അര്‍ത്ഥമില്ലാത്ത ചിരി.

പ്രണയം മനുഷ്യന്‍െറ ദൈവികഭാവമാണെന്ന ബോധം മറ്റെല്ലാവരെക്കാളും അവള്‍ക്കുണ്ടായിരുന്നു. പ്രണയത്തെക്കുറിച്ച് ഭൂമിയിലെ സകലജീവികളുടെയും കാഴ്ചപ്പാടുള്‍ ഒന്നേയോള്ളൂവെന്ന് അവളെപ്പോഴും പറയും. 

"പ്രണയിക്കുക അതിലേറെ കാമിക്കുക."

അന്നൊരിക്കല്‍, പകലിന്റെ തുടക്കത്തില്‍ പൊഴിഞ്ഞുകിടന്ന പൂക്കള്‍ പെറുക്കിയെടുത്ത് അവളൊരു സ്നേഹത്തിന്റെ മാലയുണ്ടാക്കി. അതിന്റെ ഗന്ധം മൂക്കില്‍ തള്ളിക്കയറുമ്പോള്‍ അവള്‍ ചിരിയോടെ അതെന്നെയണിയിച്ചു. എന്നിട്ട് പറഞ്ഞു. 

"നിങ്ങളുടെ നെടുവീര്‍പ്പുകളെ എനിക്ക് തരിക. എന്റെ ഹൃദയത്തിന്റെ ഒരു പാതി മാത്രം എടുക്കുക. എന്റെ ശരീരത്തെ സ്പര്‍ശിക്കാതെ ഈ ജീവിതം മുഴുവന്‍ എന്നെ പ്രണയിക്കുക." 

എന്നിട്ടവള്‍ ചിരിച്ചു. ഒരര്‍ത്ഥമില്ലാത്ത ചിരി.