വിചാരണം

ഞാന്‍ എന്നെ അന്വേഷിച്ചു വലഞ്ഞു, നിങ്ങള്‍ കണ്ടോ എന്നെ?. അന്തര്‍മുഖത്തിന്റെ മാറാലയില്‍ കുരുങ്ങി കിടക്കുന്ന എന്നെ തിരിച്ചറിയുക. ഹോ. ഇരുട്ടില്‍ എന്റെ മുഖം ഭംഗിയുണ്ടെന്ന് സ്വപ്നത്തിലെ ചോച്ചുന്‍ മരങ്ങള്‍ പറഞ്ഞു. പക്ഷെ ഇരുട്ടില്‍ എന്നെ ആരെങ്കിലും കാണുമോ?, വേണ്ട ആരും കാണണ്ട.. ഞാന്‍ ഇങ്ങിനെ ഇരുന്നോളാം, നോക്കൂ ഇതാ  വെളിച്ചം ഭൂമിയില്‍ വീണിരിക്കുന്നു, വെളിച്ചത്തു ഞാന്‍ ഇന്നലെ തയിച്ച എന്റെ പുതിയ മുഖമുടി അണിയും, ആര്‍ക്കും പരിചിതമല്ലാത്ത ഒരു മുഖം, എന്നിട്ട് എല്ലാവര്ക്കും സമ്മാനമായി പുഞ്ചിരി(മിഥ്യാകൃതി) നല്‍കാം, അവരുടെ ചിരി വരാത്ത തമാശകള്‍ക്ക് പൊട്ടിചിരിക്കാം. വെളിച്ചം ഓടി മറയുമ്പോള്‍ എനിക്കും ഓടണം. മനസ്സിനെ ഇരുട്ട് പുല്കുമ്പോള്‍ അയഥാര്‍ത്ഥ നിഴലുകള്‍ അലിഞ്ഞു ഇല്ലാതാവുമ്പോള്‍ എനിക്കെന്റെ മുഖമുടി അഴിക്കണം, എന്നിട്ട് എന്റെ സ്വന്തം മുഖം കാണണം. അപ്പോള്‍ കണ്ണീരിന്റെ നനവില്‍ ഒലിച്ചിറങ്ങുന്ന ദുഖങ്ങളുടെ നിര്‍വൃതിയില്‍ എനിക്കെന്നെ കണ്ടെത്തണം.