പ്രക്ഷോദക്ഷ (മൃണാളിനി രാഗം)

ദശപുഷ്പ രാവില്‍ അരിച്ചിരങ്ങിയ
ഇരുട്ടിന്റെ മുഖം ചേര്‍ത്തു
അഭയാര്‍ഥി സ്വപനങ്ങള്‍ തേങ്ങി..
നെടുവീര്‍പ്പിന്റെ ചങ്ങലയില്‍
കുടുങ്ങിക്കിടന്ന പ്രണയം
നെഞ്ചത്തടിച്ചു കരഞ്ഞു...
വിരുന്നു പോയ മനുഷ്യത്വം
മറന്നു പോയ കാല്‍പ്പാടുകള്‍
തിരഞ്ഞു ഉഴറി വീണു...
പട്ടു പുതച്ച വിങ്ങലുകള്‍
ആ നീലരാത്രിയില്‍
ഒരു രാമഴ പോലെ ചിരിച്ചു...
ഭക്തിയോടെ ഇളകിയ
മാമരങ്ങളുടെ ഇലകള്‍
തൊഴു കയ്യായ് നിന്നു...
ഞാന്‍.. ഞാനെന്ന വരാള
പ്രജ്ജോയിനിയില്‍ വിടരാതെ
സുഷുപ്തിയില്‍ ലയിച്ചു..

(പ്രശസ്തനായ എസ്പാന എന്‍ ആര്‍ ഐ . അടുത്ത തവണത്തെ നോബല്‍ കിട്ടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരിക്കുന്ന സ്പെയിനിലെ 33 മത്തെ കോടീശ്വരനായ മലയാളി, കഥാകൃത്ത്‌, കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്‌, നോവലിസ്റ്റ് , സാമൂഹിക പ്രവര്‍ത്തകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തന്‍... കേന്ദ്ര സാഹിത്യ അകാദമി അവാര്‍ഡ്‌ 6 തവണയും, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ 9 തവണയും ഒരു നൂല്‍ പിഴയില്‍ തല നാരിഴയ്ക്ക് നഷ്ട്ടപെട്ട വ്യക്തി)

സദ്ഗമായ സംസര്‍ഗത്തില്‍ മൌട്യസ്വരൂപനായ ഹേതുവായി അവതരിച്ച മേക്കശോ പ്ലോട്ടനിക്കാവ് എന്ന റഷ്യന്‍ യുവാവിന്റെ കലുഷിതമായ മനോവ്യഥകള്‍ യുദ്ധസമാനമായ രീതിയില്‍ പ്രണയഭംഗം സംഭവിച്ചപ്പോള്‍ തോന്നിയ വികാരങ്ങള്‍ അക്ഷരങ്ങള്‍ ആക്കിയപ്പോള്‍..