്‍, ജന്മ മൂല്യങ്ങളുടെ തുറ തേടി അലയുന്ന ഏകാന്തതയെ പ്രണയിച്ച ഒരു കാല്പനിക ചിന്തകന്‍, ഇരുളും വെളിച്ചവും സ്വാംശീകരിച്ച് നടത്തുന്ന ഒരു ഒറ്റയാള്‍ പട്ടാളം, കീലേരി അച്ചു....

ലോക സാഹിത്യത്തിന്‍റെ അവതല്‍ പ്രക്രിയകളെ സല്ക്രോപനം നടത്തിയ അഭിനവ എഴുത്ത് കാരനാണ് ഈ കീലേരി.

ആഗോള സാഹിത്യത്തിന്‍റെ നൂല്‍പാലങ്ങളിള്‍ വിജ്രിബിച്ചു നില്‍ക്കുന്ന ഒരു ജനതയുടെ ആത്മാവിഷ്കാരമാണ് എന്റെ ജീവിതം, അതില്‍ കൈത്താങ്ങായി നില്‍ക്കുന്ന പച്ച മനുഷ്യരുടെ സാഹിത്യ ഹൃദയമാണ് എന്റെ സംസ്കാരം..

എന്റെ ഉച്ചാസ പ്രക്രിയകള്‍ അഗാതസാഹിത്യത്തിന്റെ നീല താമരകള്‍ വിരിഞ്ഞ പൊട്ടകുളത്തില്‍ നിറഞ്ഞു തുളുംബുകയാണ്..

എന്റെ മനോവിചാരം ആധുനിക സാഹിത്യത്തില്‍ ശ്വാസം മുട്ടി നിക്കുന്ന കാവിലമ്മയുടെ കരാള ഹസ്തത്താല്‍ രൂപം കൊണ്ട സാഹിത്യ ബ്രഹ്മാണ്ടാത്തില്‍ വിരാജിക്കുകയാണ്..

ഞാന്‍ ആര്‍ത്തിയോടെ ഭക്ഷിക്കുന്നത് ദൈവസ്നേഹമില്ലാത്ത മനുഷ്യരുടെ ചേതനയറ്റ വികാരങ്ങളും ദൈവത്തിന്റെ കാരുണ്യം തിരിച്ചറിയാനാകാത്ത അന്ധര്മാരുടെ വിക്രീടിത തമാശകളുമാണ് .

ഇപ്പൊ ദൈവത്തിന്റെ നിസ്സഹായാവസ്ഥ എനിക്ക് തിരിച്ചറിയാം... ഇപ്പോള്‍ ദൈവം എന്റെ മുന്നില്‍ ഒചാനിച്ചു നിക്കുന്നു..

ഹോ...എനിക്ക് ചിരിക്കണം...

ഹ് ഹ ഹ ഹ് ഹ

നീ ചിരിച്ചപ്പോള്‍

ഓര്‍മകളുടെ സങ്കടങ്ങള്‍ക്ക് 
വേദനയുണ്ടായിരുന്നു....
നീ പറയാതെ പറഞ്ഞതെല്ലാം
ഞാന്‍ കേട്ടുകൊണ്ടിരുന്നു....
ദുഖങ്ങളെ കണ്ണീരിലാഴ്ത്തി
നീ ചിരിച്ചപ്പോള്‍...
കരയാന്‍ മറന്ന എന്റെ
കണ്ണുകളെ മനസ്സ് ശപിച്ചു...
മനസ്സിന്റെ വേദനകള്‍ക്ക്
സങ്കടങ്ങളില്ലയിരുന്നു....
ഓര്‍മകളോടപ്പം എന്റെ
മനസ്സും മൃതിയടഞ്ഞിരുന്നു ....