യക്ഷി

സ്ഥിരതയില്ലാത്ത സ്വപ്‌നങ്ങള്
എന്റെ സുന്ദര സ്വപ്‌നങ്ങള്‍
ആയിരം വര്‍ണങ്ങള്
എന്റെ അഴകാര്‍ന്ന വര്‍ണങ്ങള്‍
നീണ്ട ഉച്ചയുരക്കത്തില്‍ കാണാറുള്ള
തടാകത്തിലെ നീല പരപ്പുകളിലെ വെള്ളം വറ്റി
രാത്രിയുടെ നിഴലാട്ടം
ഇരുട്ടിന്റെ മറയൊട്ടി നിന്ന്
ഓരോ മൂലകളിലും നിഴലിച്ചത്
അവളുടെ ചിലങ്കകള്‍ മാത്രം
അവളുണര്‍ന്നുവോ
എന്റെ മനസ്സില്‍ സ്നേഹം അണപൊട്ടി
ചിന്തകള്‍ അന്തരംഗങ്ങളായി
സ്വപ്നത്തില്‍ വേലിയേറ്റങ്ങള്ണ്ടാക്കി
ഒളിച്ചോടാന്‍ ഇടമില്ലാതെ വഴിതെറ്റിയ
ഞാന്‍ കേറിചെന്നത് എന്റെ സ്വപ്നങ്ങളില്‍ തന്നെ
സ്വപനങ്ങളിലെ ഭീകര സത്വങ്ങള്‍
എന്നെ തേടി അലയുന്നുണ്ടായിരുന്നു
സ്വപ്നത്തിന്റെ അവസാന ഭാഗങ്ങളില്‍
എന്നെ ചോരയുടെ മണം കാത്തു നിന്ന്
വീണ്ടും അവളുടെ ചിരിയുതിര്‍ന്നു,
അവളുടെ ചിരികള്‍ക്ക് ഇപ്പഴും നിഗൂടതകളുടെ ഭംഗി തന്നെ
കാടത്തം പടരാത്ത പല്ലുകള്‍ കാണിച്ചുള്ള ചിരി
കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ യക്ഷികളെ സ്നേഹിച്ചിരുന്നു
ഈ ജന്മത്തിലും