നന്മമരം

വസന്തകാലത്തിലെ ആ വൈകുന്നേരങ്ങളില്‍ മനസ്സിലെക്കിറങ്ങി വരുന്ന കാറ്റിന്റെ കൂടെ നീയും വന്നിരുന്നു. സൌഹൃദത്തിന്റെ തണുത്ത കാറ്റില്‍ മരവിച്ച ചുണ്ടുകളും തുടുത്ത കണ്ണുകളും പുതുജീവനോടെ മനസ്സേറ്റെടുത്തുകഴിഞ്ഞിരുന്നു. നിന്റെ ഓമനത്തമാര്‍ന്ന ചിരികളില്‍ എന്റെ മനസ്സ് നിറയുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. കുളിര് തൂവിയിട്ട നേരം വെളിച്ചം ഇരുളിന്റെ ഗുഹയില്‍ അടക്കപെടുമ്പോള്‍ എന്തോ നഷ്ടപെട്ടന്ന പോലെ വിളറി തിളങ്ങിയ സ്വപ്‌നങ്ങള്‍ നക്ഷത്രങ്ങളായി ആകാശത്തു നിറഞ്ഞിരുന്നു. അപ്പോഴാവണം മനസ്സിനെ പൊതിഞ്ഞ പ്രണയത്തിന്റെ നേര്‍ത്ത നീയെന്ന വികാരത്തെ ഞാന്‍ തിരിച്ചറിഞ്ഞത്. ഹൃദയത്തെ പൊതിഞ്ഞു എന്റെ ആത്മാവിന്റെ അകത്തളങ്ങളില്‍ നിശബ്ദമായ ഇരുട്ടില്‍ തിങ്ങി വളരുന്ന കാടുകളിലേക്ക് പടര്‍ന്നു കയറിയ വിശുദ്ധിയുടെ നന്മമരമായിരുന്നു നീയെന്നു