പലവക!

നിലാവ്
-----------
ഇരുട്ട് പ്രസവിച്ചിട്ട നിലാവ്, ആ നിലാവിന് ആശംസയെകാന്‍ വന്നതാവും നക്ഷത്രങ്ങള്‍. നക്ഷത്രങ്ങളെ നോക്കൂ കണ്ണി ചിമ്മി നിലാവിനോട് ചിരിക്കുന്നില്ലേ? മഞ്ഞു തുള്ളികള്‍ക്ക് സന്തോഷമായിരുന്നു നിലാവിനെ കാണാന്‍. ഇലകള്‍ കൂടിയ ഒരു സ്ഥലത്ത് ഒരു നേര്‍ത്ത വിടവിനിടയില്‍ നിലാവ് ഒളിഞ്ഞു നോക്കിയപ്പോള്‍ മഞ്ഞു തുള്ളികള്‍ക്ക് അതിലേറെ സന്തോഷം. തണുത്ത കാറ്റ് വന്നപ്പോള്‍ നിലാവ് പറഞ്ഞു "തണുക്കുന്നു" എന്ന്.


ളി - പ്രാസം
-------------
മലയാളി കലയാളി..
കൊലയാളി താ**ളി...
ബിരിയാണി തിന്നോളി...

ന്നിട്ടിപ്പം ന്തായി.
ജബ ജബാ ന്നു

*കലയാളി = കല ആളുന്നവന്‍ അഥവാ പ്രബുദ്ധന്‍.

മലയാളികള്‍ കലാകാരന്മാരും മലയാളികള്‍ കൊലയാളികളും മലയാളികള്‍ തായോളികളും ആണെന്ന് ബിരിയാനിയോടു അമിതപ്രിയരുമായിരിക്കും.. അവരോടു(നമ്മളോട്) എന്ത് ചോദിച്ചാലും ഉത്തരം "ജബ" "ജബ" അഥവാ ഒന്നും അറിയില്ല എനിക്ക് ജാഡ മാത്രമേ ഒള്ളൂ എന്നുമായിരിക്കും ഉത്തരം...


സ്വപ്നം
------------
ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. അരികിലെരു നക്ഷത്രമായ് കണ്ണിറുക്കി കൊലുസാട്ടി ചിരിക്കുന്ന അവളുടെ മൊഴികളെ കേട്ട സ്വപ്നം‍.



ആധുനിക ചക്ക പൊട്ടല്‍
------------------------
കാലത്തിന്‍ മച്ചില്‍ ചക്ക വിരിഞ്ഞു!
യോ യോ താളം മുഴങ്ങി.

[പ്രത്യേകിച്ച് ഒന്നും പറയാനില്ല]



മഴക്കവി
--------
"ഉറ്റിയെരിഞ്ഞാ മഴയുടെ മാറിടത്തിന്‍
ആര്‍ത്തനാദമെന്റെ കര്‍ണ്ണങ്ങളെ മുറിപ്പെടുത്തി.
ഞാനോ.. വൃഥാ ഒരു കാട്ടള യുദ്ധനൃത്തത്തില്‍ മുഴുകി."

കവിയുടെ ഭാവനയില്‍..
മഴ പെയ്യുന്ന നേരത്ത്‌ ഒരു ഇടിനാദം കവിയുടെ നിദ്രയെ ശല്യപ്പെടുത്തുകയും, കവി ആ ശബ്ദത്തെ ശ്രദ്ധിക്കാതെ തന്റെ സ്വപ്നങ്ങളില്‍ നടക്കുന്ന കാട്ടാള യുദ്ധത്തില്‍ മിഴി പൂണ്ടു വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴുകയുമാനുണ്ടായത്.

"ഉറ്റിയെരിഞ്ഞാ മഴയുടെ മാറിടത്തിന്‍
ആര്‍ത്തനാദമെന്റെ കര്‍ണ്ണങ്ങളെ മുറിപ്പെടുത്തി.
ഞാനോ.. വൃഥാ ഒരു കാട്ടള യുദ്ധനൃത്തത്തില്‍ മുഴുകി."

ഇതിലെ മഴയുടെ മാറിടത്തിന്‍ ആര്‍ത്തനാദമാണ് ഇടിയുടെ ശബ്ദം. കര്‍ണ്ണങ്ങളെ മുറിപ്പെടുത്തി എന്നുകൊണ്ട് കവി ഉദ്ദേശിക്കുന്നത് കവിയുടെ ഉറക്കത്തെ ബുദ്ധിമുട്ടിച്ചു എന്നാണു. കവിയുടെ ചെവിയില്‍ ആ ശബ്ദം ആഘാതമായി പതിച്ചതിനാല്‍ കവി ആലോസരപ്പെടുകയും പക്ഷെ അത് ശ്രദ്ധിക്കാതെ കവി ഉറക്കത്തിലെക്കും ഉറക്കത്തിലെ സ്വപ്നത്തിലേക്ക് തിരിച്ചു പോയി...